Thursday 8 August 2024

ഹാരപ്പൻ കീഴടി ദ്രാവിഡ സംസ്കാരം

ഡോ .കാനം ശങ്കരപ്പിള്ള

9447035416

drkanam@gmail.com

നൂറുവർഷം മുൻപ്, 1924 സെപ്തംബർ 20 ലക്കം ഇല്ലസ്‌റ്റേറ്റഡ്‌ ലണ്ടൻ ന്യൂസ് എന്ന പ്രസിദ്ധീകരണത്തിലാണ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ആയിരുന്ന സർ ജോൺ മാർഷൽ First Light on a Long Forgotten Civilization -New Discovery of an Unknown Prehistoric Past in India എന്ന ഗവേഷണ പ്രബന്ധം വഴി ലോകത്തെ അമ്പരപ്പിച്ചു കളഞ്ഞ കണ്ടെത്തൽ പുരാതന സിന്ധു നദീതട നാഗരികതയെ കുറിച്ച് നടത്തിയത് . അതോടെ ,വേദ കാല സംസ്കൃതിയാണ് ഏറ്റവും പ്രാചീനമായ ഭാരതീയ സംസ്കൃതി എന്ന അതുവരെയുള്ള ധാരണ തെറ്റ് എന്ന് ലോകത്തിനു ബോധ്യമായി .മോഹൻജൊദാരോ, ലോതൽ തുടങ്ങി മറ്റു നിരവധി പ്രദേശങ്ങളിലുംഅത്തരം നാഗരികത പിൽക്കാല ഉല്ഖനനങ്ങൾ വഴി കണ്ടെത്തി .എന്നാൽ ആദ്യം കണ്ടെത്തിയ “ഹാരപ്പ” യുടെ പേരിൽ ആണ് സിന്ധുഗംഗാനദീതട അറിയപ്പെടുന്നത് .

ചരിത്രത്തിൽ ആദ്യമായി തമിഴ് ഭാഷയിൽ ഐ .ഏ. എസ് പരീക്ഷ എഴുതിയെടുത്ത, കോയമ്പത്തൂർ നത്തം സ്വദേശിയാണ് തമിഴ് മാനവൻ ആർ. ബാലകൃഷ്ണൻ എന്ന സംഘകാല തമിഴ് പണ്ഡിതൻ . അദ്ദേഹം ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്നു , പുറമെ രണ്ടു തവണ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഡപ്യൂട്ടി കമ്മീഷ്ണറും .നാമ പഠന (ഓണോമാസ്റ്റിക്സ് ) ശാസ്ത്രജ്ഞൻ കൂടിയായ അദ്ദേഹത്തിന്റെ പ്രശസ്ത പഠനം “ജേർണി ഓഫ് സിവിലൈസേഷൻ- ഇൻഡസ് ടു വൈഗ” (റോജാ മുത്തയ്യാ ലൈബ്രറി ഫൗണ്ടേഷൻ, ചെന്നൈ .1st Edn 2019 .2nd Edn 2021 ). ആ പഠനം വഴി കീലടി വെള്ളാള സംസ്കാരം ഹാരപ്പൻ സംസ്കാരത്തിന്റെ തുടർച്ച എന്ന് സംശയലേശമന്യേ ശ്രീ ബാലകൃഷ്ണൻ സ്ഥാപിക്കുന്നു . സ്പാനീഷ് ജസ്യൂട്ട് പുരോഹിതനും പുരാവസ്തു ഗവേഷകനും മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജ് ചരിത്ര പ്രൊഫസറുമായ റവ .ഫാദർ എച്ച് .ഹേരാസ്, എന്ന ചരിത്ര പ്രൊഫസ്സർ ഹാരപ്പൻ നാഗരികത “വെള്ളാള നാഗരികത ആണ് എന്ന് കണ്ടെത്തുന്നത് 1938 ൽ .കൽക്കട്ടയിൽ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന “ദ ഇന്ത്യൻ ഹിസ്റ്റോറിക്കൽ ക്വാർട്ടർലി” (വാല്യം XIV, പുറം 245 -255) എന്ന ജേർണലിൽ അദ്ദേഹം എഴുതിയ “വെള്ളാളാസ് ഇൻ മോഹൻജൊദാരോ” എന്ന ലേഖനം കാണുക .“വേൽ” (ശൂലം) ധാരിയായ വേലായുധനെ ,മാമലമുകളിൽ വാഴും മുരുകനെ, ആരാധിക്കുന്നവർ എന്ന അർത്ഥമാണ് ഹേരാസ് “വെള്ളാളർ” എന്ന വാക്കിനു നൽകിയത് .ഹാരപ്പൻ മുദ്രയിൽ വെള്ളാളനെ സൂചിപ്പിക്കുന്ന വേൽ ധാരികളെ അദ്ദേഹം കണ്ടെത്തുകയും ചെയ്തു .(ചിത്രം കാണുക )

“വേളായ്മ” (കൃഷി) ചെയ്യുന്നവർ ,“വേൾ” എന്നറിയപ്പെട്ടിരുന്ന ഇടപ്രഭുക്കളുടെ ആളർ (അനുയായികൾ),ദാനശീലർ ,വയലിൻറെ അധിപർ ,വെള്ളത്തിന്റെ അധിപർ എന്നിങ്ങനെ വെള്ളാള ശബ്ദത്തിനു മറ്റു പല അർത്ഥകല്പനകളും നൽകപ്പെടുന്നു .

മഴ വെള്ളത്തെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്നവർ “കാരാളർ” . ജലസ്രോതസ്സ് കളിലെ വെള്ളം കൊണ്ട് കൃഷിചെയ്യുന്ന മണ്ണിന്റെ മക്കൾ ,തടയണയും ചാലുകളും അണകളും നിർമ്മിച്ച് വയലേലകളിൽ കൃഷി ചെയ്തിരുന്ന “ഉഴവർ “ ആണത്രേ, വെള്ളാളർ. “വെള്ളാളർ പോകുന്നിടവും വെള്ളാട് പോകുന്നിടവും വെളുക്കും” എന്നൊരു പഴഞ്ചൊൽ ഉണ്ട് .

“മോഹൻജൊദാരോ ആൻഡ് ഇൻഡസ് സിവിലൈസേഷൻ”(1931 ) എന്ന ഗ്രന്ഥത്തിൽ സർ ജോൺ മാർഷൽ “വെള്ളാള” എന്ന പദത്തിന്റെ ഉൽപ്പത്തി വിശദമാക്കുന്നു ണ്ട് .വേളാൽ =ത്രിശൂലം .വേലൻ = മുരുകൻ ,വേലായുധൻ ( ഡോ .ടി .പഴനിയുടെ പി.എച്ച് .ഡി തീസിസ് , ”സോഷ്യൽ ചേഞ്ചസ് എമംഗ്‌ വെള്ളാളാസ് ഓഫ് നാഞ്ചിൽ നാട്”, പെൻ ബുക്സ് 2003. പുറം 28 കാണുക ).

സിന്ധു ഗംഗാ തട നാഗരികത ദ്രാവിഡ നാഗരികത ആണോ അവരാണോ തമിഴ് ഭാഷ സൃഷ്ടിച്ചത് എന്നുള്ള ചോദ്യം നിരവധി പേര് ഉയർത്തിയിരുന്നു.

അതിനെല്ലാം വ്യക്തമായ മറുപടി നൽകുന്നു ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്ന ,രണ്ടു തവണ കേന്ദ്ര ഇലക്ഷൻ ഡപ്യൂട്ടി കമ്മീഷണർ ആയിരുന്ന, അതുവഴി ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ മുഴുവൻ (12 ലക്ഷം ) സ്ഥലനാമങ്ങളും വ്യക്തി നാമങ്ങളും ശാസ്ത്രീയ പഠന (“ഓണോമാസ്റ്റിക്സ്”) വിധേയമാക്കിയ,കോയമ്പത്തൂർ സ്വദേശി, ആർ ബാലകൃഷ്ണൻ ഐ. എ. എസ്‌, എന്ന തമിഴ് കവിയും സംഘകാല കൃതി പണ്ഡിതനും . 2019 ൽ,ചെന്നൈയിലെ റോജാ മുത്തയ്യാ റിസേർച്ച് ലൈബ്രറി പ്രസിദ്ധീകരിച്ച “ജേർണി ഓഫ് എ സിവിലൈസേഷൻ - ഇൻഡസ് റ്റു വൈക” എന്ന ഗവേഷണ പ്രബന്ധം വഴി ആണ് അദ്ദേഹം ആ നേട്ടം കൈവരിച്ചത് .

ബി.സി. സി 1500 - 600 കാലഘട്ടത്തിൽ രചിക്കപ്പെട്ട വേദങ്ങൾ, ബി.സി. സി കാലഘട്ടത്തിൽ രചിക്കപ്പെട്ട ഭാരത -രാമായണ ഇതിഹാസങ്ങൾ എന്നിവയിൽ ഹാരപ്പൻ സംസ്കൃതി ,വെള്ളാളർ എന്നിവയെ കുറിച്ച് പരാമർശമില്ല .

ഹാരപ്പൻ സംസ്കൃതി എങ്ങനെ അപ്രത്യക്ഷമായി എന്നതിനെ കുറിച്ച് വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട് . ആര്യൻ കുടിയേറ്റം ,ആര്യൻ അധിനിവേശം ,കാലാവസ്ഥാ വ്യതിയാനം .സുനാമി ,കാർഷിക കച്ചവട പരാജയങ്ങൾ എന്നിവയിൽ ഒന്നോ പലതോ ആവാം കാരണം .

ബി .സി.സി 1400 നുശേഷം, ഹാരപ്പൻ ജനത മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറുകയോ ആര്യൻ സംസ്കാരവുമായി ചേർന്ന് ഒന്നിച്ചുപോകയോ ചെയ്തിരിക്കാം .ഒരു പക്ഷെ ,രണ്ടും സംഭവിച്ചിരിക്കാം .

“ഓണോമാസ്റ്റിക്സ്” എന്ന നാമശാത്രപഠനം, ജനസമൂഹത്തിന്റെ കൂട്ടായ ഓർമ്മ , സംഘ സാഹിത്യ കൃതികളിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ , പുരാതന രേഖകൾ ,പാരമ്പര്യ വിശ്വാസങ്ങൾ ,ആസ്കോ പാർപ്പോള ,ഐരാവതം മഹാദേവൻ എന്നിവർ തമിഴ് -സംസ്കൃത ദ്വി ഭാഷാ വായന വഴി കണ്ടെത്തിയ അനുമാനങ്ങൾ ,സിന്ധുതടത്തിലെ ദ്രാവിഡ ബഹൂയി ഭാഷാ സാന്നിദ്ധ്യം എന്നിവ ഉപയോഗപ്പെടുത്തി ആർ. ബാലകൃഷ്ണൻ, 2015 -ൽ വൈഗ നദിക്കരയിലെ “കീഴടി’യിൽ കണ്ടെത്തിയ പ്രാചീന സംസ്കൃതി ഹാരപ്പൻ (വെള്ളാള) സംസ്കൃതിയുടെ തുടർച്ച ആണെന്ന് സ്ഥാപിക്കുന്നു .

സ്വാതന്ത്ര്യം കിട്ടിയശേഷം ഇന്ത്യൻ ആർക്കിയോളജി വകുപ്പ് ഉൽഘനന ങ്ങൾ വഴി ഹാരപ്പൻ സംസ്കൃതിയുടെ കിഴക്കോട്ടുള്ള വ്യാപ്തി കണ്ടെത്തിയിരുന്നു .എന്നാൽ തെക്കൻ അതിർത്തി ഡക്കാൻ പീഠ ഭൂമിയിലെ പ്രവാരനദീതടത്തിലെ, മഹാരാഷ്ട സംസ്ഥാനത്തെ അഹമ്മദ് നഗർ ജില്ലയിലെ ഗോദാവരി നദീയുടെ പോഷക നദിക്കരയിലെ , ഡൈമബാദ് വരെ മാത്രം എന്നാണ് 1958 കാലത്ത്കണ്ടെത്തിയിരുന്നത് . അതിനും തെക്കോട്ട് ഹാരപ്പൻ നാഗരികത വ്യാപിച്ചിരുന്നോ എന്നാരും അന്വേഷിച്ചില്ല . ഉൽഘനന പഠനങ്ങൾ നടത്തേണ്ടത് തെക്കേഇന്ത്യയിലെ നദീതടങ്ങളിൽ ആവണം എന്ന തിരുവിതാം കൂർ ആർക്കിയോളജി വിഭാഗം സ്ഥാപക മേധാവി മനോന്മണീയം സുന്ദരൻ പിള്ളയുടെ (1855 -1897 ) 1880 കളിലെ ആവശ്യം ആരും കേട്ടില്ല.1939 ൽ ആർക്കിയോളജി വിഭാഗം മേധാവി , മലയാളി ബന്ധമുള്ള കെ.എൻ ദീക്ഷിത് വൈഗ താമ്ര പർണ്ണി നദീതടങ്ങളിൽ ഉല്ഖനനം നടത്തണം എന്നാവശ്യപ്പെട്ടതും ബധിര കർണ്ണങ്ങളിൽ മാത്രം പതിച്ചു .

1400 മൈല് അകലെയുള്ള വൈഗാനദിക്കരയിൽ1300 വര്ഷങ്ങള്ക്കു ശേഷം ഹാരപ്പൻ നാഗരികതയുടെ തുടർച്ച എങ്ങനെ എത്തി എന്ന ചോദ്യത്തിനുത്തരം അടുത്ത കാലത്ത് ആർ ബാലകൃഷ്ണൻ കണ്ടെത്തിയിരിക്കുന്നു .

1920 കളിൽ തന്നെ ഹാരപ്പൻ സംസ്കൃതി ദ്രാവിഡ സംസ്കൃതി ആണ് എന്ന് സുനീതി കുമാർ ചാറ്റർജി വാദിച്ചിരുന്നു. “ദ്രവീഡിയൻ ഒറിജിൻ ആൻഡ് ബിഗിനിംഗ് ഓഫ് ഇന്ഡസ് വാലി സിവിലൈസേഷൻ” ,മോഡേൺ റിവ്യൂ കൽക്കട്ട 29 ഡിസംബർ 1924 പുറം 66 -79 കാണുക .

അഫ്‌ഗാനിസ്ഥാനിൽ ഓക്സസ് നദിക്കരയിൽ ഷോർട്‌ഗൈ പ്രദേശത്തു “ബഹൂയി”എന്ന ദ്രാവിഡ ഭാഷആണ് പ്രചാരത്തിൽ എന്ന കണ്ടെത്തൽ ഗവേഷകരെ ഏറെ സഹായിച്ചു .മെസപ്പൊട്ടോമിയയിൽ പോയി വ്യാപാരം നടത്തിയ വെള്ളാള വ്യാപാര സമൂഹം ലോതൽ തുറമുഖം വഴി നാവിക മാർഗ്ഗത്തിലൂടെ തെന്നിന്ത്യയിൽ എത്തി ആവണം തേക്കും മുത്തും വാങ്ങി കൊള്ളക്കൊടുക്കകൾ നടത്തിയിരുന്നത് . ഹാരപ്പൻ നാഗരികതയുടെ പ്രത്യേകതകൾ ഏവയെന്നു നോക്കാം . ആധുനിക കാലത്തെ അനുസ്മരിപ്പിക്കുന്ന നാഗരാസൂത്രണം . മൂടിയ അഴുക്കു ചാലുകൾ ,സ്നാനഘട്ടവും അതിനടുത്ത് കുളിമുറികളും . നാ ദേശീയ വിദേശീയ വ്യാപാരം ,നാവിക കച്ചവടം ,മാതൃദേവത സാന്നിധ്യം ,വൃക്ഷ പൂജ (അവിട്ടം നാളുകാരുടെ വഹ്നി മരം ),മത രഹിത സമൂഹം ,പോരിനുള്ള ആയുധങ്ങളുടെ അഭാവം ,ചുടുകട്ട കെട്ടിയ വീട് ,ഗ്രിഡ് അയൺ പാറ്റേണിൽ നിർമ്മിക്കപ്പെട്ട ഹൌസിംഗ് കോളനികൾ , മതിൽ നിർമ്മാണം ,ചുട്ട കറുത്തതും ചെമന്നതുമായ,ചെറുതും വലുതുമായ കലങ്ങൾ ,കളിമൺ കളിപ്പാട്ടങ്ങൾ .മുദ്രകൾ , ചെമപ്പ് നിറത്തോടുള്ള പ്രണയം ,എഴുത്ത് കോലുകൾ ,തൂക്കക്കട്ടകൾ ,കരകൗശല വസ്തുക്കൾ ,സ്വർണ്ണാഭരണം .നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ പ്രതിമ ,രാജാവ് അഥവാ പൂജാരിയുടെ പ്രതിമ , ഉയർന്ന പടിഞ്ഞാറു ഭാഗത്തു (“മേക്ക്”= മേൽ ദിക്ക് ) അധികാരികൾക്ക് താമസിക്കാനുള്ള, കോട്ട അഥവാ കാവൽപ്പുര (സിറ്റാഡൽ ) കെട്ടിയ വിസ്തൃതി കുറഞ്ഞ സ്ഥലം താഴെ ,കീഴെ (കിഴക്ക് =കീഴ് ദിക്ക് ) സാധാരണക്കാർക്ക് താമസിക്കാൻ വിസ്തൃതമായ നഗരം. വെള്ളാളർ എക്കാലത്തും കുടിയേറ്റക്കാർ ആയിരുന്നു .മനുഷ്യൻ മരമല്ല. .അവനു വേരുകൾ ഇല്ല .പക്ഷെ കാലുകൾ ഉണ്ട് .അതിനാൽ നടന്നു കൊണ്ടേ ഇരിക്കും എന്നത് വെള്ളാളരെ സംബന്ധിച്ച് എത്രയോ ശരി . വെള്ളാളപ്പഴമയും പെരുമയും വെള്ളാളര് ആദ്യകാല നഗരാസൂത്രകര്) ============== വെള്ളാളരെ കുറിച്ചുള്ള പരാമര്ശം വേദങ്ങളിലും ഉപനിഷത്തുകളിലും ഹിന്ദു പുരാണങ്ങളിലും കാണില്ല. എന്നാല് പതിറ്റുപ്പത്ത് , (Ten Idylls)ചിലപ്പതികാരം , മണിമേഖല തുടങ്ങിയ പ്രാചീന സംഘകാലക്രുതികളില് കര്ഷകരും മ്രുഗപരിപാലകരും വ്യാപാരികളുമായ, നഗര നിര്മ്മാതാക്കളായ നാഗരികരായ ,അക്ഷര ജ്ഞാനികളായ കലാസ്വാദകർ ആയിരുന്ന സമാധാന കാംഷികളായ വെള്ളാള സമൂഹത്തെ കണ്ടെത്താം. സംഘ കാലക്രുതികളില് തമിഴകത്തെ ഭൂപ്രക്രുതി അനുസരിച്ച് ഐന്തിണ(അഞ്ച് തിണകള്) കളായി തിരിച്ചിരുന്നു. കാടും മേടും നിറഞ്ഞ കുറിഞ്ഞി.കുറ്റിക്കാടുകളായ മുല്ല, ഊഷര ഭൂമിയായ പാല, നദീതട ക്രുഷിസ്ഥലങ്ങള് നിറഞ്ഞ "മരുതം" എന്ന നീർനിലം . കടലിനോടു ചേര്ന്ന നെയ്തല് എന്നിങ്ങനെ.

മരുത നിലത്ത് ചുട്ട ഇഷ്ടിക കൊണ്ടുള്ള വീടു കെട്ടി സ്ഥിരതാമസമാക്കി ക്രുഷി ചെയ്യാന് തുടങ്ങിയ, ഇരുമ്പ് കൊഴു കൊണ്ടുള്ള കലപ്പ( നാഞ്ചില്) കണ്ടു പിടിച്ചവര് നിലം ഉഴുതിരുന്നവർ- "ഉഴവര്".

പതിറ്റു പത്ത് വ്യാഖ്യാതാവ് ഉഴവരെ രണ്ടായി തിരിച്ചു. മഴവെള്ളം കൊണ്ടു മാത്രം ക്രുഷി ചെയ്തിരുന്നവര് "കാരാളര്" . നദികളെ വെട്ടിമുറിച്ച് ചാനലുകളുണ്ടാക്കിയ ഹലായുധന്മാര് വെള്ളത്തിന്റെ അധിപതികളായ ജലസേചന വിദഗ്ദരായി. അവര് "വെള്ളാളര്" എന്നറിയപ്പെട്ടു.

അവരാണ് ആദ്യമായി ആസൂത്രിത നഗരങ്ങള് നിര്മ്മിച്ച അക്ഷര ജ്ഞാനികള്."നഗരത്തെ പോലെ സുന്ദരി" എന്ന ചിലപ്പതികാര ഉപമ കാണുക.( ഡോ.ആര് ബാലക്രുഷ്ണന് ഐ.ഏ.എസ്സിന്റെ പ്രഭാഷണം കേള്ക്കുക) https://youtu.be/93mqRKgoezU

1876 ല് തിരുനെല് വേലിയിലെ ആദിച്ചനല്ലൂരില് നിന്നു ഡോ ജാഗോര് കണ്ടെത്തിയ പുരാവസ്തുക്കള് മുഴുവന് ബര്ലിന് മ്യൂസിയത്തിലായി. Some Early Soverigns of Travancore എന്ന പ്രബന്ധം വഴി തിരുവിതാംകൂറിന്റെ ശാസ്ത്രീയ ചരിത്ര പിതാവായി മാറിയ., Age of Thirunjana Sambandhar എന്ന പ്രബന്ധം വഴി ശാസ്ത്രീയ ദക്ഷിണേന്ത്യന് ചരിത്ര പിതാവായി മാറിയ,ആലപ്പുഴക്കാരന്, തിരുവിതാംകൂറിലെ ആദ്യ എം.ഏ ബിരുദധാരി,മനോന്മണീയം പെരുമാള് സുന്ദരം പിള്ള ( Tamilisn Antiquary https://archive.org/details/in.ernet.dli.2015.202576 കാണുക )1890 കളില് എഴുതി-"യഥാര്ഥ ഭാരത ചരിത്രം എഴുതണമെങ്കില് തെന്നിന്ത്യയിലെ നദീതടങ്ങളില് ഉല്ഖനന പഠനങ്ങള് നടത്തണം".

പക്ഷേ പഠനം നടന്നത് സിന്ധു ഗംഗാ തടങ്ങളില് സര് ജോണ് മാര്ഷലിന്റെ നേത്രുത്വത്തില്. അതാകട്ടെ 1920 നു ശേഷവും.

മാര്ഷല് ഹാരപ്പന് നാഗരികത കണ്ടെത്തി. അത് വെള്ളാള സംസ്ക്രുതി എന്ന് സ്ഥാപിച്ചത് സഖാവ് പി. ഗോവിന്ദപ്പിള്ളയുടെ ചരിത്ര അദ്ധ്യാപകന് പ്രൊ.എച്ച് ഹേരാസും. https://www.facebook.com/622760475/posts/10157995870960476/ വായിക്കുക. ഭാരത സര്ക്കാര് റവ.ഫാദര് ഹേരാസിന്റെ സ്മരണ നിലനിര്ത്താന് തപാല് സ്റ്റാമ്പ് പുറത്തിറക്കി.വെള്ളാളകുലം ആ ജസ്യൂട്ട് പുരോഹിതനെ ഒരു കാലത്തും മറക്കില്ല.തങ്ങളുടെ പഴമയേയും പെരുമയേയും മാലോകരെ അറിയിച്ചത് ആ പരോഹിതന് ആണല്ലോ.

2021-ൽ താമ്രപര്ണ്ണി നദീതട( മരുതം തിണ) ത്തില് നിന്നും 3200 വര്ഷം പഴക്കമുള്ള കലത്തില് നെല് വിത്ത് കണ്ടെത്തി എന്ന് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന് തമിഴ് നാട് നിയമസഭയെ അറിയിച്ചു.മധുരയില് നിന്ന് 12 കിലോമീറ്റര് അകലെ വൈഗ നദിതടമായ (മരുതം തിണ) കീല(ഴ)ടിയില് നടന്നു വരുന്ന ഉല്ഘനനം 2024 ജൂൺ മുതല് പത്താം ഘട്ടത്തിലാണ്.

തിരുപ്പുറ കുണ്ട്രത്തിനു നേരെ കിഴക്കുള്ള കീഴടി പ്രാചീന മധുരാപുരി ആയിരിക്കണം.അവിടെ കണ്ടെത്തിയ വസ്തുക്കളില് ചിലത് ഫ്ളോറിഡായില് ബീറ്റാ കാര്ബണ് പരിശോധകള് നടത്തി കാലനിര്ണ്ണയം നടത്തി .അവയ്ക്ക് 3200 വര്ഷത്തില് കുറയാത്ത പഴക്കം ഉണ്ടെന്നു കണ്ടെത്തി . 4×2×1അനുപാതത്തില് ചുട്ടെടുത്ത ഇഷ്ടിക കൊണ്ടുള്ള വീടുകൾ നെയ്ത്ശാലകൾ , മൂടിയ ഓടകൾ ,ജലസേചന ചാലുകൾ , ജലസംഭരണികൾ , വീടുകളിലെ ശുചി മുറികൾ , ചുട്ടെടുത്ത കറപ്പും ചെമപ്പും നിെറമുള്ള മണ്കലങ്ങൾ , അവയില് ആട്ടിന് കൊമ്പ് പേനകൾ കൊണ്ട് തമിഴിലൽ കോറിയ ഉടമനാമം എന്നിവയൊക്കെ വെള്ളാള പഴമയേയും പെരുമയേയും കാട്ടിത്തരുന്നു. നെയ്യാനും തുന്നാനും ഉള്ള ഉപകരണങ്ങൾ ,തൂക്കക്കട്ടികൾ , വിനോദ ഉപകരണങ്ങൾ , അച്ചുകൾ , മുദ്രകൾ ,ജല്ലിക്കെട്ട് പൂഞ്ഞി കാളകളുടെ ചിത്രം, സ്വര്ണ്ണ ലോലക്കുകൾ ,അറബി നാണയങ്ങൾ എന്നിവ അക്കാലത്തെ വെള്ളാള (കര്ഷക- അജപാലക-ചെട്ടി(വ്യാപാരി)- ചാലിയ- പാണ-കുശവ -ഐന്കമ്മാള) സമൂഹത്തിന്റെ പെരുമ കാട്ടുന്നു.

കൂടതലറിയാന് മലയാളത്തിലും ഇംഗ്ളീഷിലും തമിഴിലും കിട്ടുന്ന കീഴടി യൂട്യൂബ് വിഡിയോകൾ കാണുക.കേൾക്കുക.

https://youtu.be/Zp18nG4mfa8 "ഇൻഡസ് മുതല് വൈഗവരെയുള്ള യാത്ര" ഡോ.ആര് ബാലക്രുഷ്ണന് എഴുതിയ പഠനം വായിക്കുക.

https://youtu.be/NZI9SqRcMJc

പാണ്ഡ്യ വേളാർ എന്ന ദൈവ സൃഷ്ടാക്കളും പ്രതിഷ്ഠാപകരും എഴുത്തച്ഛന്മാരും

==============

ആർ. ബാലകൃഷ്ണൻ ഐ .ഏ .എസ് എഴുതിയ “ജേർണി ഓഫ് എ സിവിലൈസേഷൻ -ഇൻഡസ് റ്റു വൈക” (റോജാ മുത്തയ്യാ റിസേർച്ച് ലൈബ്രറി പ്രസിദ്ധീകരണം ) എന്ന ഗവേഷണ പഠനത്തിലെ ചില കണ്ടെത്തലുകൾ നമുക്ക് പരിശോധിക്കാം .

3600 ബി .സി. ഇ കാലത്തു നിലവിൽ വന്ന ഹാരപ്പൻ വെള്ളാള സംസ്കൃതിയുടെ തുടർച്ചയാണ് 2015 കാലത്തു മധുരയ്ക്ക് സമീപം കീഴടിയിൽ കണ്ടെത്തിയ പൗരാണിക വെള്ളാള നാഗരികത എന്ന് തെളിയിക്കാൻ ശ്രീ ആർ. ബാലകൃഷ്ണൻ മൂന്നു വെള്ളാള സമൂഹങ്ങളുടെ കുടിയേറ്റ ചരിത്രം വിശദമായി പഠിക്കുന്നു .

“പാണ്ഡ്യ വേളാർ” എന്നറിയപ്പെടുന്ന കുലാലർ , കൊങ്കു (കോയമ്പത്തൂർ )വെള്ളാളർ ,നാട്ടുക്കോട്ട(കാരയ്ക്കൽ )ചെട്ടികൾ എന്നീ മൂന്നു വെള്ളാള വിഭാഗങ്ങളുടെ ചരിത്രം അദ്ദേഹം വിശദമായി പഠിക്കുന്നു .

സുഗന്ധ പാത (സ്‌പൈസസ് റൂട്ട് )സിൽക്ക് പാത (സിൽക്ക് റൂട്ട് ) എന്നിവയെ പോലെ അദ്ദേഹം മറ്റൊരു പാത കണ്ടെത്തുന്നു . കുലാല അഥവാ കുംഭാര പാത അഥവാ മൺകല പാത ( പോട്സ് റൂട്ട് ). ആ പാതയുടെ വിശദാശംങ്ങൾ ഏവ എന്ന് നമുക്കൊന്ന് നോക്കാം .

ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും 1984 ൽ പി.എച്ച് .ഡി നേടിയ സ്റ്റീഫൻ റോബർട്ട് ഇന്ഗ്ലിസ്, അദ്ദേഹത്തിന്റെ “ക്രീയേറ്റേഴ്സ് ആൻഡ് കോൺസിക്രെറ്റേർസ് - ഏ പോട്ടറി കമ്മ്യൂണിറ്റി ഓഫ് സൗത് ഇൻഡ്യാ” എന്ന പഠനത്തിൽ “വേളാളർ”(പാണ്ഡ്യവേളാർ )എന്ന വെള്ളാള വിഭാഗത്തെ വിശദമായി പഠന വിധേയമാക്കിയ കാര്യം ബാലകൃഷ്ണൻ വിവരിക്കുന്നു . സംഘ കാല ഘട്ടത്തിലെ പാണ്ഡ്യരാജധാനി ആയിരുന്ന “തെൻമധുര” ഏകദേശം രണ്ടായിരം വർഷമായി തെന്നിന്ത്യയിലെ പ്രധാന നഗരമായിരുന്നു .മൂന്നാമതു “സംഘം” അവിടെ ആണ് “കൂടൽ” (ചേരൽ )നടത്തിയിരുന്നത്.മധുരയ്ക്ക് ചുറ്റും കാണപ്പെട്ടിരുന്ന വെള്ളാളർ “പാണ്ഡ്യവെള്ളാളർ”(വേളാർ “) എന്നറിയപ്പെട്ടു .

ബി .സി. സി 500- ൽ നിർമ്മിക്കപ്പെട്ടത് എന്ന് നിർണ്ണയിക്കപ്പെട്ട ആറു വൻമണ്കലങ്ങൾ മധുരയ്ക്ക് സമീപം നിന്ന് കണ്ടെത്തിയിരുന്നു . ശവസംസ്‌കാരം നടത്താൻ ഉപയോഗിച്ചിരുന്ന അത്തരം കലങ്ങളെ തമിഴർ “മുതു മക്കൾ താലി” എന്ന് വിളിച്ചുപോരുന്നു .ആ കലങ്ങളിൽ ഹാരപ്പൻ ഉൽഘനത്തിൽ കണ്ടെത്തിയ കലങ്ങളിലെ പോലെ പ്രാചീന “തമിഴി” ലിപിയിൽ എഴുത്തുകൾ ഉണ്ടായിരുന്നു .

മധുരയ്ക്ക് സമീപമാണ് അടുത്തകാലത്ത് ഉല്ഖനനം വഴി ആഗോള പ്രശസ്തി നേടിയ കീലടി അഥവാ കീഴടി എന്ന പ്രാചീന വെള്ളാള നഗരം . അവിടെ നിന്നും ആദ്യം ലഭിച്ച വസ്തുക്കൾ കാര്ബണ് ഡേറ്റിങ് വഴി ബി. സി. സി ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടവ എന്ന് കണ്ടെത്തി . ഡേവിഡ് ശുൽമാൻ മധുരയെ തമിഴ് “മണ്കലങ്ങളുടെ ഈറ്റില്ലം” (ഹോം ഓഫ് തമിഴ് പോട്ടറി ) എന്ന് വിളിക്കുന്നു . വളരെ ചെറിയ ചക്രം (പോട്ടേഴ്സ് വീൽ ) ഉപയോഗിച്ച് കലം നിർമ്മിക്കുവരാണ് പാണ്ഡ്യവെള്ളാളർ .അവർ പ്രാദേശിക കോവിലുകളിലെ പൂജാരികൾ കൂടെയാണ് .തമിഴ് നാട്ടിൽ മറ്റു പ്രദേശങ്ങളിൽ കാണുന്ന “കുംഭാരർ” വലിയ ചക്രങ്ങൾ ഉപയോഗിച്ച് മൺപാത്രങ്ങൾ നിർമ്മിക്കുന്നവർ ആണ് .

മധുരനാടും വൈകക്കര നാടും ആണ് തങ്ങളുടെ സ്വന്ത നാട് എന്ന് കരുതുന്നവരാണ് പാണ്ട്യ വേളാർ സമൂഹം .ചെളിമണ്ണുള്ള വൈഗ നദിക്കരകളിൽ മാത്രം അവർ കാണപ്പെട്ടിരുന്നു . പാണ്ഡ്യനാട്ടിലെ ഒട്ടെല്ലാ കോവിലുകളിലും അവർ ആയിരുന്നു പൂജാരികൾ .മധുര മീനാക്ഷി ക്ഷേത്രത്തിലെ പൂജാരി സ്ഥാനം പിൽക്കാലം ബ്രാഹ്മണർ അവരിൽ നിന്നും തട്ടിപ്പറിച്ചു .ഇന്നും ആ ക്ഷേത്രത്തിൽ മൂന്ന് പ്രധാന ഉത്സവങ്ങളിൽ, വേളാർ സമുദായത്തിൽ പെട്ടവർക്കാണ് ആദ്യ തൊഴലിനും അർപ്പണങ്ങൾക്കും അവകാശം . മധുര മീനാക്ഷി കോവിലിൽ നിന്നും പുറംതള്ളപ്പെട്ട വേളാർ പൂജാരികൾ പ്രാദേശിക കോവിലുകളിൽ നിന്നും ,ദേവതകളെ അവർ കുടിയേറിയ സ്ഥലങ്ങളിലേക്ക് കൂടെ കൊണ്ടുപോയി എന്ന് ഇൻഗ്ലീസ് കണ്ടെത്തി. ദേവീദേവന്മാരുടെ രൂപങ്ങളുടെ സൃഷ്ടാക്കൾആയ വേളാർ അവരുടെ പൂജാരികളും ആയിരുന്നു . സമ്പന്ന കോവിലുകളിൽ സ്വർണ്ണ ,വെള്ളി ,വെങ്കല വിഗ്രഹങ്ങൾ ആണെങ്കിലും ഇന്നും തമിഴ് നാട്ടിലെ ഗ്രാമ കോവിലുകളിൽ മണ് വിഗ്രഹങ്ങളും പൂജകൾക്ക് മണ്പാത്രങ്ങളും ഉപയോഗപ്പെടുത്തുന്നു .

അഗസ്ത്യർ എന്ന മുനിവര്യൻ കുടത്തിൽ ജനിച്ചു എന്നാണു മിത്ത് . പ്രളയകാലത്ത് കുടത്തിൽ കയറി കുംഭകോണത്ത് പൊങ്ങി കിടന്നു എന്നും കഥ .അഗസ്ത്യരുടെ പിഗാമികൾ ആണത്രേ വേളാർ സമൂഹം .ഹാരപ്പൻ പ്രദേശങ്ങളിൽ അതി പുരാതനകാലത്ത് തന്നെ കുലാലർ മൺകലം മെനയാനുള്ള ചക്രം നിർമ്മിച്ചു .അവർ വൻതോതിൽ മണ്കലങ്ങൾ ചുട്ടെടുത്ത് അവയിൽ തമിഴി ലിപികളിൽ ഉടമയുടെ പേര് എഴുതി തുടങ്ങി .മോഹൻജൊദാരോ ,കാലിബംഗൻ ,ലോതൽ ,ചാൻഹുദാരോ എന്നീ പ്രദേശങ്ങളിൽ നിന്നും തമിഴിൽ പേരെഴുതിയ ചുട്ട മണ് കലങ്ങൾ കണ്ടെത്തിയിട്ടുണ്ട് .എന്നാൽ ഏറെയും തമിഴ് നാട്ടിൽ നിന്നുമാണ് . വീട്ടാവശ്യം ,മുദദേഹ സംസ്കാരം ,പൂജകൾ ,ആചാരങ്ങൾ ,വെള്ളം ശേഖരണം എന്നിവയ്‌ക്കെല്ലാം അത്തരം കലങ്ങൾ ഉപയോഗിക്കപ്പെട്ടു .ചെമന്നതും കറുത്തതയുമായ മണ് കുടങ്ങൾ നാട്ടുക്കോട്ട ചെട്ടികൾ എന്ന പ്രാചീന വെള്ളാള നഗരവാസികൾ ======================= ബിസി ഇ 3300 -1300 കാലഘട്ടത്തിൽ ഹാരപ്പ- മോഹൻജൊദാരോയിൽ നിലനിന്നിരുന്ന പ്രാചീന “വെള്ളാള”(റവ ഫാദർ എച്ച് ഹെറാസ് എഴുതിയ “വെള്ളാളാസ്‌ ഓഫ് മോഹൻജൊദാരോ” എന്ന പ്രബന്ധം കാണുക ) ദ്രാവിഡ നാഗരികതയുടെ തുടർച്ചയാണ് അടുത്തകാലത്ത് ഉല്ഖനനം വഴി കണ്ടെത്തിയ, ബി. സി. ഇ 600 -സി.ഈ 300 കാലഘട്ടത്തിൽ , നിലവിലിരുന്ന ,തെന്നിന്ത്യൻ മധുരയിലെ “കീഴടി വെള്ളാള ദ്രാവിഡ നാഗരികത” എന്ന് ആർ ബാലകൃഷ്ണൻ .

ഓണോമാസ്റ്റിക്സ് (Onomastics) എന്ന സ്ഥല വ്യക്തി നാമ ഗവേഷണ ശാസ്ത്രം സ്വായത്തമാക്കിയാണ് അദ്ദേഹം പഠനം നടത്തിയത് .സംഘകാല കൃതികൾ കാണാതെ അറിയാവുന്ന അദ്ദേഹം അവയിലെ വ്യക്തി സ്ഥല ഭൂപ്രകൃതി നാമങ്ങൾ ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ വ്യക്തി സ്ഥല ഭൂപ്രകൃതി നാമങ്ങളുമായി താരതമ്യ പ്പെടുത്തി ആണ് പഠനം നടത്തിയത് .

മൂന്നു വെള്ളാള സമൂഹങ്ങളുടെ ചരിത്രം പഠന വിധേയമാക്കി തയാറാക്കിയ പ്രസിദ്ധ ഗവേഷണ പ്രബന്ധമാണ് ചെന്നൈയിലെ റോജാ മുത്തയ്യാ ലൈബ്രറി പ്രസിദ്ധീകരിച്ച“ജേർണി ഓഫ് എ സിവിലൈസേഷൻ -ഇൻഡസ് ടു വൈക”. “നാട്ടുക്കോട്ട ചെട്ടികൾ” എന്ന നഗരവാസികൾ(“നകരത്താർ”എന്ന സ്വദേശ-വിദേശ നാഗരിക വ്യാപാര സമൂഹം) , “കൊങ്കു (കോയമ്പത്തൂർ )വെള്ളാളർ” എന്ന അജപാലക -കൃഷീവലർ, “പാണ്ഡ്യവേളാർ” (കുലാലർ ,കുംഭാരർ,കുശവർ ) എന്ന ആദ്യകാല വിഗ്രഹ നിർമ്മാതാക്കളും പൂജാരികളും ആയ എഴുത്തച്ഛന്മാർ അഥവാ ലിപി നിർമ്മാതാക്കൾ എന്നിവരാണ് ആ മൂന്നു വെള്ളാള സമൂഹങ്ങൾ .

ഇവിടെ നമുക്ക് ആദ്യകാല നഗരവാസികൾ ആയ നാട്ടുക്കോട്ട ചെട്ടികൾ എന്ന വെള്ളാള വ്യാപാര സമൂഹത്തെ കുറിച്ച് ചില കാര്യങ്ങൾ മനസിലാക്കാം .

പടിഞ്ഞാറൻ ഇന്ത്യയിലെ പാർസി സമൂഹത്തോട് താരതമ്യം ചെയ്യാവുന്ന വർത്തക സമൂഹം ആണ് നാട്ടുക്കോട്ട വെള്ളാള ചെട്ടി സമൂഹം . അവരുടെ വാസസ്ഥലം “കാരക്കുടി അഥവാ ചെട്ടിനാട്” എന്നറിയപ്പെടുന്നു . മുൻകേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ ജന്മനാട് .

നാട്ടറിവ് പ്രകാരം കാരക്കുടി ചെട്ടി സമൂഹം 96 ഇടങ്ങളിൽ കൊട്ടാര സദൃശ്യമായ ഹർമ്മ്യങ്ങൾ നിർമ്മിച്ച് താമസിച്ചു പോന്നു .

എന്നാൽ ഇപ്പോൾ അവയിൽ 75 ഇടങ്ങൾ മാത്രമേ കാണപ്പെടുന്നുള്ളു . കിഴക്കു ബംഗാൾ ഉലക്കടൽ ,തെക്കു വൈഗ നദി ,പടിഞ്ഞാറ് പിരന്മല കൊടുമുടി ,വടക്കു വെള്ളാർ എന്നിവയാണ് ചെട്ടിനാട് അതിരുകൾ . പ്രസിദ്ധമായ കുൻട്രക്കുടി മല മധ്യഭാഗത്ത് കാണപ്പെടുന്നു .

“ധനവൈശ്യരാകിയ നാട്ടുക്കോട്ട നകരത്താർ ചരിത്രം “ എന്ന പ്രാചീന കൃതി ഈ നഗരവാസികൾ ആയ വ്യാപാരികളുടെ കഥ പറയുന്നു .

റോമാ നഗരം ,ഗ്രീസ് എന്നീ വിദേശരാജ്യങ്ങളുടെ കച്ചവടം നടത്തിയിരുന്നവർ ആയിരുന്നു പ്രാചീന നാട്ടുക്കോട്ട വെള്ളാള ചെട്ടി സമൂഹം .നാഗനാട്ടിലെ “ചന്ത്യാ ” (Cantiya in Naka Natu )ആയിരുന്നു അവരുടെ ആദ്യകാല ഗ്രാമം .കലിയുഗം 204 ൽ അവർ തൊണ്ടമണ്ഡലത്തിലെ “കാഞ്ചി”യിലേക്കു കുടിയേറി .2108 വര്ഷം അവർ അവിടെ തങ്ങി .2312 ൽ അവർ ചോളരാജ്യത്തിലെ “കാവേരിപൂം പട്ടണ”ത്തിലേക്കു (പൂംപുഹാർ ) കുടിയേറി.അവിടെ അവർ 8000 പേർ എന്തോ കാരണത്താൽ, മരണമടഞ്ഞു . പാണ്ട്യ രാജാവിന്റെ ആവശ്യപ്രകാരം ശേഷിച്ചവർ കാരക്കുടിയിലേക്കു താമസം മാറ്റി .കാവേരിയിലെ സുനാമി വെള്ളപ്പൊക്കത്തിൽ നാട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു എന്നും വ്യാപാരത്തിന് വെളിയിൽ പോയിരുന്ന മുതിർന്ന പുരുഷന്മാർ മാത്രം രക്ഷപെട്ടു എന്ന് മറ്റൊരു കഥ .

അവർ വെള്ളപ്പൊക്കത്തെ പേടിച്ചു ഉയർന്ന തറകളിൽ വീടുകൾ നിർമ്മിച്ച് പാണ്ട്യ നാട്ടിലെ വെള്ളാള യുവതികളെ വിവാഹം കഴിച്ചു എന്നും കഥ . കാരക്കുടിയിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള ഇളയത്തുംകൂടി എന്ന സ്ഥലത്താണ് അവർ താമസമാക്കിയത് .

കാരക്കുടിയിലെ ചെട്ടികൾ ഇന്തോനേഷ്യ,ബർമ്മ ,മലയാ ,സിലോൺ തുടങ്ങിയ സ്ഥലങ്ങളിൽ ചെന്ന് അവിടെയും താമസമാക്കി .അവർ പോയ ഇടങ്ങളിലെല്ലാം “ചെട്ടിമുരുകൻ” എന്ന പേരിൽ പഴനി വേലായുധനെ കൂടെ കൊണ്ടുപോയി .വേൽ (ശൂലം )ധാരിയായ വേലനെ,മുരുകനെ , ആരാധിക്കുന്നവർ വെള്ളാളർ എന്ന് ഫാദർ എച്ച് ഹേരാസ് എഴുതിയ കാര്യം ഓർക്കുക .. മുരുകവിഗ്രഹങ്ങൾ കംബോഡിയാ ,തായ്‌ലൻഡ് ,ബാലി എന്നീ രാജ്യങ്ങളിൽ കാണപ്പെടാൻ കാരണം ചെട്ടിനാട് വെള്ളാള വ്യാപാരികൾ . പാകിസ്ഥാനിലെ സ്വാത് വാലിയിലും മുരുകവിഗ്രഹങ്ങൾ കാണപ്പെടുന്നു എന്ന് പിച്ചപ്പൻ എന്ന ഗവേഷകൻ എഴുതുന്നു . കൊങ്ങുനാട് വെള്ളാളർ “കൂട്ടം” എന്ന പേരിൽ ചെറു സമൂഹങ്ങൾ ആയി കഴിയുമ്പോൾ നഗരത്താർ വെള്ളാളർ, ആകട്ടെ , “കോവിൽ” കൂട്ടങ്ങൾ ആയി കഴിയുന്നു.അത്തരം ഒൻപതു കോവിൽ കൂട്ടങ്ങൾ കാരക്കുടിയിൽ ഉണ്ട് .ഒരു കോവിലിൽ പെട്ടവർ പരസ്പരം വിവാഹം കഴിക്കില്ല . കൊങ്കു വെള്ളാളർ കാർഷിക പാരമ്പര്യം ഉള്ളവരെങ്കിൽ, നഗരത്താർ വ്യാപാര പാരമ്പര്യമുള്ളവർ .ഇരുകൂട്ടരും കാവേരിപൂംപട്ടണത്തിൽ (പുകാർ ,പൂംപുകാർ എന്നും പേരുകൾ) നടന്നുവരുന്ന “പട്ടണത്താർ” വാർഷിക ക്ഷേത്ര ഉത്സവങ്ങളിൽ പങ്കെടുക്കുന്നവർ.

ചിലപ്പതികാരത്തിലെ നായികാനായകന്മാർ കണ്ണകിയും കോവിലനും ധനവാന്മാരായ വ്യാപാരികളുടെ മക്കൾ ആയിരുന്നു . കാരയ്‌ക്കൽ അമ്മയും ചെട്ടിനാട് വെള്ളാള സമൂഹത്തിൽ പിറന്ന വ്യപാരി മകൾ ആയിരുന്നു . നഗരത്താരുടെ ജന്മസ്ഥലമായ “ സന്ധ്യ” എന്ന സ്ഥലപ്പേര് പാകിസ്താനിലും ഗുജറാത്തിലും കാണപ്പെടുന്നു എന്ന നാമശാസ്ത്ര വിദഗ്ദൻ (ഓണോമാസ്റ്റിക്സ് )കൂടിയായ ആർ .ബാലകൃഷ്ണൻ .”നഗരാ” എന്ന സ്ഥലപ്പേരും ഗുജറാത്തിലും മാഹാരാഷ്ടയിലും കാണപ്പെടുന്നു .നാത്തുക്കോട്ട ,ചെട്ടി എന്നീ സ്ഥലപ്പേരുകൾ പാക്കിസ്താനിലുണ്ട് .

വടക്കു പടിഞ്ഞാറൻ ഇന്ത്യയിലെ പല സ്ഥലനാമങ്ങൾക്കും തമിഴ് നാട്ടിലെ സ്ഥലപ്പേരുകളുമായി സാമ്യം ഉണ്ടെന്നു ആർ .ബാലകൃഷ്ണൻ കണ്ടെത്തുന്നു. “കുടി” “,കാര” എന്നീ പേരുകൾ പാകിസ്ഥാൻ പേരുകളിൽ സുലഭം . ചെട്ടിനാട് ജനത കുടിയേറ്റക്കാർ ആണെന്നും അവർ സ്വീകരിച്ച സ്ഥലനാമങ്ങൾ പാകിസ്താനിലും ബലൂചിസ്ഥാനിലും കാണപ്പെടുന്നു എന്നതും അവരുടെ പൂർവീകർ സിന്ധു ഗംഗാ സമതലത്തിൽ നിന്നും തെക്കോട്ടു വന്നതിന്റെ തെളിവായി ആർ .ബാലകൃഷ്ണൻ എടുത്തു കാട്ടുന്നു (പുറം 370 -371 ). അത്തരം 133 സ്ഥലങ്ങളുടെ ലിസ്റ്റ് അദ്ദേഹം നൽകുന്നു . മിക്കതിലും കുടി ,കോട്ട ,ഊർ എന്നീ ഭാഗങ്ങൾ കാണാം .മാരൂർ ,ഉറയൂർ ,പാർക്കൂർ ,മണലൂർ ,മണ്ണൂർ ,കണ്ണൂർ ,കുളത്തൂർ തുടങ്ങിയവ ഉദാഹരണം . ഊർ ,പുരം ,വയൽ ,കുടി ,കോട്ട ,പുരി ,പട്ടി എന്നീ ഭാഗങ്ങൾ ഉള്ള നിരവധി സ്ഥലനാമങ്ങൾ ഇരു പ്രദേശങ്ങളിലും ധാരാളം .കാഞ്ചി എന്ന സ്ഥലനാമം പാകിസ്ഥാൻ ,ഗുജറാത്ത് ,മഹാരാഷ്ട്രാ ,ആന്ദ്രാ ,കര്ണ്ണാടക എന്നിവിടങ്ങൾ കഴിഞ്ഞാവണം തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് എത്തിയതെന്ന് ബാലകൃഷ്ണൻ .അവിടെയെല്ലാം ഓരോ കാലത്ത് അവരുടെ പൂർവികർ താമസിച്ചു എന്നതാവണം ആ സ്ഥലനാമങ്ങൾ അവിടങ്ങളിൽ കാണാൻ കാരണം എന്ന് ബാലകൃഷ്ണൻ സ്ഥാപിക്കുന്നു . ചുരുക്കത്തിൽ പുരാതന ഹാരപ്പൻ ദ്രാവിഡ വെള്ളാള സംസ്കാരം ഉത്തരേന്ത്യൻ സിന്ധു തടത്തിൽ നിന്നും തെന്നിന്ത്യൻ വൈക, കാവേരി, നർമ്മദ,മീനച്ചിൽ ,പമ്പ ,അച്ചൻകോവിൽ തടങ്ങളിലേക്കു നൂറ്റാണ്ടുകൾ കൊണ്ട് കുടിയേറി അവിടങ്ങളിൽ സ്ഥിരതാമസമാക്കി .

“ കോട്ടയം നഗരപ്രാന്തത്തിലമരുന്ന വേളൂർ സംഘകാലത്ത് ചിറപ്പാർന്ന ഒരു കാർഷിക ഗ്രാമം ആയിരുന്നു എന്ന് ഹരികട്ടേൽ “കോട്ടയത്തിന്റെ സ്ഥലനാമ ചരിത്രം” (എൻ ബി എസ് ) എന്ന ഓണോമിസ്റ്റിക്‌സ് പഠനത്തിൽ .ഉഴവൂർ ,അകലകുന്നം ,അടക്കം ,അമനകര , അയർക്കുന്നം ,അയ്മനം ,അരുവിത്തുറ ,ഇടമറുക് , ഈരാറ്റുപേട്ട ,ഉണ്ണാമറ്റം ,ഏനാദി ,ഏറ്റുമാനൂർ ,കടുത്തുരുത്തി , കാരൂർ ,കറിക്കാട്ടൂർ ,കാനം ,കുടവെച്ചൂർ ,കിളിരൂർ ,കുടമാളൂർ ,കുറവിലങ്ങാട് ,കുറിച്ചി ,കുറിച്ചിത്താനം ,കിടങ്ങൂർ ,കുട ലൂർ , കോടിമത ,ചെങ്ങളം ,തിരുനക്കര ,തിരുവാർപ്പ് ,തുരുത്തി , നെടും കുന്നം ,പുതുപ്പള്ളി ,പൂഞ്ഞാർ ,പെരുന്ന ,പൊൻ കുന്നം ,മണിമല ,മറവൻ തുരുത്ത് ,മീനച്ചിൽ ,വാഴൂർ ,വെച്ചൂർ ,വെള്ളൂർ തുടങ്ങി കോട്ടയം ജില്ലയിലെ മിക്ക സ്ഥലനാമങ്ങളും മൊഴി .സംസ്കാരം എന്നിവ പ്രകാരം ആദി മൂലം സംഘകാല പഴം തമിഴ് പാട്ടുകളായ സംഘകാല കൃതികൾ എന്ന് ഓണോമിസ്റ്റിക്സ് വിദഗ്ദൻ ആയ ഹരി കട്ടേൽ .

ഹാരപ്പൻ വെള്ളാള ജെല്ലിക്കെട്ട് എന്ന എരുതഴുവതൽ

=======================

2024 ജനുവരി 7 ലെ മനോരമ ഞായറാഴ്ചയിൽ ആൽബിൻ രാജ് എഴുതിയ “ബിഗ് ബജറ്റ് വീരവിളയാട്ട് “ എന്ന സചിത്രലേഖനം തമിഴ് നാട്ടിലെ മധുര ജില്ലയിൽ അളങ്കാനല്ലൂരിന്‌ സമീപം കിഴക്കേക്കര ഗ്രാമത്തിൽ 60 ഏക്കറിൽ നിർമ്മിച്ച “കലൈഞ്ജർ സെന്റിനറി ജെല്ലിക്കെട്ട് അരീന “ എന്ന സ്ഥിരം ജെല്ലിക്കെട്ട് വേദിയെ കുറിച്ചാണ് .മണ്ണും പുല്ലും മഞ്ഞളും പാറുന്ന കളത്തിൽ കാളയും കർഷക വീരനും തമ്മിലുള്ള ചോരചിന്തും കായികവിനോദം ഇനി മാട്ടു പൊങ്കൽ ദിനത്തിൽ മാത്രമല്ല വര്ഷം 365 ദിവസവും നടത്തി ലോകമെമ്പാടു നിന്നും ടൂറിസ്റ്റുകളെ ആകർഷിക്കും.

സ്‌പെയിനിലെ കാളപ്പോരുകളെ ഓർമ്മിപ്പിക്കുന്ന ഹാരപ്പൻ വെള്ളാള കായിക വിനോദം. തമിഴ് നാട്ടിൽ .മാഡ്‌റിനിലെ “ലസ് വെന്റാസ് “സ്റ്റേഡിയത്തെ പോലെ കിഴക്കേക്കര അലങ്കാനല്ലൂർ അരീനയും താമസിയാതെ ലോകപ്രസിദ്ധമാകും .സ്റ്റാലിൻ സർക്കാരിന് നന്ദി .2021 ജനുവരിയിൽ പ്രഖ്യാപിച്ചു .2022 മാർച്ചിൽ പണി തുടങ്ങി .2023 ഡിസംബറിൽ പണി പൂർത്തിയായി .5000 കാണികൾക്കു ഇരിക്കാവുന്ന സ്ഥിരം ഗാലറി .5000 കാളകൾക്കു മത്സരിക്കാനുള്ള സൗകര്യം. 2024 ജനുവരി 15 മുതൽ മധുരയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ആവണിയാപുരത്ത് 500 കാളകൾ പങ്കെടുക്കുന്ന ജെല്ലിക്കെട്ട് .16 മുതൽ മധുരയിൽ നിന്നും 20 കിലോമീറ്റർ അകലെ പാലമേട് എന്ന ഗ്രാമത്തിൽ ഏറ്റവും കൂടുതൽ പൂഞ്ചിക്കാളകൾ പങ്കെടുക്കുന്ന ജെല്ലിക്കെട്ട് .ജനുവരി 17 മുതൽ മധുരയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള അള ങ്കാ നല്ലൂരിൽ ‘ദിവസവും ജെള്ളിക്കെട്ട് .തമിഴ് കർഷകർക്ക് ആനന്ദലബ്ദിക്ക് ഇനി എന്തുവേണം ? മലയാളത്തിൽ മകരം പിറക്കുമ്പോൾ തമിഴ് നാട്ടിൽ തൈമാസം .(ജനുവരി ) മനുഷ്യ കുലം പിറന്നത് തൈമാസത്തിലെ “പൊങ്കാല” ദിനത്തിൽ .അടുത്ത നാളിൽ കർഷകന്റെ സഹായികളായ മാട് പിറന്നു .അത് “മാട്ടു പൊങ്കാല” . സംഘകാലത്ത് ബി സി സി 300 കാലത്ത് തന്നെ ഹാരപ്പയിലും മോഹൻജൊദാരോയിലും ജീവിച്ചിരുന്ന നാഗരികർ ആയിരുന്ന വെള്ളാള കുലം പൂഞ്ചിയുള്ള പോർക്കാളകളെ വളർത്തി ജെല്ലിക്കെട്ടുകൾ നടത്തിപ്പോന്നു .ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്ന കോയമ്പത്തൂർ സ്വദേശി ആർ ബാലകൃഷ്ണൻ എഴുതിയ ജേർണി ഓഫ് സിവിലൈ സേഷൻ -ഹാരപ്പ ടു വൈക ജെല്ലിക്കെട്ടിനെ കുറിച്ചും പൂഞ്ചിക്കാളകളെ കുറിച്ചും വിശദമായി എഴുതുന്നു (പുറം 409 -410 ). ജനുവരിയിൽ തുടങ്ങുന്ന ജെല്ലിക്കെട്ട് ജൂൺ വരെ തുടരുക ആയിരുന്നു പതിവ് .ചെറുതും വലുതും ആയി നാലായിരത്തിൽ പരം ഇടങ്ങളിൽ . മേലിൽ അത് വര്ഷം മുഴുവൻ നടത്തപ്പെടും . തമിഴർക്ക് വീട്ടിലെ ഇളയ മകൻ ആണ് പൂഞ്ഞിക്കാള .വീട്ടിൽ ഏ സി ഇല്ല എങ്കിലും തൊഴുത്തിൽ അത് കാണും .ഒരു മാസത്തെ ചെലവ് 50000 രൂപാ വരെ ആകുമത്രേ .ആനയെ കുളിപ്പിക്കും പോലെ ആണ് കാളക്കുളിയും. വൈകിട്ടും കുളിപ്പിക്കും .21 -40 പ്രായത്തിലുള്ള കാളകൾ ആണ് മത്സരിക്കാൻ ഇറക്കപ്പെടുക .പിടിച്ചു കെട്ടാൻ വരുന്ന യോദ്ധാവിനു കാളയുടെ പൂഞ്ഞിയിൽ മാത്രമാവും ശ്രദ്ധ .കാഴ്ചക്കാർ കാളയുടെ കൂടെയോ വീരന്റെ കൂടെയോ എന്നറിയാൻ ബുദ്ധിമുട്ടാണ് മിക്കപ്പോഴും .വീരനും കാള എന്നറിയപ്പെടുന്നു .കാളകൾ ആദ്യം ഗ്രാമത്തിന്റെ പേരിൽ .പിന്നെ ഉടമയുടെ പേരിൽ .പോരാളി ആദ്യം ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടും .രണ്ടാമത് സ്വന്തം പേരിലും . സ്പെയിനിൽ കാള കൊല്ലപ്പെടും .ഇവിടെ കാള കൊല്ലപ്പെടുകയില്ല എന്നതാണ് ദ്രാവിഡ മഹിമ .ഹിമാചൽ പ്രദേശിലെ സൊളാനിൽ കാളകൾ പരസ്പരം മല്ലടിച്ചു കൊല്ലപ്പെടുന്നു . 2017 ൽ ജെല്ലിക്കെട്ടിനെ അനുകൂലിച്ചു വ്യാപകമായ പ്രക്ഷോപനം തമിഴ് നാട്ടിൽ ഉണ്ടായി .സ്പെയിനിലും മെക്സിക്കോയിലും മൃഗ സംരക്ഷരുടെ ആവശ്യപ്രകാരം കാളപ്പോര് നിരോധിക്കപ്പെട്ട സമയം .2014 ൽ തമിഴ് നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചു .ആയിരക്കണക്കിന് തമിഴ് യുവാക്കൾ നിരോധനം മാറ്റാൻ സമരം ചെയ്തു .ഐ. റ്റി മേഖലയിലെ യുവാക്കൾ ആയിരുന്നു മുന്നിൽ . ഹിന്ദി യ്ക്കെതിരെ നടത്തിയ സമരത്തിന് തുല്യം ആയിരുന്നു ഈ സമരവും .അമേരിക്കയിലും ബ്രിട്ടനിലും ആസ്‌ത്രേലിയായിലും എല്ലാം തമിഴ് മക്കൾ സമരം ചെയ്തു എന്നത് ചരിത്രം .”മറീന നിറയ്ക്കൽ” സമരം വഴി മറീന ബീച്ച് സമരക്കാരെ കൊണ്ട് നിറഞ്ഞു .തുടർന്ന് തമിഴ് നാട് അസ്സംബ്ലി നിരോധനം മാറ്റാൻ ബില്ല് പാസാക്കി .ഇന്ത്യൻ പ്രസിഡന്റ് ബില്ല് അംഗീകരിച്ചതോടെ, ജെല്ലിക്കെട്ട് നിരോധനം മാറി .കർഷകർ ആനന്ദത്തിൽ ആറാടി . സംഘകാലത്ത് വെള്ളാള കർഷകർ തുടങ്ങിയ കായിക വിനോദം ആണ് ജെല്ലിക്കെട്ട് .ഹാരപ്പൻ മുദ്രയിൽ ഏറെ പ്രസിദ്ധമാണ് പൂഞ്ചിയുള്ള കാള . ഹാരപ്പൻ സീലുകളിൽ വിവിധ ഇനം മൃഗങ്ങൾ ഉണ്ട് .എന്നാൽ കുതിര ഇല്ല . ആരക്കാലുള്ള ചക്രങ്ങളും ഇല്ല. ഡക്കാനിലെ ഡൈമ ബാദിൽ നിന്ന് കിട്ടിയ ഓട് കൊണ്ടുള്ള രഥത്തിൽ ആരക്കാൽ ഇല്ലാത്ത ചക്രം ആണ് കാണുന്നത് . പൂഞ്ഞിയുള്ള ഇരട്ടക്കാളകൾ വലിക്കുന്ന രഥം . ജെ.എം. കെനോയർ( J .M.Kenoyar) പൂഞ്ഞിയുള്ള ഹാരപ്പൻ കാളകളെ വിശദമായി പഠനം നടത്തി. ജോൺ മാർഷലും ഇത്തരം ഹാരപ്പൻ കാളകളെ കുറിച്ച് വിവരിച്ചിട്ടുണ്ട് .Earnest Mckay നിരവധി മനുഷ്യരെ തട്ടിയിട്ട ഒരു ജെല്ലിക്കെട്ട് കാളയെ ചിത്രീകരിക്കുന്ന ഹാരപ്പൻ സീൽ കണ്ടെടുത്തത് വിശദമായി പഠിച്ചിട്ടുണ്ട് . ചുരുക്കത്തിൽ ജെല്ലിക്കെട്ട് ഹാരപ്പൻ വെള്ളാള കർഷക ജനതയുടെ ഒരു പ്രധാന കായിക വിനോദം ആയിരുന്നു .സ്റ്റാലിൻ സർക്കാർ ആ വെള്ളാള

Tuesday 10 October 2023

ചരിത്രകാരൻ വെളുത്താട്ടിനു നൽകണം നല്ലൊരു “ആട്ട്”

ഡോ .കാനം ശങ്കരപ്പിള്ള

9447035416

യൂ .കെയിലെ ലസ്റ്ററിലുള്ള ഡിമോണ്ട് യുണിവേഴ്സിറ്റി. അവിടെ എലിസബത്ത് ലംബോണിന്റെ നേതൃ ത്വത്തിൽ പത്തു രാജ്യങ്ങളിലെ മുപ്പതു ചരിത്ര പണ്ഡിതന്മാരെ ഉൾപ്പെടുത്തി വിപുലമായ ഒരു പഠനം നടത്തിയിരുന്നു; 2013 -15 കാലഘട്ടത്തിൽ . “പഴ്ചിമേഷ്യന് സമുദ്രത്തിലെ വ്യാപാര ശൃ൦ഘല “ ആയിരുന്നു വിഷയം .തരിസാപ്പള്ളി പട്ടയത്തെ ആധാരമാക്കി ഒരു പഠനം .

പഠന സംഘത്തിലെ മലയാളി കേരളചരിത്ര പണ്ഡിതൻ കേശവൻ വെളുത്താട്ട് ആയിരുന്നു .

അതിൻ്റെ ഭാഗമായി വെളുത്താട്ട്,എം ആർ .രാഘവ വാര്യരുടെ സഹായത്തോടു കൂടി തട്ടിക്കൂട്ടിയ പഠനമായിരുന്നു എൻ ബി എസ് 2013 ൽ പുറത്തിറക്കിയ “ തരിസാപ്പള്ളി പട്ടയം”എന്ന വികൃത കൃതി . എത്രയോ നന്നാക്കാമായിരുന്നു ഒരു പഠനം .

തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് അതുവരെ നടത്തിയ പഠനങ്ങൾ എല്ലാം ഉൾപ്പെടുത്തിയ ഒരു പഠനം എത്രയോ ആധികാരികമായിരുന്നു .പക്ഷെ കളഞ്ഞു കുളിച്ചു നമ്മുടെ വിവരദോഷികളായ ചരിത്ര പണ്ഡിത ദ്വയം. .ബിബ്ലിയോ ഗ്രാഫി നൽകാത്ത പഠനം . തരിസാ പട്ടയത്തിൽ “വെള്ളാളർ “ (ഉദാഹരണം :”പൂമിക്കു കരാളർ വെള്ളാളർ”,”വേൾകുല” സുന്ദരൻ ) എന്ന് നൽകിയത് മൊഴിമാറ്റത്തിൽ വെള്ളാളർ എന്ന് തന്നെ നൽകി വെള്ളാളർ ആരെന്നു വിശദമാക്കാതെ, വെളുത്താട്ട് farm worker എന്ന് നൽകി ആഗോള ചരിത്രപണ്ഡിതന്മാരെ തെറ്റിദ്ധരിപ്പിച്ചു കളഞ്ഞു .ആ ചതി വെള്ളാളർ ഒരു കാലത്തും മറക്കില്ല .

1771 കാലത്തിറങ്ങിയ ഫ്രഞ്ച് ഭാഷയിലുള്ള “സെന്റ് അവസ്ഥ”യിൽ കൊച്ചിക്കാരൻ ഒരു നസ്രാണി പുരോഹിതനും ഒരു കൊടും ചതി ചെയ്തു വെള്ളാളർ എന്നതിന് ആ വിവരം കെട്ട പാതിരി നൽകിയത് Nayer എന്ന മൊഴിമാറ്റം .

ഡീ മോണ്ട് കാരുടെ പഠന ഫലം 2015 ൽ ന്യൂഡൽഹിയിലെ പ്രൈമസ് പബ്ലീഷേർസ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും എന്നായിരുന്നു സംഘാടക വെബ് സൈറ്റിലെ പ്രഖ്യാപനം .www.849ce.org.uk എന്ന അവരുടെ വെബ് സൈറ്റ് 2015 ൽ തന്നെഅപ്രത്യക്ഷമായി .പ്രൈമസ്‌ കാരുടെ Forthcoming publications ലിസ്റ്റിൽ അവസാനമായി The Copperplates fromKollam: Global and Local ,Nineth Century South India by Elizabeth Lambourn, Kesava Veluthatt and Robert Tomber ഇപ്പോഴും കിടപ്പുണ്ട് .

പ്രഖ്യാപിത തീയതി കഴിഞ്ഞിട്ട് വര്ഷം എട്ട് (2015+8-2023 )ആകുന്നു .

പതിനേഴു വെള്ളാളരുടെ ആനമുദ്രയുള്ള സാക്ഷിപ്പട്ടിക ഒളിപ്പിച്ചു വച്ച പാപത്തിനു കിട്ടിയ പ്രതിഫലം ആവാം അവസാനിക്കാത്ത ആ കാത്തിരിപ്പ്

വെള്ളാളർ കൃഷിക്കാർ മാത്രം എന്നാരാണ് വെളുത്താട്ടിനെ പഠിപ്പിച്ചത് ? ശുദ്ധ അസംബന്ധം .വിവരക്കേട് നല്ലൊരു ആട്ടു കൊടുക്കാൻ തോന്നുന്നു വെളുത്ത ആട്ടിന് .

വെളുത്താട്ട് വെള്ളാളർ ആരാണെന്നു പഠിക്കണം ആർ ബാലകൃഷ്ണൻ ഐ. ഏ. എസ് എഴുതിയ ജേർണി ഓഫ് എ സിവിലൈസേഷൻ ഹാരപ്പ ടു വൈക വായിക്കണം വെളുത്ത ആട്ടു പണ്ഡിതൻ ഒരു തവണ അല്ല പല തവണ .

വെളുത്താട്ടും രാഘവ വാര്യരും ചേർന്ന് തയാറാക്കിയ എൻ .ബി .എസ് “തരിസാപ്പള്ളി പട്ടയം”, പുറം 95 ൽ ഇങ്ങനെ വായിക്കാം :”നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ് കാനായി ക്കു ലഭിച്ചു എന്ന് പറയുന്ന പട്ടയത്തിന്റെ ചുരുക്കവും അദ്ദേഹം (പെറോ -ഡോ .കാനം ) കാനായി ക്കു കൊടുക്കുന്നു .”

പക്ഷെ സെൻറ് അവസ്ഥ രചിച്ച ആംക്തിൽ ഡി .പെറോയ്ക്ക് നൽകിയ നാടൻ സാക്ഷികളുടെ പേര് കണ്ടെത്താൻ അജ്ഞാത കാരണങ്ങളാൽ

വെളുത്താട്ടും വാര്യരും ശ്രമിച്ചില്ല . നന്നായി ആ പതിനേഴു നാടാണ് വെള്ളാള സാക്ഷികളുടെ പട്ടിക , ഇടയിൽ അയ്യൻ അടികൾ തിരുവടികളുടെ ആനമുദ്ര യുള്ള യഥാർത്ഥ സാക്ഷിപ്പട്ടിക ഫ്രഞ്ചിലുള്ള സെന്റ് അവസ്ഥയിൽ നിന്നും കണ്ടെടുത്തത് പ്രസിദ്ധീകരിക്കാനുള്ള അപൂർവ്വ ഭാഗ്യം കൈവന്നത് എനിക്കാണ് .

മലയാളം വിക്കിയിലുള്ള “തരിസാപ്പള്ളി പട്ടയം” എന്ന ലേഖനത്തിൽ (ശ്രദ്ധിക്കുക :തരിസാപ്പള്ളി “ശാസനം” എന്ന് മറ്റൊരു ലേഖനം ഉണ്ട് .അത് വായിക്കരുത് ) സെന്റ് അവസ്ഥയുടെ പ്രസക്ത പേജുകൾ ഞാൻ നൽകിയിട്ടുണ്ട് .

ആ അപൂർവ്വ ഭാഗ്യം കൈവരിക്കാൻ അവസരം തന്ന വെളുത്താട്ട് , വാര്യർ ചരിത്ര പണ്ഡിതന്മാർക്ക് നന്ദി .

Wednesday 4 October 2023

ഡോ .ബർട്ടൻ ക്ളീറ്റസ് എഴുതുന്നത് ശുദ്ധ വിഡ്ഢിത്തരം ================================ ഡോ .കാനം ശങ്കരപ്പിള്ള 9447935416 drkanam@gmai.com മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണി ഒക്ടോബർ ലക്കത്തിൽ മുഖ്യ ലേഖനം ആയി നൽകിയ “ ഒരു ദേശത്തിന്റെ കഥ (യാത്രയുടെയും )” സശ്രദ്ധം വായിച്ചു . ദൽഹി ജവഹർലാൽ സർവ്വകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ ബാർട്ടൻ ക്ളീറ്റസ് ആണ് ലേഖകൻ .മൊഴിമാറ്റമാണോ സ്വയം എഴുതിയതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല . ഏതായാലും ചില ശുദ്ധ വിഡ്ഢിത്തരങ്ങൾ അതിൽ ഇക്കാലത്തും എഴുതി വച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കട്ടെ . സി ഇ (അദ്ദേഹം ഏ .ഡി എന്നാണു എഴുതിയത് ) 849 കാലത്ത് കുരക്കേണിക്കൊല്ലത്ത് സിറിയൻ ക്രിസ്ത്യൻ സമൂഹം ഉണ്ടായിരുന്നു എന്ന് തരിസാപ്പള്ളി ചെപ്പേട് ഒരിടത്തും പറയുന്നില്ല . എന്നാൽ വെള്ളാളർ ,ഈഴവർ ,ഈഴവക്കയ്യർ ,എരുവിയർ,മണ്ണാൻ എന്നിവർ ഉണ്ടായിരുന്നു എന്ന് പറയുന്നു .പൂമിക്കു കരാളർ വെള്ളാളർ എന്നും എടുത്ത് പറയുന്നു .തരിസാപ്പള്ളി എന്ന ജൈനപ്പള്ളി നസ്രാണി പള്ളി എന്ന് പറയാനുള്ള ഒരു തെളിവും അതിലില്ല .ശബരീശൻ എന്ന ചെട്ടി എങ്ങനെ നസ്രാണി വ്യാപാരി ആയി എന്നും വ്യക്തമല്ല . “കുരക്കേണി കൊല്ലം” ചെപ്പേടും “വെള്ളാള” അഥവാ “വെള്ളാള ഈഴവ” ചെപ്പേട് ആയ തരിസാപ്പള്ളി ചെപ്പേടിനെ ആദ്യകാല മോൺസൺ ആയ ഗുണ്ടർട്ട് സായിപ്പ് “നസ്രാണിപ്പഴമ” കാട്ടാൻ “കോട്ടയം” ,”സിറിയൻ ക്രിസ്ത്യൻ “ വിശേഷണങ്ങൾ നൽകി കേരളചരിത്രകാരന്മാരുടെ കണ്ണുകെട്ടി എന്നതാണ് യാഥാർഥ്യം . പട്ടയത്തിൽ ഉള്ള യശോദാ തപിരായി പണിയിച്ച എന്ന ഭാഗം ഗുണ്ടർട്ട് പരാമർശിച്ചതേ ഇല്ല .ജൈന സന്യാസിയായ യശോദാ തപിരായിയെ ഗുണ്ടർട്ട് മുക്കി കളഞ്ഞു .പട്ടയത്തിൽ പേരില്ലാത്ത മാർ പ്രോദു എന്നൊരു ഫ്രോഡിനെ ബാർട്ടൻ അവതരിപ്പിക്കുന്നു . പട്ടയത്തിൽ മാർ എന്നൊരു പ്രയോഗം ഇല്ല . കാട്ടിക്കൊടുത്തമരുവാൻ എന്ന പദം വെട്ടി മുറിച്ചാണ് ഗുണ്ടർട്ട് മാർ എന്ന പദം ഉണ്ടാക്കിയത് .എന്നിട്ടു മാർ എന്ന് പറഞ്ഞാൽ ലോർഡ് ആണെന്നൊരു വിശദീകരണവും .ശുദ്ധപൊളി . തരിസാപ്പള്ളി ചെപ്പേടിന്റെ ഭാഗം എന്ന് പറഞ്ഞു അവസാനം കാട്ടുന്ന പശ്ചിമേഷ്യന് ഓല വ്യാജൻ എന്ന് 2015 നവംബറിൽ കോട്ടയം സി.എം എസ് കോളേജ് ദ്വി ശതാബ്ദി ആഘോഷവേളയിൽ നടത്തപ്പെട്ട മൂന്നാമത് ആഗോള ചരിത്ര കോൺഫ്രൻസിൽ ഞാൻ തെളിയിച്ചിട്ടുണ്ട് . യഥാർത്ഥ , പതിനേഴു വെള്ളാള സാക്ഷികളുടെ ,ഇടയിൽ ആയ് വംശ ആനമുദ്ര ഉള്ള പട്ടിക പ്രഞ്ചിലുള്ള “സെൻറ് അവസ്ഥ’(1771 ) എന്ന കൃതിയിൽ നിന്നും ഞാൻ കണ്ടെത്തി .മലയാളം വിക്കിയിലെ “തരിസാപ്പള്ളി പട്ടയം” എന്ന ലേഖനത്തിൽ അനുബന്ധമായി അത് നൽകിയിട്ടുണ്ട് .ഓർമ്മിക്കുക വിക്കിയിലെ തരിസാപ്പള്ളി “ചെപ്പേട്” എന്ന ലേഖനം വായിക്കരുത് .അത് മുഴുവൻ വിഡ്ഢിത്തരം .

ോ .കാനം ശങ്കരപ്പിള്ള

9447935416

drkanam@gmai.com

മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണി ഒക്ടോബർ ലക്കത്തിൽ മുഖ്യ ലേഖനം ആയി നൽകിയ “ ഒരു ദേശത്തിന്റെ കഥ (യാത്രയുടെയും )” സശ്രദ്ധം വായിച്ചു .

ദൽഹി ജവഹർലാൽ സർവ്വകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ ബാർട്ടൻ ക്ളീറ്റസ് ആണ് ലേഖകൻ .മൊഴിമാറ്റമാണോ സ്വയം എഴുതിയതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല .

ഏതായാലും ചില ശുദ്ധ വിഡ്ഢിത്തരങ്ങൾ അതിൽ ഇക്കാലത്തും എഴുതി വച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കട്ടെ . സി ഇ (അദ്ദേഹം ഏ .ഡി എന്നാണു എഴുതിയത് ) 849 കാലത്ത് കുരക്കേണിക്കൊല്ലത്ത് സിറിയൻ ക്രിസ്ത്യൻ സമൂഹം ഉണ്ടായിരുന്നു എന്ന് തരിസാപ്പള്ളി ചെപ്പേട് ഒരിടത്തും പറയുന്നില്ല . എന്നാൽ വെള്ളാളർ ,ഈഴവർ ,ഈഴവക്കയ്യർ ,എരുവിയർ,മണ്ണാൻ എന്നിവർ ഉണ്ടായിരുന്നു എന്ന് പറയുന്നു .പൂമിക്കു കരാളർ വെള്ളാളർ എന്നും എടുത്ത് പറയുന്നു .തരിസാപ്പള്ളി എന്ന ജൈനപ്പള്ളി നസ്രാണി പള്ളി എന്ന് പറയാനുള്ള ഒരു തെളിവും അതിലില്ല .ശബരീശൻ എന്ന ചെട്ടി എങ്ങനെ നസ്രാണി വ്യാപാരി ആയി എന്നും വ്യക്തമല്ല .

“കുരക്കേണി കൊല്ലം” ചെപ്പേടും “വെള്ളാള” അഥവാ “വെള്ളാള ഈഴവ” ചെപ്പേട് ആയ തരിസാപ്പള്ളി ചെപ്പേടിനെ ആദ്യകാല മോൺസൺ ആയ ഗുണ്ടർട്ട് സായിപ്പ് “നസ്രാണിപ്പഴമ” കാട്ടാൻ “കോട്ടയം” ,”സിറിയൻ ക്രിസ്ത്യൻ “ വിശേഷണങ്ങൾ നൽകി കേരളചരിത്രകാരന്മാരുടെ കണ്ണുകെട്ടി എന്നതാണ് യാഥാർഥ്യം .

പട്ടയത്തിൽ ഉള്ള യശോദാ തപിരായി പണിയിച്ച എന്ന ഭാഗം ഗുണ്ടർട്ട് പരാമർശിച്ചതേ ഇല്ല .ജൈന സന്യാസിയായ യശോദാ തപിരായിയെ ഗുണ്ടർട്ട് മുക്കി കളഞ്ഞു .പട്ടയത്തിൽ പേരില്ലാത്ത മാർ പ്രോദു എന്നൊരു ഫ്രോഡിനെ ബാർട്ടൻ അവതരിപ്പിക്കുന്നു .

പട്ടയത്തിൽ മാർ എന്നൊരു പ്രയോഗം ഇല്ല . കാട്ടിക്കൊടുത്തമരുവാൻ എന്ന പദം വെട്ടി മുറിച്ചാണ് ഗുണ്ടർട്ട് മാർ എന്ന പദം ഉണ്ടാക്കിയത് .എന്നിട്ടു മാർ എന്ന് പറഞ്ഞാൽ ലോർഡ് ആണെന്നൊരു വിശദീകരണവും .ശുദ്ധപൊളി . തരിസാപ്പള്ളി ചെപ്പേടിന്റെ ഭാഗം എന്ന് പറഞ്ഞു അവസാനം കാട്ടുന്ന പശ്ചിമേഷ്യന് ഓല വ്യാജൻ എന്ന് 2015 നവംബറിൽ കോട്ടയം സി.എം എസ് കോളേജ് ദ്വി ശതാബ്ദി ആഘോഷവേളയിൽ നടത്തപ്പെട്ട മൂന്നാമത് ആഗോള ചരിത്ര കോൺഫ്രൻസിൽ ഞാൻ തെളിയിച്ചിട്ടുണ്ട് .

യഥാർത്ഥ , പതിനേഴു വെള്ളാള സാക്ഷികളുടെ ,ഇടയിൽ ആയ് വംശ ആനമുദ്ര ഉള്ള പട്ടിക പ്രഞ്ചിലുള്ള “സെൻറ് അവസ്ഥ’(1771 ) എന്ന കൃതിയിൽ നിന്നും ഞാൻ കണ്ടെത്തി .മലയാളം വിക്കിയിലെ “തരിസാപ്പള്ളി പട്ടയം” എന്ന ലേഖനത്തിൽ അനുബന്ധമായി അത് നൽകിയിട്ടുണ്ട് .ഓർമ്മിക്കുക വിക്കിയിലെ തരിസാപ്പള്ളി “ചെപ്പേട്” എന്ന ലേഖനം വായിക്കരുത് .അത് മുഴുവൻ വിഡ്ഢിത്തരം .

Monday 2 October 2023

വിഴുപ്പലക്കുന്നവർ മാത്രം

2010 ഏപ്രിൽ 10 നു കോന്നി ശ്രീ പി.ഏ .ചന്ദ്രപ്പൻ പിള്ള മുഖ്യ എഡിറ്റർ ആയി പ്രസിദ്ധീകരിച്ച കേരള വെള്ളാള മഹാസഭ സുവർണ്ണ ജൂബിലി സ്മരണിക എത്ര പേർ വാങ്ങി എത്ര പേര് വായിച്ചു എത്ര പേർ സൂക്ഷിച്ചു വയ്ക്കുന്നു എന്നറിഞ്ഞതുകൂടാ .കുറെയധികം കോപ്പികൾ വിൽക്കപ്പെടാതെ റാന്നി ഹെഡ് ഓഫിസിൽ ഇരുന്നത് 2018 ലെ വെള്ളപ്പൊക്കത്തിൽ നശിപ്പിക്കപ്പെട്ട് പോയി എന്നും കേട്ടു . വളരെ വിലപിടിച്ച ഒരു വെള്ളാള ചരിത്ര രേഖ ആയിരുന്നു .

പ്രസ്തുത സോവനീർ തയാറാക്കുന്നതിൽ സഹകരിക്കണം എന്ന് ശ്രീ ചെല്ലപ്പൻ പിള്ള എന്നോട് ആവശ്യപ്പെട്ടത് ഒരു വലിയ ബഹുമതിയായി ഞാൻ കണക്കാക്കി അകമഴിഞ്ഞു സഹായിച്ചു

“വെള്ളാളർ ഇന്നലെ ,ഇന്ന് നാളെ “ എന്ന ബൈലൈൻ എൻ്റെ വക ആയിരുന്നു . വെള്ളാള പഴമ അഥവാ ചരിത്രം വെള്ളാളരുടെ ഇന്നത്ത സ്ഥി നാളെ (ഉദാ സി.ഇ 2030 ) വെള്ളാള സമൂഹം എങ്ങനെ ആവണം എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ഉണ്ടാവണം എന്ന നിർദ്ദേശം എൻ്റെ വക ആയിരുന്നു .

vb58xYwCNmVW84Nr/s400/IMG_3978.JPG"/>

എൻ്റെ വകയായി മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിൽ അച്ചടിച്ചു വന്ന ഏതാനും ലേഖനങ്ങളും വിവിധ പത്രമാസികളിൽ വന്ന പത്രാധിപർക്കുള്ള കത്തുകളും അതിൽ ഉൾപ്പെടുത്തി എനിക്ക് അംഗീകാരം നൽകിയതിൽ

ചന്ദ്രപ്പൻ പിള്ള സാറിനോട് എനിക്ക് അതിയായ നന്ദി ഉണ്ട് . അദ്ദേഹം അങ്ങനെ ചെയ്യാതിരിന്നുവെങ്കിൽ ഞാൻ എഴുതിയ ആ കാതുകൾ വിസ്മൃതിയിൽ ആകുമായിരുന്നു . നന്ദി .ചന്ദ്രപ്പൻ പിള്ള സാർ നന്ദി

രണ്ടാം ഭാഗവും (ഇന്ന് )മൂന്നാം ഭാഗവും (നാളെ ) തയാറാക്കാൻ ചന്ദ്രപ്പൻ പിള്ള സാർ സമയം നൽകിയില്ല . ആ രണ്ടു ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു രണ്ടാം ഭാഗം തയാറാക്കാൻ സാർ തയാർ എടുത്ത് എങ്കിലും കോവിഡു ബാധയാൽ രണ്ടാം ഭാഗം ഇറങ്ങിയില്ല . ഇനി ഇറങ്ങാൻ സാധ്യതയും കാണുന്നില്ല .

എന്നെ അത്ഭുതപ്പെടുത്തുന്നത് മലയാള പത്ര മാസികളിൽ ഏതെങ്കിലും വിഷയത്തിൽ ലേഖനം എഴുതുന്ന വെള്ളാള എഴുത്തുകാർ വിരലിൽ എണ്ണാൻ പോലുമില്ല എന്ന നഗ്ന സത്യം ആണ് .

ഒരു വെള്ളനാട് രാമചന്ദ്രൻ -പ്രാദേശിക ചരിത്രം ഒരു ഉല്ലല ബാബു -ബാല കഥകൾ ഒരു സുഭാഷ് ചന്ദ്ര ബോസ് -പരിസ്ഥിതി പ്രശ്നങ്ങൾ ഒരു ഡോ .ടി എം ഗോപിനാഥ പിള്ള -വൈദ്യശാസ്ത്രം ഒരു നീലപദ്മനാഭൻ -കലാകൗമുദിയിൽ കഥകൾ അനീഷ് ആനിക്കാട് രതീഷ് നാരായണൻ ശ്രീ കാന്ത് പങ്കപ്പാട് -കഥകൾ പിന്നെ ഡോ .കാനം ശങ്കരപ്പിള്ള എന്ന ഞാനും (വൈദ്യശാസ്ത്രം ,ചരിത്രം ,സ്മരണകൾ )

ഇതിൽ രണ്ടു പേർക്ക് വെള്ളനാട് രാമചന്ദ്രനും ഡോ ഗോപിനാഥപിള്ളയ്ക്കും യൂ ട്യൂബ് ചാനലുകൾ ഉണ്ട് അനീഷ് ,രതീഷ് എന്നിവർ ഗാനകാസറ്റുകൾ (പ്രധാനമായും ഭക്തി ഗാനങ്ങൾ) പുറത്തിറക്കുന്നു

പത്തു പേര് തികച്ചില്ല വെറും ഒൻപതു പേർ .

പതിനെട്ടു ലക്ഷം ഇരുപത്തിരണ്ടു ലക്ഷം എന്നൊക്കെ നമ്മുടെ നേതാക്കൾ പെരുപ്പിച്ചു കാട്ടുന്ന അതിപ്രാചീന ജനസമൂഹത്തിൽ സ്ഥിതി വിശേഷം തികച്ചും ശോചനീയം.

അമേരിക്കയിലെ “ജോഷ്വ പ്രോജക്ട് നെറ്റ്” നൽകുന്ന കണക്കു പ്രകാരം കേരളത്തിലെ വെള്ളാളർ വെറും 3 .8 ലക്ഷം മാത്രം . ലിപികൾ കണ്ടുപിടിച്ച ,കണക്കു കൂട്ടാൻ പഠിച്ച ആദ്യകാല അക്ഷര ജ്ഞാനികൾ ആയിരുന്ന എഴുത്തച്ഛൻ മാരായിരുന്ന ,ആധാരമെഴുത്തുകാർ ആയിരുന്ന , ദ്വിഭാഷികൾ ആയിരുന്ന, നാണുവിന്റെയും കുഞ്ഞന്റെയും കാളിയുടെയും മറ്റും മറ്റും ഗുരുക്കന്മാരായിരുന്ന, കണക്കപ്പിള്ള മാർ ആയിരുന്ന നിരവധി പ്രൈമറി സ്‌കൂളുകൾ തിരുവിതാം കൂറിൽ സ്ഥാപിച്ച അതി പ്രാചീന വെള്ളാള സമൂഹത്തിനു വന്ന അധപ്പതനം കാണുക.

അതേ സമയം ദളിത് ഈഴവ നായർ വിഭാഗങ്ങളിലെ എഴുത്തുകാരുടെ കണക്കു നോക്കുക . നമ്മൾക്കു എന്ത് പറ്റി ?

എന്നാൽ അഴുക്കു തുണി പരസ്യമായി അലക്കുന്ന മണ്ണാൻ വിഭാഗത്തിൽ യുവാക്കൾ ഇഷ്ടം പോലെ

Saturday 9 September 2023

നായനാർ പറഞ്ഞത് പച്ചക്കള്ളം

ഡോ.കാനം ശങ്കരപ്പിള്ള

drkanam@gmail.com

എറമ്പാല കൃഷ്ണൻ നായനാർ എന്ന സഖാവ് ഈ.കെ.നായനാർ രണ്ടാം വട്ടം കേരളമുഖ്യമന്ത്രി ആയ സമയം . ഒരു മാധ്യമപ്രവർത്തകൻ അദ്ദേഹത്തോട് “നായനാർ “ എന്ന വാൽ എങ്ങനെ കിട്ടി എന്ന് ചോദിച്ചു .

പണ്ട് സാമൂതിരി കുടുംബത്തിന് നൽകിയ സ്ഥാനപ്പേര് എന്നോ മറ്റോ ആണെന്ന് തോന്നുന്നു നായനാർ മറുപടി നൽകി . കൃത്യമായ വാക്കുകൾ ഏതെല്ലാം എന്നോർമ്മയില്ല .

പക്ഷെ നായനാർ പറഞ്ഞത് പച്ചക്കള്ളം . നായനാർ ആരും നൽകുന്ന സ്ഥാനപ്പേര് ആയിരുന്നില്ല . ദക്ഷിണേന്ത്യയിലെ വിവിധ സമുദായങ്ങൾ വർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് തേർസ്റ്റണ് ,കെ.രങ്കാചാരി എന്നിവർ എഴുവാള്യങ്ങളായി എഴുതിയ കാസ്റ്റ്സ് ആൻഡ് ട്രൈബ്സ് ഓഫ് സൗത്ത് ഇൻഡ്യാ എന്ന ഗ്രന്ഥത്തിൽ നൽകിയിരിക്കുന്നത് വായിക്കുക .

A section of Vellalas ,who are thought to be descendent from Jains who were converted to Hinduism ,...... Page 413

നായനാർ എന്നത് ഒരു വെള്ളാള വിഭാഗം എന്ന് വ്യക്തം .

ആ വാല് സാമൂതിരിയോ മറ്റേതെങ്കിലും ഭരണാധികാരിയെ കൊടുത്ത സ്ഥാനപ്പേര് അല്ല എന്ന് വ്യക്തം . നിരവധി നൂറ്റാണ്ടുകളായി ചെങ്ങന്നൂർ ദേശത്തിന്റെ ദേശാധിപതികളും ചെങ്ങന്നൂർ ദേവീ ക്ഷേത്രത്തിന്റെ രക്ഷാധികാരികളും വിറമിണ്ട നായനാർ എന്ന വെള്ളാള കുടുംബത്തിനായിരുന്നു എന്ന് ചേക്കിഴാതർ എഴുതിയ പെരിയപുരാണം” വ്യക്തമാക്കുന്നു .

ഓരോ തലമുറയിലെയും മുതിർന്ന കാരണവർ “വിറമിണ്ടൻ” എന്ന് വിളിക്കപ്പെട്ടു പോന്നു . എട്ടാം നൂറ്റാണ്ടിൽ ബ്രാഹ്മണ മേധാവിത്വം വന്നപ്പോൾ വിറമിണ്ട നായനാർ കുടുംബം റാന്നിയിലേക്കു താമസം മാറ്റി . പമ്പാ നദിക്കരയിലുള്ള “ശാലീശ്വരം” ക്ഷേത്രം നായനാർ കുടുംബം സ്ഥാപിച്ചതാണ് .ആക്ഷേത്രവും പിടിച്ചടക്കാൻ ബ്രാഹ്മണർ ശ്രമിച്ചു .

അതിനെ തുടർന്നുണ്ടായ വ്യവഹാര ചരിത്രം ചെങ്ങന്നൂരിലെ വക്കീൽ കല്ലൂർ നാരായണപിള്ള വളരെ വിശദമായി “ചെങ്ങന്നൂർ ദേശ ചരിത്രം” എന്ന കൃതിയിൽ പറയുന്നുണ്ട് .

സഖാവ് ഈ .കെ നായനാരുടെ മകന്റെ ഭാര്യ ആകട്ടെ, തെക്കുംകൂറിലെ പ്രമുഖ വെള്ളാള കുടുംബത്തിലെ അംഗമാണെന്നതും നായനാർ വെള്ളാളൻ എന്നതിന് തെളിവായി കണക്കാക്കാം .

Wednesday 2 August 2023

ഗുരുക്കളുടെ "വെള്ളാള" തമസ്‌കരണം

ഡോ .കാനം ശങ്കരപ്പിള്ള 9447035416

മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023 ഓഗസ്റ്റ് 6 -12 ലക്കത്തിൽ കേരളത്തിലെ അടിമചരിത്രം എന്ന തലക്കെട്ടിനടിയിൽ വാൾ വീശിയുണ്ടാക്കിയ ജാതിയും അടിമത്തവും എന്ന പേരിൽ മഹാത്മാഗാന്ധി മുൻ വൈസ്‌ചാൻസലറും കേരളത്തിലെ തലമുതിർന്ന ചരിത്രകാരൻ എം ജി എസ് നാരായണൻ പരീക്ഷാ സഹായ ഗ്രൻഥം (ചരിത്രം ,വ്യവഹാരം -കേരളവും ഭാരതവും കറണ്ട് ബുക്സ് ജൂൺ 2016 പുറം 129 ) എന്ന് വിശേഷിപ്പിച്ച “കേരളചരിത്രം വള്ളത്തോൾ വിദ്യാപീഠം ശുകപുരം ) പോലുള്ള ചരിത്രകൃതികളുടെ കർത്താവും മറ്റുമായ രാജൻ ഗുരുക്കൾ എഴുതിയ ലേഖനം (പുറം 36 -47 )താൽപ്പര്യ പൂർവ്വം വായിച്ചു .

മറ്റു പല കേരളചരിത്രകാരന്മാരും ഉപയോഗിക്കുന്ന പേരുകൾ ഗുരുക്കൾ ഉപയോഗിക്കാറില്ല . സംഘകാലകൃതികൾ ഗുരുക്കൾക്കു "പഴം തമിഴ് പാട്ട്" . ഐന്തിണകളിലെ മരുതം ഗുരുക്കൾക്കാകട്ടെ "നീർ നിലം". (പുറം 38 കാണുക ) "ഇടയകർഷക ഗോത്രവ്യവസ്ഥ "എന്നേ ഗുരുക്കൾ എഴുത്തുകയുള്ളു .

പശുക്കളെ വളർത്തുകയും കരനെല്ലും ചോളവും മറ്റു ചെറുധാന്യങ്ങളും പയറുകളും കൃഷിചെയ്തു ഉപജീവനം കഴിച്ചിരുന്ന ജനവിഭാഗം ഗുരുക്കൾക്കു പേരില്ലാ വർഗ്ഗം . നമ്മുടെ തകഴിച്ചേട്ടൻ പണ്ട് നോവലിന് പേരില്ലാക്കഥ എന്ന പേരിട്ടതുപോലെ പേരില്ലാ വർഗ്ഗം .

ഇടയ കർഷക സംസ്കൃതിയുടെ ഭാഗമായി തമിഴകത്തു ബ്രാഹ്മണർ ഉണ്ടായിരുന്നു എന്ന് ഗുരുക്കൾ പഴംതമിഴ് പാട്ടുകളുടെ കാലത്ത് കേരളത്തിൽ ബ്രാഹ്മണർ എത്തിയിരുന്നു എന്നും ഗുരുക്കൾ

വൈസ് ചാൻസലറുടെ അത്ര വായനാ വിശാലത ഇല്ലാത്ത എന്നെപ്പോലുള്ളവർക്കു വേണ്ടി എവിടെയെല്ലാമാണ് അത്തരം പരാമര്ശങ്ങള് എന്ന് കൂടി ഗുരുക്കൾക്കു നൽകാമായിരുന്നു . ഇനി അവ കണ്ടെത്തണം എങ്കിൽ എവിടെയെല്ലാം തപ്പണം ?

കൃഷി കണ്ടുപിടിച്ചതും നമ്പൂതിരിമാർ എന്ന് ചരിത്രപണ്ഡിതനായ ഗുരുക്കൾ . വെള്ളായ്മക്കാരായ പാവം "വെള്ളാളർ" അവർ വീണ്ടും തമ്സ്കരിക്കപ്പെടുന്നു . നൂറുകൊല്ലം മുമ്പ് 1924 ൽ ജോൺമാർഷ്യൽ ഹാരപ്പൻ സംസ്കൃതിയെക്കുറിച്ചുള്ള ആദ്യ ലേഖനം ഇല്ലസ്ട്രേറ്റഡ് ലണ്ടൻ വീക്കിലിയിൽ പ്രസിദ്ധീകരിച്ചു . സിന്ധു നദീതടത്തിലെ (നീർ നിലം എന്ന് ഗുരുക്കൾ ഭാഷ ) കർഷക ഗോപാലക വർത്തക സമൂഹം "വെള്ളാളർ" ആയിരുന്നു എന്ന് മാർഷലും റവ. എച്ച് ഹെരാസും

മിക്ക പ്രാചീന ജനസമൂഹങ്ങളും അവരുടെ പഴയ പേരുകൾ മാറ്റി പുതിയ പേരുകൾ സ്വീകരിച്ചപ്പോൾ ഹാരപ്പൻ -കീഴടി കാലഘട്ടങ്ങളിലെ കർഷക അജപാലക വർത്തക സാക്ഷര നാഗരിക സമൂഹമായ വെള്ളാളർ (വെള്ളായ്മ എന്ന കർഷക വൃത്തി സ്വീകരിച്ചവർ ) അവരുടെ പേരുകൾ സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും നിലനിർത്തി പോരുന്നു . പാമ്പാടി ജോണ് ജോസഫ് വഴി ചെറുമർ എന്ന പുലയർ ചേരമർ ആയി . പറയർ സാംബവർ ആയി . കുറവർ സിദ്ധനർ ആയി . അരയർ ധീവരർ ആയി . കണിയാർ ഗണകൻ ആയി . നസ്രാണിക്രിസ്ത്യാനി ആയി . തുലുക്കൻ മുസ്ലിം ആയി . കൊങ്ങിണി സാരസ്വത ബ്രാഹ്മിൻ ആയി . സഹസ്രാബ്ദങ്ങൾ പഴക്കമുള്ള വെള്ളാള നാമം അന്നും ഇന്നും എന്നും വെള്ളാളർ തന്നെ

ഗുരുക്കൾ മാത്രമല്ല തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് എൻ ബി എസ് ഗ്രന്ഥരചന നടത്തിയ കേശവൻ വെളുത്താട്ടും വെള്ളാളരെ തമസ്കരിച്ചു . 2015 ൽ യൂകെയിലെ ലസ്റ്ററിലുള്ള ഡി മോണ്ട് യൂണിവേഴ്സിറ്റിയിൽ എലിസബേത് ലംബോണിന്റെ നേത്രുത്വത്തിൽ പത്തുരാജ്യങ്ങളിലെ മുപ്പതു ചരിത്ര പണ്ഡിതന്മാരെ ഉൾപ്പെടുത്തി തരിസാപ്പള്ളി പട്ടയത്തിലെ പശ്ചിമേഷ്യൻ സാക്ഷിപ്പട്ടിക എന്ന മോൺസൺ ഗുണ്ടർട്ട് തട്ടിപ്പു സാക്ഷിപ്പട്ടികയെ ആധാരമാക്കി ഒരു പഠന പദ്ധതി ആവിഷ്കരിച്ചിരുന്നു . അതിലെ മലയാളി അംഗമായ കേശവൻ വെളുത്താട്ട് തരിസാപ്പള്ളി ശാസനം മൊഴിമാറ്റം നടത്തിയപ്പോൾ പട്ടയത്തിലെ വെള്ളാളർ എന്നത് അതെ പറ്റി നൽകി വിശദീകരിക്കാതെ farm workers എന്നെഴുതി പണ്ഡിത ലോകത്തെ വഴി തെറ്റിച്ചു .

വെള്ളാളനായ പെരുമാളിന്റെ കീഴിലെ വേൽ നാട്ടിലെ വെള്ളാള രാജാവായ അയ്യനടികൾ വെള്ളാളർ വക സ്ഥലം (പൂമിക്കു കാരാളർ വെള്ളാളർ എന്ന് പട്ടയം ) ഭഷ്ട് കല്പിക്കപ്പെട്ട ദരിയാ വെള്ളാളർക്കു ആരാധനാലയം പണിയാൻ കുറെ വസ്തു വിട്ടുകൊടുക്കുന്ന വെള്ളാള പട്ടയത്തെ ഗുണ്ടർട്ട് ക്രിസ്ത്യൻ പട്ടയമാക്കി വിശേഷിപ്പിച്ചത് അതേ പടി സായിപ്പിന്റെ പാദസേവകരായ മലയാളി ചരിത്ര പണ്ഡിതന്മാർ സ്വീകരിച്ചു പോരുന്നു .

തരിസാ ജൈനപ്പള്ളി പണിയിച്ച ശബരീശനെ അവർ സപീർ ഈശോ എന്ന നസ്രാണി ആക്കി . യശോദാ തപിരായി ആരെന്നു മിണ്ടാട്ടവുമില്ല . പാവം ആ ജൈനമുനിയും തംസകരിക്കപ്പെട്ടു . അങ്ങനെ എത്ര എത്ര തമ്സ്കരണങ്ങൾ ആണ് കേരളത്തിലെ ചരിത്ര പണ്ഡിതർ നടത്തി വരുന്നത് .

റഫറൻസ്

1 .എച്ച് ഹേരാസ് ,വെള്ളാളാസ് ഇൻ മോഹൻജൊദാരോ -ദ ഇന്ത്യൻ ഹിസ്റ്റോറിക്കൽ ക്വാർട്ടർലി വാല്യം XIV കൽക്കട്ടാ 1938 പേജ് 245 -255

2.ആർ .ബാലകൃഷ്ണൻ ,ജേർണി ഓഫ് എ സിവിലൈസേഷൻ 2021 ,റോജാ മുത്തയ്യാ റിസേർച് ഫൗണ്ടേഷൻ ചെന്നൈ

Monday 29 May 2023

കുശവ (കുലാല)ൻ എന്ന ആദ്യകാല “എഴുത്ത് (ലിപി )അച്ഛൻ”

കുശവ (കുലാല)ൻ എന്ന ആദ്യകാല “എഴുത്ത് (ലിപി )അച്ഛൻ” ========================= ഡോ.കാനം ശങ്കരപ്പിള്ള 9447035416 drkanam@gmail.com
തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ ആണ് മലയാള ഭാഷയുടെ പിതാവ് എന്നായിരുന്നല്ലോ ഒരു കാലത്തെ മതം . മലയാളവും ശേഷ്ഠ ഭാഷയായതോടെ, രാമാന്ജന്റെ പിതൃസ്ഥാനം നഷ്ടപ്പെട്ടു . മലയാളത്തിന്റെ മാതാവ് തമിഴ് എന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെട്ടു . തമിഴിന്റെ “തമിഴി “ ലിപിയുടെ , “ബ്രഹ്മി”യുടെ സൃഷ്ടാവ് , പിതാവ് സാക്ഷാൽ ആദ്യസംഘകാല എഴുത്തച്ഛൻ ആരാണ് ? അതെ കലം ,കുടം ,വിഗ്രഹ നിർമ്മാതാക്കൾ ആയിരുന്ന,മധുര മീനാക്ഷി കോവിലിലെ പൂജാരികൾ ആയിരുന്ന സംഘകാല മരുതം വാസികൾ ആയിരുന്ന “കുലാലർ” അഥവാ കുശവർ അഥവാ പാണ്ട്യ “വേളാർ” സമൂഹം. മണ്വേലക്കാർ .യഥാർത്ഥ മണ്ണിൻമക്കൾ .
അത് കണ്ടെത്തിയത് ആർ .ബാലകൃഷ്ണൻ, ഐ. ഏ. എസ് അദ്ദേഹത്തിനു വേണ്ടി മദിരാശിയിലെ റോജാ മുത്തയ്യ റിസേർച് ലൈബ്രറി പ്രസിദ്ധീകരിച്ച “ജേർണി ഓഫ് എ സിവിലൈസഷൻ -ഹാരപ്പ ടു വൈഗ “ എന്ന പ്രസിദ്ധ പ്രബന്ധം വഴി . അതിലെ വിശദശാംശങ്ങൾ നമുക്കൊന്ന് നോക്കാം . <