Sunday 26 June 2022

വെച്ചൂരേത്ത് കൃഷ്ണപിള്ള അറിയപ്പെടാത്ത നവോത്ഥാനനായകൻ

തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ,ഉള്ളൂർക്കോണം , ചെമ്പഴന്തി വെങ്ങാനൂർ ,ജനിക്കാൻ ഭാഗ്യം കിട്ടിയ മൂന്നു മഹാത്മാക്കളെയാണ് മുഖ്യധാരാ നവോത്ഥാനനായകരായി കേരളീയർ പൊതുവെ അംഗീകരിച്ചിരിക്കുന്നത്. അവരുടെ ചിത്രങ്ങൾ വഴിയോര പോസ്റ്ററുകളിലും ഹോർഡിംഗ് കളിലും പ്രത്യക്ഷപ്പെടും . അവരുടെ പുതുപുത്തൻ ജീവചരിത്രങ്ങൾ വര്ഷം തോറും പുറത്തിറങ്ങും. അവയുടെ രചയിതാക്കൾ മിക്കപ്പോഴും ആ മഹാന്മാർ ജനിച്ച സമുദായത്തിൽ പെട്ടവർ ആയിരിക്കും . പി പരമേശ്വരനെ പോലുള്ള പ്രഗത്ഭ നേതാക്കൾ അവരെ “ആചാര്യത്രയം” എന്ന് വിളിക്കും . ചിലരാകട്ടെ ,തെക്കൻ തിരുവിതാം കൂറിൽ ജനിച്ച മറ്റൊരു മഹാനെ “ആദ്യ കേരള നവോത്ഥാന നായക”നാക്കി ഉയർത്തിക്കാട്ടി,അദ്ദേഹത്തിന്റെ നാമത്തിൽ രാഷ്ട്രീയ പാർട്ടി വരെ സ്ഥാപിച്ചു കഴിഞ്ഞു . മലയാള മനോരമ, മാതൃഭൂമി തുടങ്ങി വായനക്കാർ ഏറെയുള്ള ദിനപ്പത്രങ്ങൾ ആ മഹാത്മാക്കളുടെ ജയന്തി, സമാധി / ചരമ ദിനങ്ങളിൽ ലീഡർ പേജിൽ ആ മഹാന്മാരുടെ സചിത്ര ഫീച്ചറുകൾ തയാറാക്കി പ്രസിദ്ധീകരിച്ചു വായനക്കാരുടെ സ്നേഹാദരങ്ങൾ നേടി, സർക്കുലേഷൻ കൂട്ടുന്നു. ”ആചാര്യത്രയ ങ്ങളുടെ ആചാര്യൻ” അഥവാ “ഗുരുക്കന്മാരുടെ ഗുരു” എന്ന് വിശേഷിക്കപ്പെടുന്ന മറ്റൊരു മഹാനെ (ജനനം ചെങ്കൽപേട്ടയിൽ 1814 .സമാധി തൈക്കാട്ടു ശ്മശാനത്തിൽ 1909 ) ദിനപ്പത്രങ്ങൾ മാത്രമല്ല സാധാരണ ജനങ്ങളും മറന്നു പോകുന്നു .അദ്ദേഹം തിരുവനന്തപുരത്ത് ജനിച്ച ആളല്ല എന്നതാവാം കാരണം.അദ്ദേഹം ജനിച്ച സമുദായത്തിൽ അംഗങ്ങളോ മൂന്നു ലക്ഷത്തിൽ താഴെ മാത്രവും . അയ്യങ്കാളിയുടെ ജീവചരിത്രങ്ങൾ നിരവധി പേര് എഴുതി .ടി ഹരിപ്രസാദ് (ടി.പി) ചെന്താരശേരി ആണ് ആദ്യ ജീവചരിത്രം എഴുതിയത .(1979 )അദ്ദേഹം തന്നെ വീണ്ടും ഒരു ജീവചരിത്രം കൂടി എഴുതി ആംഗലഭാഷയിൽ ( ൨൦൦൭ )കെ. ആർ മായ അത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി (മൈത്രിബുക്സ് തിരുവനന്തപുരം ). അയ്യൻകാളിയുടെ സമുദായത്തിൽ ജനിച്ച പലർ അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതി. അന്യസമുദായത്തിൽ പെട്ട മൂന്ന് പേരും . ചിലത് എന്റെ കൈവശം ഉണ്ട് .ഏ. ആർ മോഹനകൃഷ്ണൻ എഴുതി അങ്കമാലിയിലെ ബുദ്ധ ബുക്സ് പ്രസിദ്ധീകരിച്ച “അയ്യങ്കാളി നവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രം” ,കുന്നുകുഴി മണിയും പി.എസ അനിരുദ്ധനും ചേർന്നെഴുതിയ “മഹാത്മാ അയ്യങ്കാളി” (ഡി.സി ബുക്സ് ),അവന്തി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ടി ഇ മാത്യൂസിന്റെ “ആചാര്യ അയ്യങ്കാളി”, ദലിത്ബന്ധു എൻ കെ ജോസിന്റെ “മഹാനായ അയ്യങ്കാളി” സിയാൻസ് പബ്ലിക്കേഷ ൻസ്, എം നിസാർ, മീന കന്ത സ്വാമി എന്നിവർ ചേർന്ന് ഇനംഗ്‌ളീഷിൽ രചിച്ച അയ്യൻ‌കാളി ദളിത് ലീഡറ ഓ ഫ് ഓർഗാനിക് പ്രൊട്ടസ്ററ് എന്നിവ മേശപ്പുറത്തുണ്ട്. അയ്യങ്കാളി ജീവചരിത്രകാര എല്ലാവരും വളരെ പ്രാധാന്യം നൽകി വിവരിക്കുന്ന ഒന്നാണ് വില്ലുവണ്ടി സമരം . “അയ്യൻകാളി എന്ന വിപ്ലവകാരിയുടെ ചരിത്രം ആരംഭിക്കുന്നത് വില്ലുവണ്ടി വിപ്ലവത്തോടെയാണ്” കുന്നുകുഴി മണിയും പി.എസ അനിരുദ്ധനും ചേർന്നെഴുതിയ ജീവചരിത്രം നാലാം അദ്ധ്യായം “വില്ലുവണ്ടിയിലൂടെ യുഗവിപ്ലവ” എന്ന അധ്യായം ആരംഭിക്കുന്നു. “സവർണ്ണർ അയിത്ത ജനതയുടെ മേൽ അടിച്ചേൽപ്പിച്ച അനാചാരങ്ങൾ കൊണ്ട് പൊറുതിമുട്ടിയ സന്ദർഭത്തിലാണ് അയ്യങ്കാളി രണ്ടും കൽപ്പിച്ച് (“ഒന്നുകിൽ പാറ; അല്ലെങ്കിൽ വെള്ളം”) സന്നദ്ധസംഘവുമായി വില്ലുവണ്ടിയിലേറി അനീതിക്കെതിരെ പോരാടാൻ തയാറായത്” (പുറം 36) ദളിത് ബന്ധു എഴുതുന്നു 9(പുറം ) ൧൮൯൩ൽ കേരളത്തിൽ ആദ്യമായി പുലയ സ്ത്രീയിൽ ജനിച്ച ഒരാൾ രണ്ടു കാളകളെ കെട്ടിയ യാത്രാവണ്ടിയിൽ സഞ്ചരിച്ചു ….. അത് അദ്ദേഹം ജോലി ചെയ്തു സമ്പാദിച്ചു …ആ വണ്ടി അദ്ദേഹം അധിക കാലം ഉപയോഗിച്ചില്ല …അയ്യങ്കാളി തന്റെ വില്ലുവണ്ടിയിൽ നിന്നും ഇടയ്ക്കു ഇറങ്ങിയില്ല .കാളകൾ എവിടേയ്ക്ക് വണ്ടി വലിച്ചു കൊണ്ടുപോയോ അവിടേയ്ക്കെല്ലാം അയ്യങ്കാളി ആ വണ്ടിയിൽ തന്നെ പോയി .കാളക്ക് പോകാവുന്നിടത്തെല്ലാം മനുഷ്യനും സഞ്ചരിക്കാം അതായിരുന്നു അയ്യൻകാളിയുടെ തത്വശാസ്ത്രം (പുറം 110-111 ).അയ്യങ്കാളി തന്റെ പൊതുപ്രവർത്തനം ആരംഭിച്ചത് വില്ലുവണ്ടി സമരത്തോടുകൂടിയാണ് (പുറം 86 ). കുടമണി കിലുക്കി പായുന്ന അയ്യൻകാളിയുടെ വില്ലുവണ്ടി വെങ്ങാനൂരിലെ അയിത്ത ജാതിക്കാർക്ക് പ്രത്യാശയുടെ മണിനാദമായി തോന്നിയെങ്കിൽ സവര്ണ്ണര്ക്ക് അത് അഹന്തയുടെ ഭേരി നാദമായിരുന്നു (ടി ഇ മാത്യൂസ് “ആചാര്യ അയ്യങ്കാളി” പുറം 83 ). പക്ഷെ ജീവചരിത്രകാരന്മാർ എല്ലാം ഒരു വസ്തുത ഒളിപ്പിച്ചു വച്ചു അയ്യങ്കാളിയ്ക്കു ആ വില്ലുവണ്ടി എവിടെ നിന്ന് കിട്ടി ? ആര് നൽകി ? വില്ലുവണ്ടികൾ ആ കാലത്തു ബ്രാഹ്മണരും നായന്മാരും മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളു എന്നും ജീവചരിത്രകാരന്മാർ ഒന്നടങ്ക എഴുതുന്നു . അയ്യങ്കാളി ചിത്രപ്പണികൾ നടത്തിയ ഒരു വില്ലുവണ്ടി തമിഴ് നാട്ടിൽ നിന്നും വിലയ്ക്ക് വാങ്ങി (കുന്നുകുഴി മണി പുറം 37 ). അതിനുള്ള പണം എവിടെ നിന്നു കിട്ടിയോ ആവോ.മണി മൗനം പാലിയ്ക്കുന്നു. ജീവചരിത്രകാരന്മാർ എല്ലാം മറച്ചുവച്ച ഒരു സത്യമുണ്ട്. .അയ്യങ്കാളി വില്ലുവണ്ടി വിലയ്ക്ക് വാങ്ങിയതായിരുന്നില്ല. അതി മാന്നാറിലുള്ള വെച്ചൂരേത്ത് വി. എസ്. കൃഷ്ണപിള്ള എം.എല് .സി എന്ന ആദ്യകാല നായർ നവോത്ഥാന നായകൻ, അദ്ദേഹം ശ്രീമൂലം പ്രജാസഭ മെമ്പർ ആയിരുന്നു , അയ്യൻകാളിക്ക് നല്കിയതായിരുന്നു ആ വില്ലുവണ്ടി. വൈക്കം സത്യാഗ്രഹത്തിനുമുമ്പ് (1924) അയിത്തം എന്ന സാമൂഹ്യ അനീതിക്കെതിരെ ശബ്ദമുയർത്തിയ, ചരിത്രത്തിൽ ഇടം നേടാതെ പോയ കർമ്മധീരനായിരുന്നു മവേലിക്കര മാന്നാര് വെച്ചൂരേത്തു വി. എസ്. കൃഷ്ണപിള്ള എക്സ് എം.എല.സി താഴ്ന്ന ജാതിക്കാർക്ക് പൊതുനിരത്ത് അപ്രാപ്യമായിരുന്ന കാലത്ത് മാന്നാറിലെ പ്രബലരായ ഏതാനും പ്രമാണിമാരുടെ എതിർപ്പിനെ അവഗണിച്ചു ഒരു സംഘം അധ:സ്ഥിതരെ വാദ്യമേളങ്ങളോടെ ഇന്നത്തെ മാന്നാർ വള്ളക്കാലിൽ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്നും കിഴക്കോട്ടു വഴിനടത്തി അദ്ദേഹം സ്ഥാപിച്ച മാന്നാർ സ്‌കൂളിന്റെ ഗ്രുണ്ടിൽ എത്തിച്ചത് ആ ക്രുഷ്ണപിളള. തുടർന്ന് അവർണ്ണ സവർണ്ണ പന്തിഭോജനവും നടത്തി. അദ്ദേഹമാണ് അതിനെല്ലാം നേതൃത്വം കൊടുത്തത്. 1905 മെയ് ആദ്യവാരം ആയിരുന്നു ഈ സംഭവം .മിക്ക അടിയാളർക്കും അവരുടെ തമ്പുരാക്കന്മാരെ ഭയം ആയിരുന്നതിനാൽ ഏതാനും യുവാക്കൾ മാത്രമാണ് യാത്രയിലും പന്തിഭോജനത്തിലും പങ്കെടുത്തത് . കേരളത്തിലെ നായർ സമുദായം വക ആദ്യ രണ്ടു സ്കൂളുകളിൽ ഒന്നായ "മാന്നാർ നായർ സമാജം സ്കൂളി"ന്റെ സ്ഥാപകൻ വി. എസ്. കൃഷ്ണപിള്ളയായിരുന്നു. അതിനാൽ "മാനേജർ" എന്ന പേരിലും അദ്ദേഹം മാന്നാറു കാരുടെയിടയിൽ അറിയപ്പെട്ടു. കൈനിക്കര സഹോദരന്മാരായ കുമാരപിള്ളയും പദ്മനാഭപിള്ളയും മാന്നാർ നായർ സമാജം സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. മഹാനായ അയ്യങ്കാളി സഞ്ചരിച്ച വില്ലുവണ്ടി, വെച്ചൂരേത്ത് വി. എസ്. കൃഷ്ണപിള്ളയുടേതായിരുന്നു. അദ്ദേഹത്തിന്റെ ലഘു ജീവചരിത്രം എഴുതിയ അനന്തരവന് പന്തപ്ളാക്കല് ഡോക്ടർ. കെ. ബാലകൃഷ്ണപിള്ളയുടെ മാതാവ് ദേവകിയമ്മയും പിതാവ് നന്തിയാട്ടു കൃഷ്ണക്കുറുപ്പും ഈ വിവരം മക്കളോട് പറഞ്ഞിരുന്നു. വെച്ചൂരേത്ത് വി. എസ്. കൃഷ്ണപിള്ളയുടെ സഹോദരിയായിരുന്നു പന്തപ്ലാവിൽ ഡോ. ബാലകൃഷ്ണപിള്ളയുടെ മാതാവ് ദേവകിയമ്മ. "കൃഷ്ണപിള്ളയെ പോലെത്തന്നെ സാമൂഹ്യ സാമുദായിക രംഗത്തെ ഒരു പ്രധാന പ്രവർത്തകനായിരുന്നു അയ്യൻകാളി. തന്റെ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി അഹോരാത്രം കഷ്ടപ്പെട്ട പ്രവർത്തകനായിരുന്നു അയ്യങ്കാളി. ഒരിക്കൽ അയ്യങ്കാളി കൃഷ്ണപിള്ളയോട് തന്റെ മനസു തുറന്നു. "ഇത്രയൊക്കെ പ്രവർത്തിച്ചിട്ടും ആരും എന്നെ അത്ര ശ്രദ്ധിക്കുന്നില്ല " എന്നുപറഞ്ഞു. 'അതിനെന്താ'കൃഷ്ണപിള്ളയുടെ ഉപദേശം :"നീ എന്റെ വില്ലുവണ്ടിയെടുത്തു ഒരു യാത്ര പോകണം. അപ്പോൾ എല്ലാവരും ശ്രദ്ധിക്കും." അങ്ങനെയാണ് സത്യത്തിൽ അയ്യങ്കാളി വില്ലുവണ്ടിയിൽ യാത്ര ചെയ്തത്." (വെച്ചൂരേത്ത് വി.എസ കൃഷ്ണപിള്ള ,"കാലാതിവർത്തിയായ കർമ്മയോഗി" വി.എസ കതൃഷ്‌ണപിള്ള മെമ്മോറിയൽ ട്രസ്റ്റ് 2014 പുറം 25). "അയ്യൻ കാളിയെ ഓർക്കുമ്പോൾ ഞാൻ എന്റെ അമ്മയെയാണ് ഓർക്കുന്നത്. മാന്നാർ വെച്ചുരേത്ത് ഭവനത്തിൽ ആദരണിയാനായിരുന്ന അയ്യൻ കാളി കിടന്നുറങ്ങിയിരുന്ന ഭൂമുഖം ഞാൻ ഫെയ്‌സ് ബുക്കിലിട്ടിട്ടുണ്ട് ". (ഫോട്ടോ കാണുക ) ഇന്നും അതവിടെ സുരക്ഷിതമായി നിലകൊള്ളുന്നു. അദ്ദേഹത്തെ സൽക്കരിച്ചിരുന്നത് പതിനാറു വയസ്സിനു താഴെ മാത്രം പ്രായമുണ്ടായിരുന്ന എന്റെ അമ്മയാണ്. പലപ്പോഴും അദ്ദേഹത്തിന്റെ ഇല അമ്മയാണ് എടുത്ത് കളഞ്ഞിരുന്നത്. ഇത് ഞാനെഴുതുന്നതിന് സദ്സമുദായാചാര്യൻ മന്നത്ത് പദ്മനാഭപിള്ളയുടെ അമ്മ ഒരിക്കൽ മാത്രം ഒരു ഇല എടുത്ത കാര്യം ഇന്ന് പ്രചാരത്തിലിരിക്കുന്നുണ്ട് . അതുകൊണ്ടാണ് അതിനും പതിനഞ്ചു വര്ഷം മുമ്പ് ഒരു തവണയല്ല പലപ്പോഴും ഇല എടുത്തിരുന്ന എന്റെ അമ്മയെ ഓർക്കാൻ കാരണം. അയ്യൻകാളി, ഗോവിന്ദൻ, അനുഗ്രഹീത ശുഭാനന്ദ ഗുരുദേവൻ എന്നിവരുടെ അനുഗ്രഹങ്ങൾ വേണ്ട വണ്ണം അമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. അവരെയൊക്കെ വേണ്ടവണ്ണം സൽക്കരിച്ചത് എന്റെ അമ്മയായിരുന്നു". ഡോ പന്തപ്ലാവിൽ ബാലകൃഷ്ണ പിള്ള തുടരുന്നു , ശ്രീ മൂലം പ്രജാസഭ മെമ്പർ ആയിരുന്നു വെച്ചൂരേത്ത് കൃഷ്ണപിള്ള. തെരഞ്ഞെടുപ്പിൽ അദ്ദേഹം തോൽപ്പിച്ചത് മലയാള മനോരമ പത്രാധിപർ കെ.സി മാമ്മൻമാപ്പിളയെ .അതിനാൽ ശ്രീമൂലം സഭ മെമ്പറന്മാരുടെ ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോൾ മനോരമ കൃഷ്ണപിള്ളയെ ഒഴിവാക്കി എന്നതും ശ്രദ്ധേയം . പത്തനംതിട്ട വച്ച് മന്നത്തു പത്മനാഭ പിള്ളയെ അനുമോദിക്കാൻ കൂടിയ സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചത് കൃഷ്ണപിള്ള എന്ന “മാനേജർ” ആയിരുന്നു. ”ഇന്നത്തെ സമ്മേളനത്തിൽ അധ്യക്ഷം വഹിക്കുന്ന അഭിവന്ദ്യ നേതാവ് നിങ്ങള്ക്ക് സുപരിചിതനാണല്ലോ .സമുദായ പ്രവർത്തനത്തിൽ ഞാൻ മുട്ടിലിഴയുന്ന കാലത്ത് അദ്ദേഹം മധ്യതിരുവിതാം കൂറിലെഏറ്റവും ഗണനീയനായ നായർ പ്രമാണി ആയിരുന്നു.എന്റെ സമുദായ പ്രവര്ത്തനങ്ങള് മാതൃക അദ്ദേഹമാണ് .ആ നിലയ്ക്ക് അദ്ദേഹം എന്റെ ഗുരുവാണ് ,” ( എൻ.എസ് .എസ് വജ്രജൂബിലി സ്മരണികയിൽ മാവേലിക്കരയിലെ ആദ്യ എം .എൽ. ഏ മാന്നാർ ഗോപാലൻ നായർ എഴുതിയ ലേഖനത്തിൽ നിന്നും ). “എന്റെ ജീവിത സ്മരണകൾ” എന്ന ആത്മകഥയിൽ മന്നം കൃഷ്ണപിള്ളയെ സ്മരിക്കുണ്ട് .”ഞാനും സി.കൃഷ്ണപിള്ളയും ഒരുമിച്ചു മാന്നാറിൽ ചെന്ന് മരിച്ചുപോയി എങ്കിലും നായർ സമുദായത്തിൽ ഇന്നും സ്മരണീയനും മാനേജർ എന്ന പേരിലറിയപ്പെട്ടിരുന്ന ആളുമായ വെച്ചൂരേത്ത് കൃഷ്ണപിള്ളയും ഒരു മിച്ചു ഞങ്ങൾ ആ ഗ്രുഹത്തിൽ താമസിച്ചു പല പരിപാടികൾക്കും രൂപം നൽകി .” വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ബുധന്നൂരും എണ്ണയ്ക്കാടും ചെന്നിത്തലയും പിന്നോക്കമായിരുന്ന കാലം .നായന്മാർ ഉത്സവങ്ങളിലും വെടിക്കെട്ടുകളിലും കേസുകെട്ടുകളിലും കുതിരകെട്ടിലും പടയണി തുള്ളലിലും മാത്രം ശ്രദ്ധിച്ചു , വസ്തുവകകൾ പണയപ്പെടുത്ത അടിയന്തരങ്ങൾ ആഘോഷപൂർവ്വം നടത്തി പോന്ന കാലത്ത് നായന്മാരെ വിദ്യാസമ്പന്നർ ആക്കിയാൽ മാത്രമേ അതിനു മാറ്റം വരുകയുള്ളു എന്ന് മനസിലാക്കി കൃഷ്ണ പിള്ള മാന്നാർ നായർ സമാജം സ്‌കൂൾ തുടങ്ങി . കൊല്ലത്ത് പോയി താമസിച്ചു മെട്രിക്കുലേഷൻ വരെ പഠിച്ച ആളായിരുന്നു കൃഷ്ണപിള്ള . സ്വന്തം ഭവനത്തിലായിരുന്നു ആദ്യ സ്‌കൂൾ .ഇരുപതു കുട്ടികൾ .പിന്നീട് നായർ സമാജം സ്‌കൂൾ പണിതു .(1078 )വെച്ചൂരേത്ത് കുടുംബം സ്‌കൂളിന് 1500 രൂപാ മുടക്കുന്ന കാലത്ത് ഒരു സെന്റ് വസ്തുവിന് ഒരു രൂപാ ആയിരുന്നു വില .നൂറു രൂ പായ്ക്കു ഒരേക്കർ വസ്തു കിട്ടും .മാടമ്പി തോട്ടത്തിൽ രാമൻ നാരായണൻ ആണ് സ്‌കൂളിന് വേണ്ട സ്ഥലം മുഴുവൻ(ചെങ്കുളം പുരയിടം ) ദാനമായി നൽകിയത്. പിൽക്കാലത്തും അദ്ദേഹം സാമ്പത്തികമായി സ്‌കൂളിനെ സഹായിച്ചു പോന്നു .നായന്മാരുടെ വകയായി ആദ്യം ഉണ്ടായ രണ്ടു സ്‌കൂളുകളിൽ ഒന്നായിരുന്നു മാന്നാർ നായർ സമാജ്‌ഞം സ്‌കൂൾ . ആനപ്രമ്പാലിൽ ആയിരുന്നു മറ്റേ സ്‌കൂൾ .എന്നാൽ അധികം താമസിയാതെ അത് നിന്ന് പോയി . ആദ്യ ഈ. എം. എസ് മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രി കെ.സി. ജോർജിന്റെ പിതാവ് ചെറിയാൻ സാർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . ഒരു മുസ്ലിം യുവാവ് ആയിരുന്ന് ആദ്യകാല പ്യൂൺ .കൃഷ്‌ണപിള്ളയുടെ മത സഹിഷ്ണത കാട്ടുന്ന പ്രവൃത്തികൾക്കു നല്ല ഉദാഹരണം ആണത് . ജഡ്‌ജി പുതുപ്പള്ളി കൃഷ്ണപിള്ള, ജഡ്ജി ലക്ഷ്‌ണനണ് പിള്ള, അമ്പലപ്പാട്‌ ദാമോദരനാശാൻ ,കൈനിക്കര കുമാരപിള്ള ,കൈനിക്കര പദ്മനാഭ പിള്ള മക്കപ്പുഴ വാസുദേവൻ പിള്ള തുടങ്ങിയ മഹാന്മാർ മാന്നാർ നായർ സമാജം സ്‌കൂൾ സന്തതികൾ ആയിരുന്നു .എല്ലാവരും മാനേജർ കൃഷ്‌ണപിള്ളയെ അങ്ങേയറ്റം ആദരിച്ചിരുന്നു .കണ്ണൂർക്കാരനായ കെ.പി കൃഷണമേനോൻ ഹെഡ് മാ സ്റ്റർ ആയ കാലം നായർ സമാജം സ്‌കൂൾ ഏറെ പ്രശസ്തമായി .ഹോസ്റ്റൽ ഉണ്ടായിരുന്നതു കൊണ്ട് ദൂരെ നിന്നും കുട്ടികൾ ഇവിടെ വന്നു താമസിച്ചു പഠിച്ചു പൊന്നു .ഹോസ്റ്റൽ നടത്തിയിരുന്ന “ഹോസ്റ്റൽ ശങ്കരൻ നായർ” ഏറെ അറിയപ്പെട്ടു .ഇടത്തിട്ട നാരായണന്റെ പിതാവ് കണ്ണൻ നായർ, മാവേലിക്കരയിലെ ഡോ കൃഷ്ണൻ പണ്ടാലയുടെ അനുജൻ സന്യാസിയായി മാറിയ പണ്ടാല സാർ ചെങ്ങന്നൂരിലെ മഞ്ജനാമഠം നിരഞ്ജയനാന്ദ സ്വാമികൾ കൊല്ലം ബാറിലെ പ്രമുഖ അഡ്വേക്കേറ്റ് ആയിരുന്ന വൈക്കം ഗോപാലപിള്ള ,കായംകുളം ബാറിലെ അഡ്വേ ഗോപാലൻ നായര്, എൻ കൃഷ്ണപിള്ള എന്നിവരൊക്കെ മാന്നാർ നായർ സമാജം സ്‌കൂളിൽ പഠനം നടത്തിയവർ ആയിരുന്നു . കൊല്ലവർഷം 1043 മേടമാസം(സി.ഇ 1868 തിരുവാതിര നാളിൽ വെച്ചൂരേത്ത് കാർത്യായനി അമ്മയുടെ മകനായി കൃഷ്ണ പിള്ള ജനിച്ചു .കേശവപിള്ള ,പദ്മനാഭ പിള്ള എന്നിങ്ങനെ ഈരണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു . ബ്രാഹ്മണ സംബന്ധത്തിന്റെ സന്തതികൾ ആയിരുന്നു അവർ . എന്നാൽ വെച്ചൂരേത്ത് കൃഷ്ണപിള്ള തന്റെ സഹോദരിമാരായ പത്മാവതി പിള്ളയെയും ജാനകിപിള്ളയെയും സംബന്ധത്തിനു വിട്ടു കൊടുക്കാൻ തയാർ ആയില്ല അവരെ ആചാര പ്രകാരം നായർ കുടുംബങ്ങളിൽ വിവാഹത്തെ കഴിച്ചു കൊടുത്തു .”മാനേജർ” ,”വി എസ” എന്നീ പേരുകളിൽ മധ്യതിരുവിതാം കൂറിലെ നായന്മാർക്കിട യിൽ അദ്ദേഹം ആദ്യ സാമൂഹ്യ പരിഷ്കര്ത്താവും വിദ്യാഭ്യാസ പ്രവർത്തകനും ആയി അറിയപ്പെട്ടു ,അമ്മാവനും ശിരസ്തദാറും ആയിരുന്ന വെച്ചൂർത്ത ശങ്കരനാരായണ പിള്ളയുടെ ഏക് മകൾ നെടുവേലിൽ ജാനകി അമ്മ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ .കൃഷി വകുപ്പിലെ ബോട്ടാണിസ്റ്റ് ഡോ ബലരമ കുറുപ്പ് ഏക അളിയൻ .മകൾ സരസ്വതി 'അമ്മ .പുത്രന്മാർ ഡന്റ്റിസ്റ്റ് ഡോ ആർ കെ പിള്ളയും ഹോമിയോ ഡോക്ടർ ശ്രീകുമാറും ചാതുര് വ ര്ണ്ണ്യത്തിന്റെ തിരുശേഷിപ്പായി നിന്നിരുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളേയും അമർച്ച ചെയ്യാൻ 1903 സെപ്തംബർ 27 നു മാടമ്പി രാമൻ നാരായണന്റെ അധ്യക്ഷതയിൽ കൂടിയ നായർ സമ്മേളനം മാന്നാർ നായർ സമാജം എന്ന കൂട്ടായ്മ തുടങ്ങി കെട്ടുകല്യാണം ഒറ്റ ദിവസത്തിൽ ഒതുക്കി . പൂകയില കൊട നിർത്തലാക്കി .നായർ സ്ത്രീകൾ മാറുമറയ്ക്കണം എന്ന തീരുമാനം നടപ്പിലാക്കി തന്റെ തറവാട്ടിൽ ജോലി ചെയ്യുന്ന താഴ്ന്ന വിഭാഗം സ്ത്രീകളും മാറ് മറയ്ക്കണമ് എന്ന പരിഷ്കാരം കൃഷ്ണപിള്ള നടപ്പിലാക്കി പുലയർ , പറയർ .പാണർ തുടങ്ങിയ ദിർബല വിഭാഗങ്ങളെ കൃഷ്ണ പിള്ള അളവറ്റു സ്നേഹിച്ചു .അദ്ദേഹം എം. എൽ. സി ആയിരുന്ന കാലത് തിരുവല്ലയിൽ ഒരു സ്‌കൂൾ തുടങ്ങാന് ധനശേഖരണത്തിനായി നാടകം നടത്തി .അതിൽ പുലയൻ ആയി അഭിനയിച്ചു സദസിന്റെ മുക്തഖണ്ഡമായ പ്രശംസ നേടി കൃഷ്ണപിള്ള .കോട്ടയത്ത് നിന്ന് ബാൻഡ് മാസ്റ്ററെ വരുത്തി വെച്ചൂരേത്ത് മുറ്റത്ത് വച്ച് ബാൻഡ് മേളം അഭ്യസിപ്പിച്ചിരുന്നു .ബാൻഡ് മേളം കേൾക്കാൻ അയ്യങ്കാളിയും എത്തിയിരുന്നു .മാന്നാറിൽ വരുമ്പോഴെല്ലാം അയ്യങ്കാളി കൃഷ്ണപിള്ളയെ കാണാൻ എത്തും . ആ പൂമുഖത്ത്(ചിത്രം) അദ്ദേഹം കിടന്നു ഉറങ്ങിയിട്ടുണ്ട് .ബാലകൃഷ്ണ പിള്ളയുടെ 'അമ്മ ദേവകി 'അമ്മ ആയിരുന്നു അക്കാലത്തു അയ്യങ്കാളിയ്ക്കു ഭക്ഷണ വിളമ്പി കൊടുത്തിരുന്നത്. വിളിവണ്ടി യാത്ര കഴിഞ്ഞു തിരിച്ചു വന്ന അയ്യങ്കാളി കൃഷ്ണപിള്ളയ്ക്ക് നന്ദി പറയുമ്പോൾ അനന്തരവൻ ദേവകിയമ്മ സമീപത്തുണ്ടായിരുന്നു എന്ന ഡോക്ടർ ബാലകൃഷ്ണപിള്ള . അയ്യൻകാളിയുടെ കൂടെ ചെങ്ങന്നൂർ കാരൻ ഗോവിന്ദൻ എന്നൊരു സ ഹപ്രവർത്തകനും കാണുമായിരുന്നു . സ്വന്തം ഭൂമിയിൽ ഒരു കൊച്ചു അദ്ദേഹം പിന്നീട് അഖിലകേരള പുലയസഭയുടെ സെക്രട്ടറി ആയി .ഒരിക്കൽ ഇരുവരും കൃഷ്‌ണപിള്ളയുടെ ഇളയസഹോദരൻ പത്മനാഭപിള്ളയുമൊരുമിച്ചു കുട്ടമ്പേരൂർ ഷാപ്പിൽ പോയി അവിടെ വച്ച് ഷാപ്പുകൊണ്ട്റാക്ടറുമായി വാക്കുതർക്കം ഉണ്ടായി തുടർന്ന് അയാളെ അടിച്ചു തലേക്കെട്ടുകാരനായ അയ്യങ്കാളി .പിറ്റേദിവസം തലക്കെട്ടുമായി പോലീസ് വെച്ചുരേത്ത് എത്തി ..വിവരം അറിഞ്ഞ കൃഷ്ണപിള്ള പറഞ്ഞു ഇതെന്റെ തൊപ്പിയാണല്ലോ .അപ്പോൾ എന്നെയല്ലേ അറസ്റ്റു ചെയ്യേണ്ടത്? .എം എൽ സി ആയ കൃഷ്ണപിള്ളയുടെ വാക്കുകേട്ട് പോലീസ് വന്നവഴിയെ പോയി .മാന്നാറിലെത്തിയ അയ്യങ്കാളി കൃഷ്ണപിള്ളയുടെ തലക്കെട്ടായിരുന്നു കുട്ടമ്പേരൂരിൽ പോയപ്പോൾ ഉപയോഗിച്ചിരുന്നത് . മാന്നാറിലെ തെങ്ങുകയറ്റ തൊഴിലാളികളെ സംഘടിപ്പിക്കാനും കൃഷ്ണപിള്ള മുന്നോട്ടുവന്നു .തുടർന്ന് ചിലർ അദ്ദേഹത്തെ കൃഷ്ണൻ തണ്ടാൻ എന്നു വിളിച്ചു. കുട്ടംപേരൂരിൽ വേട്ടക്കാരി എന്ന സ്ഥലത്ത് ആഡശ്രമം സ്ഥാപിക്കാൻ സഹായിച്ചത് കൃഷ്ണപിള്ള ആയിരുന്നു 1088 മകരം 14 നു മാന്നാത്ത് വിലയിൽ മഠത്തിൽ ഒരാഴ്ച ശ്രീനാരായണ ഗുരു താമസിച്ചപ്പോൾ കൃഷ്ണപിള്ളയുടെ കൂടിക്കാഴ്ച നടത്തി .പ്രജാസഭയിൽ അംഗം ആയിരുന്ന കൃഷ്ണപിളള പിന്നീട് സ്വാമികളുടെ അനുഗ്രഹം വാങ്ങി ശ്രീമൂലം അസംബ്ലി തെരഞ്ഞെടുപ്പിൽ മാമ്മൻമാപ്പിളയെ തോൽപ്പിച്ചു അംഗമായി .മനോരമ ആ പരാജയത്തിൽ നാണം കേട്ടതുകൊണ്ടാവാം ശ്രീമൂലം സഭയിലെ അംഗങ്ങളുടെ എല്ലാം ഫോട്ടോ അച്ചടിച്ച ഒരു ലക്കത്തിൽ വെച്ചോര്ത്തു കൃഷ്ണപിള്ളയുടെ ഫോട്ടോ മാത്രം ഒഴിവാക്കി എന്ന് അനന്തരവൻ ദോ ബാലകൃഷ്ണപിള്ള എഴുതുന്നു . നായന്മാരുടെ അവാന്തര വിഭാഗങ്ങളുടെ ഇടയി തൊടീലും തീണ്ടലും ഉണ്ടായിരുന്നു .ചിലവിഭാഗം മറ്റുചില വിഭാഗങ്ങളുടെ ആഹാരം കഴിച്ചിരുന്നില്ല .ഈ അനാചാരം മാറ്റാനും ശ്രീ കൃഷ്ണ പിള്ള ശ്രമിച്ചു . എം എൽ സി ആയിരിക്കെ അദ്ദേഹം മാന്നാറിൽ സംരെജിസ്റ്റാർ ഓഫിസ്,പോലീസ് ഒറ്റ പോസ്റ്റ് ബോട്ടുജെട്ടി മാവേലിക്കര പയി റോഡ്,മാന്നാർ ഇട്ടിനായർ റോഡ് എന്നിവ നേടിയെടുത്തു അസംബ്ലിയിലെ ആറാം സെഷനിൽ 1910 ജനുവരി ഒന്നിന് അദ്ദേഹം ചെയ്ത പ്രസംഗത്തിൽ സ്വതന്ത്ര ജലസേചന വകുപ്പ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടു .തലക്കളം നേടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു ദിവാൻ പി.രാജഗോപാലാചാരിയുടെ മറുപടി സുഭാനന്ദ സ്വാമികളും കൃഷ്ണപിള്ളയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു പടിഞ്ഞാറു വശത്തെ ബംഗ്ളാവിൽ അവർ പലപ്പോഴും ഒത്തു കൂടി ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്തു പൊന്നു .ഗുരുവിനു പാനീയങ്ങളും പഴങ്ങളും കൊണ്ടുവന്നു കൊടുത്തിരുന്നത് ദേവകിഅമ്മ ആയിരുന്നു . സ്വന്തം സ്ഥലത്ത് ഒരു ശിവക്ഷേത്രം പണിത് അവിടെ എല്ലാ സമുദായക്കാർക്കും ആരാധിക്കാൻ അദ്ദേഹം അനുവാദം നൽകി. സ്വന്തമായി ക്ഷേത്ര പ്രവേശന വിളംബരം നടത്താനും കൃഷ്ണപിളള തയാർ ആയി ദേവൻ, അമ്പല, ക്ഷേത്രം എന്ന വാക്കുകൾ ഉപയോഗിക്കാതെ തേവർ എന്ന പദം ആണ് കൃഷ്ണപിള്ള ഉപയോഗിച്ച് പോന്നത് .ആ ക്ഷേത്രം നിലകൊള്ളുന്ന പുരയിടം “തേവർ പറമ്പ്” എന്ന പേരിൽ അറിയപ്പെടുന്നു . ൧൯൪൦ ജനുവരി ൩൦ നു അദ്ദേഹം അന്തരിച്ചു . പിൽക്കാലത്ത് പന്തപ്ലാവിൽ ഡോക്ടർ ബാലകൃഷ്ണപിള്ളയും ടി.എച് പി ചെന്താരശ്ശേരിയും ഒരുമിച്ച് ഏജീസ് ഓഫിസിൽ ജോലി നോക്കി .വെച്ചൂർത്ത വില്ലുവണ്ടി നൽകിയ കാര്യം എന്തുകൊണ്ടാണ് അയ്യങ്കാളി ജീവചരിത്രത്തിൽ നൽകാതിരുന്നത് എന്ന ചോദ്യത്തിനു ചെന്താർശേരി നൽകിയ മറുപടി രസാവഹമായിരുന്നു .കൃഷ്ണപിള്ള വെറും ഒരു പ്രാദേശിക നേതാവ് അയ്യൻ‌കാളി ആകില്ലെന്ത്യാ തലത്തിൽ അറിയപ്പെടുന്ന നേടാവു .അദ്ദേഹം കൃഷ്ണ പിള്ളയുടെ സഹായം തെറ്റി എന്നത് നാണക്കേടല്ലേ .അതിനാൽ അത് മറച്ചു വച്ച് എന്നായിരുന്നു ജീവചരിത്രകാരന്റെ മറുപടി അത്തരം മനസ്ഥിതി ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികൾ അയ്യാവൈകുണ്ഠൻ എന്നിവരുടെ ജീവചരിത്ര രചയിതാക്കളും വച്ച് പുലർത്തി എന്ന് കാണാം . ശിവരാജ യോഗി തൈക്കാട്ടു അയ്യാസ്വാമികളുടെ ശിഷ്യർ ആയിരുന്നു അയ്യാ വൈകുണ്ഠൻ , ചട്ടമ്പി സ്വാമികൾ ശ്രീനാരായണ ഗുരു അയ്യങ്കാളി എന്ന വസ്തുത മിക്ക ജീവചരിത്രകാരന്മാരും മറച്ചു വയ്ക്കുന്നു .അയ്യങ്കാളിയെ ഒന്നിച്ചിരുത്തി സവർണ്ണ അവർണ്ണ പന്തിഭോജനം 1873-1909 കാലഘട്ടത്തിൽ നടത്തി പോന്ന അയ്യാവ് ഗുരു പാണ്ടി പറയൻ എന്ന വിളിപ്പേര് നേടി .അതിനെ കുറിച്ച് ശിഷ്യർ പറഞ്ഞപ്പോൾ ആ മഹാഗുരു പറഞ്ഞ സമാധാനമാണ് "ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി ഒരേ ഒരു മതം ഒരേ ഒരു കടവുൾ" .ആമഹാഗുരുവിന്റെ സമാധി കഴിഞ്ഞ് അഞ്ചു വര്ഷം കഴിഞ്ഞപ്പോൾ ആയിരുന്നു ശിഷ്യൻ നാണു ആ മൊഴി മലയാളത്തിൽ "ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന മുദ്രാവാക്യം ആക്കി എഴുതിയത് .യോഗികൾക്കു വിഗ്രഹ പ്രതിഷ്ഠ ആവാം എന്ന ഉപദേശം കേട്ടാണ് ശിഷ്യൻ നാണു 1888 ൽ അരുവിക്കരയിൽ ശിവപ്രതിഷ്ഠ നടത്തിയത് .കാര്യമായ പ്രതിഷേധം ഒന്നും ഒരിടത്ത് നിന്നും ഉയരാതിരുന്നത് രാജഗുരുവും റസിഡന്റ് ഗുരുവും ആയിരുന്ന മഹാഗുരു തൈക്കാട് അയ്യാസ്വാമികളുടെ ഉപദേശ പ്രകാരം ശിഷ്യൻ അത് ചെയ്തതിനാൽ ആണെന്നുള്ള കാര്യം ജീവചരിത്രകാരന്മാർ പറഞ്ഞില്ല . "ശ്രീനാരായണ ഗുരു സമഗ്രവും സമ്പൂർണ്ണവുമായ ജീവചരിത്രം " എഴുതിയ കേരള ബോസ്‌വെൽ കോട്ടുകോയിക്കൽ വേലായുധന് എഴുതിയ പ്രകാരം (പുറം 88 ) ഒരു പൂണൂല്ക്കാരൻ ഈ സന്യാസിയെ കണ്ടു ചോദിച്ചു അബ്രാഹ്മണർക്കു ക്ഷേത്ര പ്രതിഷ്ഠയ്‌ക്കു അവകാശമില്ലാത്ത സ്ഥിതിക്ക് ഒരു ഈഴവൻ ശിവപ്രതിഷ്ഠ നടത്തിയത് ശരിയോ ? പൂണൂല്ക്കാരൻ ബ്രാഹ്മണൻ തന്നെ ആകണമെന്നില്ല കമ്മാളനും ആകാം . അത് മാത്രമായിരുന്നു പൊതുജനത്തില് നിന്നുള്ള പ്രതികരണം .ഇവിടെ തൈക്കാട് അയ്യാവിന്റെ റോൾ ജീവചരിത്രകാരന്മാർ തമ്സ്കരിച്ചു കളഞ്ഞു എന്നതാണ് വസ്തുത. യഥാർത്ഥ നവോത്ഥാനനായകരുടെ പങ്ക് പലപ്പോഴും വെളിച്ചത്തു വരാതെ പോകുന്നു എന്നതിനു മറ്റൊരു ഉദാഹരണമാണ് വെച്ചൂരേത്ത് അയ്യങ്കാളിയ്ക്കു നല്കിയ വില്ലുവണ്ടി.

Sunday 5 June 2022

ഒരു പകരം വീട്ടലിന്റെ കഥ; ഒന്നിന് പകരം രണ്ടു മന്ത്രിമാര് ================= ഡോ.കാനം ശങ്കരപ്പിളള 9447035416
എരുമേലി ഹെല്‍ത്ത് സെന്‍റര്‍ മെഡിക്കല്‍ ഓഫീസര്‍ ആയി കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് 1973 -76 കാലഘട്ടത്തില്‍ . ദേവസ്വം ബോര്‍ഡ് ഹൈസ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ചന്ദ്രശേഖരപിള്ളയുടെ നേതൃത്വത്തില്‍ ചെമ്പകത്തിങ്കല്‍ സില് വസ്റ്റര്‍ ഡൊമനിക് (കുഞ്ഞപ്പന്‍) , Adv പി. ആര്‍. രാജഗോപാല്‍ , അബ്കാരി കൊണ്ട്രാക്ടര്‍ കൊരട്ടി ശിവരാമന് ,ആനയുടമ വാഴവേലി തങ്കപ്പന് നായര് പിന്നെ ഞാന്‍ എന്നിവരെ ഉള്‍പ്പെടുത്തി എരുമേലി ഡവലപ് മെന്‍റ് കമ്മറ്റി (EDC) എന്നൊരു സംഘടന ഉണ്ടാക്കി ആ സംഘടന ആണ് ഇന്ന് ദേവസം ബോര്‍ഡ് ഗ്രൌണ്ടില്‍ കാണുന്ന പി.ചന്ദ്രശേഖര പിളള സ്റ്റേഡിയം നിര്‍മ്മിച്ചത് . ഏതാനും കുട്ട മണ്ണ് ഞാനും ചുമന്നിരുന്നു . അക്കാലത്താണ് കെ.വി എം .എസ് എന്ന സമുദായ സംഘടനയ്ക്ക് ഒരു ഹോസ്പിറ്റല്‍ എന്ന ആശയം പി.എന്‍ പിള്ള ,മരുമകന്‍ പി.ആര്‍ രാജഗോപാല്‍ എന്നിവരുടെ മനസില്‍ കയറ്റി വിട്ടത് . എരുമേലിയില്‍ പങ്ങപ്പാട്ടുകാര്‍ക്ക് കുറെ സ്ഥലം ഉള്ളതില്‍ ഹോസ്പിറ്റല്‍ പണിയാം എന്ന് രാജഗോപാല്‍ ആഗ്രഹിച്ചു. പക്ഷെ, പി.എന്‍ പിള്ളയ്ക്ക് അത് പൊന്‍കുന്നത്ത് തന്നെ വേണം എന്നായിരുന്നു ആഗ്രഹം . അവസാനം അമ്മായിഅച്ചന്‍ ജയിച്ചു. മരുമകന്‍ തോറ്റ് തൊപ്പിയിട്ടു . പുന്നാം പറമ്പില്‍ ബംഗ്ലാവില്‍ വക സ്ഥലം അതിനായി വാങ്ങി. ആശുപത്രി നിര്‍മ്മാണ സംബന്ധമായി പല കാര്യങ്ങളിലും ഇരുവരും എന്‍റെ ഉപദേശം തേടുമായിരുന്നു താമസിയാതെ യൂ.കെയില്‍ നിന്ന് പരിശീലനം ലഭിച്ച ബംഗ്ലാവിലെ ഡോ ബാലകൃഷ്ണ പിള്ള FRCS സ്നേഹിതന്‍ ഡോ ചെറിയാന്‍ കോവൂര്‍ FRCS എന്നിവരും പൊന്‍കുന്നത്ത് തന്നെ ഹോസ്പിറ്റല്‍ തുടങ്ങാന്‍ പ്ലാന്‍ ചെയ്തു .കെ.കെ റോഡരുകില്‍ പുന്നാം പറമ്പില്‍ താളിയാനില്‍ രാമകൃഷ്ണ പിള്ള വക ആറേക്കര്‍ സ്ഥലം അതിനായി അവര്‍ നേടിയെടുത്തു . അതില്‍ അസൂയ പൂണ്ട പി.എന്‍ പിള്ളയും പി.ആറും ശാന്തി ഹോസ്പിറ്റല്‍ നിര്‍മ്മാണ കാലത്ത് തൊഴിലാളികളെ സംഘടിപ്പിച്ചു പണിമുടക്കിന് പ്ലാന്‍ ചെയ്തു . ഇതറിഞ്ഞ ഞാന്‍ പി.ആറിനെ ശകാരിച്ചു . ഒരേ സമുദായത്തില്‍ പെട്ട, ബന്ധുക്കള്‍ ആയ, രണ്ടുകൂട്ടര്‍ ഒരേ കാര്യത്തിനിറങ്ങി പാര പണിയുന്നത് ശരിയല്ല എന്ന് പറഞ്ഞു. ഇരുവര്‍ക്കും മത്സരം കൂടാതെ കഴിയാന്‍, വളരാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞു കൊടുത്തു . ശാന്തിനികേതന്‍ തുടങ്ങുന്നവര്‍ രണ്ടും യൂ.കെ ട്രെയിന്‍ഡ് FRCS സര്‍ജന്‍മാര്‍ ആണ് . അവര്‍ക്ക് താല്‍പ്പര്യം സര്‍ജറിയില്‍ മാത്രം ആവും .നിങ്ങള്‍ ഗര്‍ഭിണികള്‍ ,കുട്ടികള്‍ എന്നിവരുടെ വിഭാഗം മാത്രം ഇപ്പോള്‍ തുടങ്ങുക . ഇരുവരും സമ്മതിച്ചു . അതിനു പറ്റിയ ഡോക്ടര്‍ മാരെ കണ്ടെത്താന്‍ എന്നെ തന്നെ ചുമതലപ്പെടുത്തി . അങ്ങനെ ഞാന്‍ കണ്ടെത്തിയ കോട്ടയം മെഡിക്കല്‍ കോളേജില്‍ എന്‍റെ പാതോളജി ടൂട്ടര്‍ ആയിരുന്ന ഇംഗ്ലണ്ടില്‍ നിന്നും പിന്നീട് പരിശീലനം ലഭിച്ച ഡോക്ടര്‍ കെ.ആര്‍ വാര്യര്‍ DRCH , ഭാര്യശാന്താ വാര്യര്‍ DRCOG എന്നിവര്‍ പൊന്‍കുന്നത്ത് വരുന്നത് . കോട്ടയം മെഡിക്കല്‍ കോളേജില്‍ എന്‍റെ സഹപാഠി ആയിരുന്നു ഡോ കെ. ശശിധരന്‍ പിള്ളയെ ജൂനിയര്‍ ഡോക്ടര്‍ ആയും സംഘടിപ്പിച്ചു കൊടുത്തു. ഉല്ഘാടനമായി . സ്വാഭാവികമായും ആരോഗ്യ മന്ത്രിയും വെള്ളാള സമുദായത്തിലെ ഒരു അവാന്തര വിഭാഗത്തില്‍ പെടുന്ന പത്മശാലിയ (ചാലിയര്‍ )നുമായ എന്‍. കെ. ബാലകൃഷ്ണന്‍ ആയിരുന്നു ഉത്ഘാടകന്‍ . ഹോസ്പിറ്റല്‍ കാര്യങ്ങളില്‍ ഉപദേശകന്‍ ആയിരുന്ന എന്നെ ആരോഗ്യ മന്ത്രിയ്ക്ക് ശ്രീ പി.ആര്‍ പരിചയപ്പെടുത്തും എന്ന് ഞാന്‍ വെറുതെ വ്യാമോഹിച്ചു . അക്കാലത്ത് സര്‍വ്വീസ് നിയമങ്ങള്‍ അതി കര്‍ക്കശ മായിരുന്നു . ഹെല്‍ത്ത് സര്‍വീസിലെ ഒരു ഡോക്ടര്‍ക്ക് ഡി. എച്ച്. എസ് നല്‍കുന്ന സമ്മതി പത്രം കൂടാതെ ആരോഗ്യ മന്ത്രിയെ കാണാന്‍ അനുവാദം ഇല്ലായിരുന്നു. മന്ത്രി എത്തും മുമ്പേ, വൃന്ദാവനത്തില്‍ എത്തി കാത്തിരുന്ന എന്നെ ആരോഗ്യ മന്ത്രിയ്ക്ക് പരിചയപ്പെടുത്താന്‍ പി.ആര്‍ കൂട്ടാക്കിയില്ല . ഞാനൊട്ടു ആവശ്യപ്പെടാനും പോയില്ല. പക്ഷെ അത് മനസ്സില്‍ മായാത്ത വ്രണം ഉണ്ടാക്കി. എന്നാല്‍ ഒന്നിന് പകരം രണ്ടു മന്ത്രിമാരെ ക്ഷണിച്ചു വരുത്തി എരുമേലി ഹെല്‍ത്ത് സെന്ററില്‍ ഒരു പരിപാടി നടത്തണം എന്നും അതില്‍ പി.ആര്‍ രാജഗോപാലിനെ പങ്കെടുപ്പിക്കരുത് എന്നും ഞാന്‍ ഒരുഗ്ര ശപഥം എടുത്തു . താമസിയാതെ അതിനവസരം കിട്ടി. ഞാന്‍ പക വീട്ടി. ഉത്ഘാടകന്‍ ക്രുഷി മന്ത്രി വക്കം പുരുഷോത്തമന്‍ (എന്ത് കൊണ്ടോ സ്വീകരണത്തിന് ആന വേണം,താലപ്പൊലി വേണം എന്നൊക്കെ ഞങ്ങളോട് അന്ന് അദ്ദേഹം വാശി പിടിച്ചില്ല ) . സമാപനം അവാര്‍ഡ് വിതരണം ആരോഗ്യ മന്ത്രി എന്‍ .കെ. ബാലകൃഷ്ണന്‍.
സംസ്ഥാനത്തെ ഏറ്റവും നല്ല പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല് ഓഫീസര്‍ എന്ന ബഹുമതിയും ഞാന്‍ വാങ്ങിയെടുത്തു . പി.ആറിനു നന്ദി. ഫോട്ടോ 1 വക്കം വന്ധ്യംകരണത്തിന് വിധേയര്ക്കൊപ്പം പോസ് ചെയ്തപ്പോള് 2.ഞാന് ആരോഗ്യ മന്ത്രി എന്.കെ .ബാലക്രുഷ്ണനില് നിന്നും ഏറ്റവും നല്ല മെഡിക്കല് ഓഫീസര് അവാര്ഡ് വാങ്ങുന്നു 3.എരുമേലി ഹെല്ത്ത് സെന്റര് ജീവനക്കാര്. ഫോട്ടോ എടുത്തത് കേരളാ പബ്ളിക് റിലേഷന്സ് വകുപ്പ്.

Wednesday 20 April 2022

മങ്ങിയ ഫോട്ടോകള്, പക്ഷേ മായാത്ത മുഖങ്ങള്

—-------------------------------------------

ശാന്തയുടേയും എന്റെയും വിവാഹ വാര്ഷികമാണിന്ന്.

ഏപ്രില് 21. അമ്പത്തി മൂന്ന് വര്ഷം മുമ്പ്1969 ഏപ്രിൽ  21 നായിരുന്നു ഞങ്ങളുടെ വിവാഹം .കോട്ടയം തിരുനക്കര തേവരുടെ നടയിൽ ആയിരുന്നു താലി കെട്ട്.സദ്യ അക്കാലത്തെ ലക്ഷ്മി നിവാസ്  ഹോട്ടലിലും. അതിനു പടിഞ്ഞാറു സ്ഥിതിചെയ്യുന്ന ജില്ലാ സഹകരണ ബാങ്കിന്റെ മുകളിലത്തെ നിലയിൽ ആയിരുന്നു കോട്ടയം മെഡിക്കൽ കോളേജിന്റെ ആദ്യകാല ഓഫിസ്(1961).  

ഞങ്ങളുടെ വിവാഹത്തിന്  സാക്ഷ്യം വഹിച്ച പ്രമുഖ വ്യക്തികളിൽ ചിലർ ഇപ്പോഴും മങ്ങിപ്പോയ  ബ്ളാക് & വൈറ്റ് ഫോട്ടോയില് ഉണ്ട്.

പക്ഷേ അവരില് രണ്ടു പേരൊഴിച്ച്  ബാക്കിയുള്ളവര് ആരും ഇന്നില്ല.


പൊൻകുന്നം പുന്നാംപറമ്പിൽ കുടുംബസ്ഥാപകൻ "ചാവടിയിൽ അച്ഛൻ" എന്നറിയപ്പെട്ടിരുന്ന മാന്യമഹാരാജാരാജശ്രീ നീലകണ്ഠപിള്ളയുടെ ഇളയമകൻ  പി.എന്. രാമകൃഷ്ണപിള്ളയുടെ ഇളയമകൾ ആണ് ശാന്ത .അമ്മ ചിറക്കടവ് പലയകുന്നേൽ എന്ന ചിറക്കടവിലെ പ്രശസ്ത പുരാതനശൈവ ആയുർവേദ വൈദ്യകുടുംബത്തിലെ വലിയവൈദ്യൻ പത്മനാഭപിള്ളയുടെ മൂത്തമകൾ പാറുക്കുട്ടിയമ്മ. .മാതാപിതാക്കൾ ഇരുവരും ഓർമ്മയിൽ .

വിവാഹത്തിന് സർവ്വവിധ സഹായങ്ങളും നൽകിയ അക്കാലത്തെ പുന്നാംപറമ്പിൽ കാരണവർ ശാന്തയുടെ പിതാവിന്റെ മൂത്തസഹോദരൻ തൊട്ടിപ്പീടികയിൽ അഡ്വേ. പി.എൻ പരമേശ്വരന് പിള്ള വലിയച്ഛനൂം സ്മരണയിൽ .

  • അദ്ദേഹത്തിന്റെ മൂത്തമകന് ഇപ്പോള് നവതിയിലെത്തിയ കുടുംബകാരണവര്, പില്ക്കാലത്ത് നിരവധി കാര്യങ്ങളില് സഹായം ചെയ്ത അഡ്വേ .പി.പരമേശ്വരന് പിള്ള( നെടുമല)യെ നന്ദിപൂർവ്വം സ്മരിക്കുന്നു .

  • ശാന്തയുടെ അച്ഛന്റെ സഹപാഠികള് കാഞ്ഞിരപ്പള്ളി കടമപ്പുഴ ഹോസ്പിറ്റല് സ്ഥാപകന് ഡോ.ഈപ്പന്.ചിറ്റടി ചന്ദ്രശേഖര രിള്ള( അദ്ദേഹമാണ് പൊന്കുന്നത്തെ രാജേന്ദ്ര മൈതാനത്തിന് ആ പേരിട്ടത്.ഇരുവരും ഫോട്ടോയില് ഇല്ല.ഇപ്പോള് ഇഹലോകത്തും.ഇരുവരേയും പില്ക്കാലത്ത് പല തവണ കണ്ടു.നേരത്തെ പോയ സഹപാഠികളുടെ കഥകള് പറയുമായിരുന്നു.

ശാന്തയുടെ ഏകസഹോദരന് അകാലത്തില് മരണമടഞ്ഞ പി.ആർ. പ്രസന്നകുമാറിന്റെ വക ആയിരുന്ന താളിയാനില് വീടും പുരയിടവും പെണ് മക്കൾ  ഇരുവരുടെയും  വിവാഹം കഴിഞ്ഞതോടെ  വില്ക്കുന്ന സാഹചര്യം വന്നപ്പോള്, ശാന്ത ജനിച്ചു വളര്ന്ന നീലകണ്ഠ നിലയം  വീട് വിലയ്ക്ക് വാങ്ങാന് സഹായിച്ചത് അദ്ദേഹമാണ്.

കുടുംബവീട് സ്വന്തമായി കിട്ടിയ കുടുംബത്തിലെ അപൂര് വ പെണ്മണിയാകാനുള്ള ഭാഗ്യം അങ്ങിനെയാെണ് ശാന്തയ്ക്ക് കൈ വന്നത്.

അദ്ദേഹത്തിന്റെ ഇളയ സഹോദരന് പൊൻകുന്നം ശ്രേയസ് ഹയര് സെക്കണ്ടറിസ്കൂള്/ ജൂനിയർ കോളേജ്   കുടുംബയോഗസ്ഥാപകൻ പി.രവീന്ദ്രനും പില്ക്കാലം നിരവധി കാര്യങ്ങളില് സഹായി ആയി.

കുടുംബാംഗങ്ങളുടെ ഉയര്ച്ചയില് അതിരറ്റ് ആനന്ദിക്കുന്ന, അനുമോദിക്കുന്ന, അസൂയ ലവലേശമില്ലാത്ത അപൂര്വ്വ കുടുംബപരമ്പര.

വിവാഹത്തിനു സാക്ഷ്യം വഹിച്ചവരിൽ ഫോട്ടോയിൽ കാണുന്ന പിതാവ് തൊണ്ടുവേലിൽ "ചിരം ജീവി" ശങ്കുപ്പിള്ള അയ്യപ്പൻ പിള്ള, (1910-2013)

നാലാം ോതലമുറയോടൊപ്പം പതിമൂന്നു വര്ഷം ജീവിച്ച ശേഷം നൂറ്റി മൂന്നാം വയസിൽ ഇഹലോകവാസം വെടിഞ്ഞു.

പിതാവിന്റെ അവസാന നാളുകള് വിഷമതകള്കൂടാതെ സമാധാന പൂര്ണ്ണമായി ചെലവഴിക്കാനുള്ള സൗകര്യം ശ്രീ പാറത്തോട് വിജയന് അദ്ദേഹത്തിന്റെ ഹൈറേഞ്ച് ഹോസ്പിറ്റലില് ഒരുക്കി തന്നത് നന്ദിയോടെ സ്മരിക്കുന്നു 

 പിതൃ സഹോദരൻ ചെറുകാപ്പള്ളിൽ കെ .എസ്. ശിവരാമപിള്ള ,മൂത്ത പിതൃസഹോദരൻ കളപ്പുരയിടത്തിൽ ചിദംബരം പിള്ളയുടെ മൂന്നാമത്തെ മകൻ കെ.സി ശിവരാമ പിള്ള (പൊന്നു. അദ്ദേഹത്തിന്റെ കൊച്ചുമകള് പില്ക്കാലം കുടുംബത്തിലെ ആദ്യ ഡോക്ടര് ദമ്പതി ആയി)

 എന്റെ അമ്മാവൻ ഇളംപള്ളി കല്ലൂർ കെ.സി അയ്യപ്പൻ  പിള്ള (പാലാപ്പറമ്പിൽ കുട്ടൻ പിള്ള ) എന്നിവരെല്ലാം വിട പറഞ്ഞു പോയി.

ചിത്രത്തിൽ കാണുന്ന വടക്കന് പറവൂര് പാലിയത്ത് ഇന്ദിരചേച്ചി{ ചലനം, മകം പിറന്ന മങ്ക എന്നീ ഫിലിമുകളുടെ ഡയറക്ടർ, ഹോളിവുഡ് പരിശീലനം നേടിയ  ആനുവേലില്

എൻ .ആർ (രാമക്രുഷ്ണ)പിള്ളയുടെ ഭാര്യയും രവി വള്ളത്തോളിന്റെ ഭാര്യാ മാതാവും) പരമേശ്വരൻ പിള്ള വലിയച്ചന്റെ കൊച്ചുമകൻ ആയ  സ്വദേശ് റസിഡൻസി സ്ഥാപകൻ ,സ്വദേശി പ്രതാപ് സിംഗും (ഇന്നത്തെ അഡ്വേ .പ്രതാപ് പിള്ള,ഉള്ളൂര് ) മാത്രം ഇന്ന് ജീവിച്ചിരിക്കുന്നു .പില്ക്കാലം പ്രതാപന് ചില അപൂര് വ  ചരിത്ര രേഖകള് ശേഖരിച്ചു തന്നു എന്ന് നന്ദിയോടെ ഓര്ക്കുന്നു. ഇന്ദിര ചേച്ചിയാണ് വധു ശാന്തയെ ഒരുക്കി  പന്തലിലേക്ക് ആനയിച്ചത്.

അക്കാലത്താകട്ടെ ഇന്നത്തെ പോലെ ബ്യൂ ട്ടീഷ്യൻസ് ഇല്ല.

മറ്റുള്ളവർ മുഴുവൻ കാല യവനികയ്ക്കു പിന്നിൽ മറഞ്ഞു പോയി. 


ഏ.ജെ ക്രോണിന് എന്ന ഡോക്ടര് എഴുതിയ സിറ്റാഡല്

(Citadel) എന്ന നോവല് വായിക്കണമെന്ന് ഉപദേശിച്ചത് ശാന്തയുടെ സഹോദരി ഭര്ത്താവ് മുരാരി സാര്.

കോട്ടയം മെഡിക്കല് കോളേജിലും എന്. സി.സി പരിശീലനത്തിന് മേജര് കെ.ജി.മുരാരി നായര് എന്ന അതിസുമുഖന്  വന്നിരുന്നത് ഓര്മ്മയിലുണ്ട്.

സിറ്റാഡല് വായിച്ച അന്യൂറിന് ബീവാന് എന്ന കല്ക്കരി തൊഴിലാളി നേതാവാണ് ആറ്റ്ലി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി ആയപ്പോള് ഇംഗ്ളണ്ടിലെ നാഷണല് ഹെല്ത്ത് സര് വീസസ് തുടങ്ങി ലോകത്തില് ആദ്യമായി

സൗജന്യ ആതുരസേവനം തുടങ്ങിയത്.ഞങ്ങളുടെ ഡോക്ടര് മാരായ മക്കള് ഇരുവരുടേയും അന്ന ദാതാക്കള് യു.കെയിലെ നാഷണല് ഹെല്ത്ത് സര് വീസസ്( NHS) ആണ്.

വലിയച്ഛന്റെ മൂത്തമകൾ നവതി കഴിഞ്ഞ ,കുടുംബത്തിലെ ഏറ്റവും പ്രായമുള്ള സ്ത്രീ രത്നമായ തങ്കമ്മ ചേച്ചിയുടെ മൂത്തമകനായ സ്വദേശി തമ്പി (രാജേന്ദ്ര സിംഗ്) ആണ് ശാന്തയുടെ കുടുംബവീട് വാങ്ങിക്കാൻ പ്രധാന കാരണക്കാരന് .അങ്ങനെ ഞങ്ങൾ നാൽപ്പതു വര്ഷങ്ങള്ക്കു ശേഷം പൊന് കുന്നത്തു തന്നെ തിരിച്ചെത്തി .

അതിനിടയിൽ താമസിച്ചത് അന്യരുടേതായ പതിനഞ്ചു വാടക വീടുകളിൽ.

 ആനിക്കാട് പള്ളിക്കത്തോട് ,മണർകാട് കവലയ്ക്കു സമീപം, ഗവ.യൂപി സ്കൂളിനെതിര് വശം,എരുമേലി ചെമ്പകത്തിങ്കല് ഡോമനിക് വക കെട്ടിടം, പിന്നെ അവിടെ തന്നെ ഉതിരക്കുളത്തിനു സമീപം പൂവത്തുങ്കല് സണ്ണിക്കുട്ടിയുടെ വക കെട്ടിടം,വൈക്കം മടിയത്തറ ശങ്കരപ്പിള്ള സാറിന്റെ( അലിന്ഡിലെ എസ് .എന്. നായരുടെ പിതാവ്) മകള് രാജമ്മ ചേച്ചിയുടെ വീട്,പിന്നാലെ വൈക്കം പത്മനാഭപിള്ളയുടെ കണ്ണേഴം വീടിനുസമീപം കേരള ഹൈക്കോടതിയിലെ അഡ്വേ. ഉതുപ്പിന്റെ കുടുംബ വീട്, പാലാഓലിക്കൽ രാമചന്ദ്രന് നായരുടെ വീട്, കേശവദാസപുരം പിള്ള വീട് ലൈലിനെതിരെ  സിഡ്‌നി ലൈനിൽ സിഡ് നിയുടെ വീട് , തൈക്കാട് മേട്ടുക്കടയിലെ, മാവേലിക്കര ക്കാരൻ ഡോ .ശ്രീകണ്ഠൻ താമസിച്ചിരുന്ന വീട് ( ശാന്തികവാടത്തിനും തൈക്കാട് അയ്യാസ്വാമി സമാധി കോവിലിനും സമീപം ), ചേർത്തല താലൂക്ക് ഓഫീസിനു സമീപം എന്റെ കസിന് അഡ്വേ.കാനം ശിവന് പിള്ളയുടെ സഹപാഠി

ഗോപാലക്രുഷണന് നായരുടെ വീട് ,പത്തനംതിട്ട താഴെ വെട്ടിപ്പുറത്ത് എൻ. എസ് . എസ് പ്രസിഡന്റ് ജസ്റ്റീസ്. നരേന്ദ്രനാഥിന്റെ വീട്ടിൽ ,പത്തനംതിട്ട

ജനറല് ഹോസ്പിറ്റലിനു സമീപം ടി. ബി റോഡിൽ, കോഴഞ്ചേരി ജില്ലാ ആശുപത്രിക്കു സമീപം,ഡോക്ടർ കോറുക്കാട്ട് കെ.ജി ശശിധരൻ പിള്ളയുടെ വീടിനു സമീപം , പിന്നെ കോളേജിനു സമീപം,

മാവേലിക്കര ആദ്യം താലൂക്കാശുപത്രിക്കു സമീപം പോളച്ചിറക്കാരുടെ വക ഒരു  വീട്ടില് ,പിന്നീട് തഴക്കര സദാശിവൻ പിള്ള -ശ്യാമള ടീച്ചർ ദമ്പതികളുടെ ചിത്രകൂടത്തിനു സമീപം സഹോദരന്റെ പഞ്ചവടി വീട്  ,അവസാനം പന്തളം ക്രിസ്ത്യൻ മെഡിക്കലിന് സമീപം തിരുവാതിര എന്ന പുതിയ വീട്ടിലും ( തീയേറ്റര് ഉടമ തങ്കപ്പന് പിള്ളയുടെ  അനന്തരവന് ശശിയുടെ വീട്) എന്നിങ്ങനെ പതിനഞ്ചു വാടക വീടുകളില് മാറി മാറി താമസം.

കോട്ടയം, തിരുവനന്തപുരം , ആലപ്പുഴ, പത്തനം തിട്ടകളിലായി

മാറി മാറി താമസിച്ചു.

വീട്ടുടമകളിൽ പലരും ഇന്നില്ല .എല്ലാവരെയും നന്ദി പൂർവ്വം സ്മരിക്കുന്നു .








കോട്ടയം മെഡിക്കൽ കോളേജിലെ രണ്ടാം ബാച്ച് (1962 ) വിദ്യാര്ത്ഥിആയിരുന്നു ഞാന്.

അമ്പതു പേരുള്ള ബാച്ചിൽ പെൺകുട്ടികൾ വെറും ഏഴു പേരു മാത്രം. സഹപാഠികളെ വിവാഹം കഴിച്ചവർ രണ്ടുപേർ. ഡോ.രാധാമണി- രാമകൃഷ്ണൻ ദമ്പതികളും

പ്രഭാ റാവു -ശ്രീനിവാസൻ ദമ്പതികളും. രാധാമണിയുടെ സഹോദരന് പൊൻകുന്നം ശ്രീഹരി ഹോസ്പിറ്റൽ ഉടമ ഡോ. സി.പി. എസ് പിള്ളയുടെ ഇളയ മകനാണ് എന്റെ മകളെ വിവാഹം കഴിച്ചത്  .

ഡോക്ടർമാരെ വിവാഹം കഴിച്ചവർ വി.പി പൈലി,പി.കെ. ശേഖരന്, കെ കെ പ്രഭാകരൻ, പി.ജി.ചിന്നമ്മ,

പി.സി.ചെറിയാൻ ടി.എം.അഗസ്തി എന്നിവർ മാത്രം.

 

ശാന്ത പെരുന്ന എൻ എസ് പൊളിറ്റിക്‌സിൽ ബി .ഏ.ബിരുദം നേടിയിരുന്നു. 

കടുംബത്തിലുള്ള പെൺകുട്ടികള് ഉദ്യോഗത്തിനു പോകുന്ന പ്രവണത അക്കാലം തുടങ്ങിയിരുന്നില്ല. പിത്രുസഹോദരപുത്രി  ആനുവേലിലെ പി,എൻ ശാന്ത കുമാരി (കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ 1961ബാച്ച്) മാത്രമായിരുന്നു അപവാദം .തിരുവനന്തപുരം മെഡിക്കൽകോളേജിൽ എന്റെ സഹപാഠി ആയിരുന്ന ചവറ സ്വദേശി രാജശേഖരൻ നായർ ശാന്തയുടെ ഭർത്താവായി .ഞങ്ങൾ വൈക്കം താലൂക്ക് ആശുപത്രിയിൽ സഹപ്രവർത്തകരും അയൽക്കാരും ആയിരുന്നു.

 ആ ദമ്പതികളുടെ മൂന്നു ആണ്മക്കളൂം കോട്ടയം മെഡിക്കൽകോളേജിൽ നിന്ന് തന്നെ മെഡിക്കൽ ബിരുദം നേടി സ്പെഷ്യലിസ്റ്റോ സുപ്പർ സ്പെഷലിസ്റ്റുകളോ ആയി. മൂന്നുപേർക്കും ഡോക്ടർ ഇണകളെ കിട്ടി .അങ്ങനെ പുന്നാം പറമ്പില് നാരായണീയത്തിൽ എട്ടു സ്പെഷലിസ്റ്റോ സുപ്പർ സ്പെഷ്യലിസ്റ്റുകളോ ആയ ഡോക്റ്റർമാരുണ്ടായി .2015 ല് എനിക്ക് ഹൃദ്രാഗബാധ ഉണ്ടായപ്പോൾ ആ കുടുംബം ആണ് അടിയന്തര വൈദ്യസഹായം നൽകി 

എന്നെ രക്ഷിച്ചത് എന്ന് നന്ദിയോടെ ഓര്ക്കുന്നു.

ഡോ. ശാന്ത കുമാരിയുടെ (ശാന്തി നികേതിന് ഹോസ്പിറ്റൽ ഉടമ ) ഇളയസഹോദരൻ പി.ഡബ്ലിയു ഡി എൻജിനീയർ പി.എൻ ബാല ചന്ദ്രൻ വിവിധ സന്ദര്ഭങ്ങളിൽ സഹായ ഹസ്തം നീട്ടിയതും നന്ദിയോടെ ഞങ്ങൾ ഓർമ്മിക്കുന്നു .

കൊരട്ടി ആറിന് സമീപം വിസ്തൃത മായ  പറമ്പിന് നടുവിൽ അതി മനോഹരമായ ബംഗ്ളാവിൽ താമസിച്ചിരുന്ന ആനക്കമ്പക്കാരനായ കരുണാകരൻ പിള്ള (കരുണാപ്പി) ചേട്ടൻ ശാന്തയുടെ പിതാവിന്റെ ഏറെ അടുത്ത സഹായി ആയിരുന്നു .ശാന്തയ്ക്ക്  നൽകാൻ കാർ സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ മകൻ ബാലകൃഷ്ണപിള്ള (ബാലന് ചേട്ടന്)ആയിരുന്നു. കല്ക്കട്ടയില്വപോയികാര് വാങ്ങി തനിയെ അതോടിച്ചു വരുമായിരുന്ന ചേട്ടന് പില്ക്കാലം നിരവധി സന്ദര്ഭങ്ങളില് ഞങ്ങളെ സഹായിച്ചു.

എരുമേലിയിൽ വാടകവീട്ടുകിട്ടാൻ താഴത്തു വീട്ടിൽ ഹസൻ റാവുത്തരെ പരിചയപ്പെടുത്തിയത് കരുണാപ്പി  ചേട്ടൻ. അമീബിയാസിസ് എന്ന വയറുകടി കരളിൽ കയറി മാരകമായ ഒരു കൊരട്ടിക്കാരൻ രോഗിയെ എന്റെ അടുക്കൽ കൊണ്ടുവന്നത് ബാലൻ ചേട്ടൻ. ഒരു ഡോക്ടർ എന്ന നിലയിലെനിക്കു പേരും പ്രശസ്തിയും കൈവന്നത് ബാലൻ ചേട്ടൻ കൊണ്ടുവന്ന ആ തടി  അറപ്പുകാരൻ രോഗിയിൽ നിന്നും. ആ സംഭവം  ഞാൻ വിശദമായി ഒരു ബ്ലോഗിലെഴുതിയിട്ടുണ്ട്.

നടൻ മോഹൻ ലാലിന്റെ അമ്മാവൻ, സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ പിതാവ് ചങ്ങനാശേരിയിൽ ശാന്തയുടെ ഇംഗ്ളീഷ് അദ്ധ്യാപകൻ ആയിരുന്നു.

കവി പ്രൊഫസ്സർ ഹരീന്ദ്രനാഥ കുറുപ്പും . ഓട്ടോഗ്രാഫിലെ "ശാന്തമായൊഴുകട്ടെ,

 ജീവിത കല്ലോലിനി ശാന്തേ, ഈ ശരത്കാല നിമ്നഗ പോലെ" എന്നെഴുതി.

നടി മീരാ ജാസ്മിന്റെ മാതാവ് മാമ്മച്ചി( ഏലിയാമ്മ) ,പ്രസിദ്ധ സംവിധായകനായി ഉയർന്ന കെ.ജി.ജോർജ്,കാന്തി ദ7അഡ്വേ.ഹസൻ തുടങ്ങിയവർ ശാന്തയുടെ സഹപാഠികൾ ആയിരുന്നു. അവരിൽ ചിലർ വിവാഹത്തിൽ പങ്കെടുത്തിരുന്നു .പക്ഷേ അവരൊന്നും ഫോട്ടോയിൽ പതിഞ്ഞില്ല. 

എന്റെ സ്‌കൂൾ അദ്ധ്യാപകർ ആയിരുന്ന ചാമംപതാല് മങ്ങാട്ട് ഗോപാലകൃഷ്ണന് (തങ്കപ്പന് )നായർ .അദ്ദേഹത്തിന്റെ ,അദ്ദേഹത്തിന്റെ അളിയന് അക്കാലത്തെ വാഴൂര് എം.എല് ഏ കടയനിക്കാട് പുരുഷന് എന്ന അഡ്വേ. .പുരുഷോത്തമന് പിള്ള,

മലയാളം അധ്യാപകനും കാലം മാറുന്നു, മദ്രാസിലെ മോൻ എന്നീ ചലച്ചിത്രങ്ങളുടെ കഥാകാരനും ആയിരുന്ന ,കാമ്പിശേരിയുടെ സഹപാഠി, മഹോപാദ്ധായ കവിയൂർ ശിവരാമപിളള, കേരളത്തിലെ ഏറ്റവും സീനിയര് കാര്ഡിയോളജിസ്റ്റ് ആയ കൂരോപ്പടക്കാരന് ഡോ. ജോർജ് ജേക്കബ് വെല്ലൂരിൽ സഹപാഠി ആയിരുന്ന മാവേലിക്കര ഫിലിപ്പ് മെമ്മോറിയൽ ഹോസ്പിറ്റൽ ഉടമ ഡോ  എം. പി. ഫിലിപ്പ് സഹോദരി ഡോ. അന്നമ്മ ഫിലിപ്പ് മുണ്ടൻകുന്ന് പ്രൈമറി ഹെൽത്ത് സെന്റർ സീനിയർ മെഡിക്കൽ ഓഫീസർ വെഞ്ഞാറും മൂടുകാരൻ ഡോ  എൻ. വിദ്യാധരൻ, ഹെൽത്ത്  ഇൻസ്‌പെക്ടർ പിൽക്കാലത്തു കാർട്ടൂണിസ്റ്റ് നാഥന്റെ ഭാര്യാപിതാവ് ആയ ആനിക്കാട്ടുകാരന് ഗോപാലകൃഷ്ണൻ നായര് എന്നിവരും വിവാഹത്തിൽ പങ്കെടുത്തു .അവരും ഫോട്ടോയിൽ പതിയപ്പെട്ടില്ല

ശാന്തയുടെ അമ്മാവന്റെ മകനും വിവാഹ ഒരുക്കങ്ങൾക്ക് പ്രസന്നകുമാറിന്റെ അടുത്ത സഹായും ആയിരുന്ന കുറുംകണ്ണി വയമ്പൂര് ചന്ദ്രൻ (ആർ . സി. പിള്ള എന്നറിയപ്പെട്ട എറണാകുളം സിറ്റി പോലീസ്കണ്ടറോൾ റൂം സൂപ്രണ്ട് രാമചന്ദ്രൻ പിള്ള )

എന്നിവരൊന്നും ഫോട്ടോയിൽ പതിയപ്പെട്ടില്ല 

ശാന്തയുടെ വലിയമ്മാവൻ വൈദ്യകലാനിധി പലയകുന്നേൽ പി.എൻ പിള്ള ,ഇളയസഹോദരൻ ചന്ദ്രൻപിള്ള അമ്മാവൻ എന്ന ചന്ദ്രശേഖര പിള്ള എന്നിവരൊന്നും ചിത്രത്തിൽ ഇല്ല .ഇന്നിപ്പോൾ ജീവിതത്തിലും. രണ്ടാമത്തെ അമ്മാവൻ ചെമ്പകത്തിങ്കല് രാമക്രുഷ്ണപിള്ള നേരത്തെ അന്തരിച്ചു. മൂത്തമകൾ ശാന്തയുടെ സഹപാഠി രുഗ്മിണിയും ഫോട്ടോയിൽ ഇല്ല. രുഗ്മിണി പിൽക്കാലം സെന്ട്രല് സ്കൂള് അധ്യാപിക ആയി .ഇപ്പോൾ മക്കളുടെ കൂടെ ബാംഗ്ളൂരിലും ജർമ്മിനിയിലും മാറിമാറി കഴിയുന്നു .ഇടയ്ക്കിടെ വിളിക്കും. രുഗ്മിണിയുടെ ഇളയ സഹോദരൻ എൻജിനീയർ രാജൻ പിള്ള ആണ് സഹപാഠി ആർക്കിടെക്റ്റ് ജോസ് കെ മാത്യു വഴി നീലകണ്ഠനിലയം കേരളീയ തനിമ നിലനിർത്തി പുനർ നിർമ്മിക്കാൻ കാരണം .രാജന്റെ മൂത്ത മകൻ ആർക്കിടെക്റ്റ് അർജുൻ രാജൻ പിൽക്കാലത്ത് വലിയൊരു സഹായം നൽകി എന്റെ ജീവൻ രക്ഷിച്ചു .

എനിക്ക് ഹൃദയാഘാതം എന്നറിഞ്ഞ നിമിഷം ഏതു ഡോക്ടറെ കാണിക്കണം എന്ന് തീരുമാനിച്ചത് അർജുൻ രാജന്. 

എന്റെ മക്കൾ ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ

പഠിച്ചു ഡോക്ടരന്മാ രായവർ. എങ്കിലും ഇംഗ്ലണ്ടിൽ ജോലിനോക്കുന്ന അവർക്കു ആരെ കാണിക്കണം എന്നുപദേശിക്കാന് കഴിയുമായിരുന്നില്ല .

ഒരു സുഹൃത്തിൽ നിന്നും കാരിത്താസ് ഹോസ്പിറ്റലിലെ ആന്ജിയോപ്ലാസ്റ്റി വിദഗ്ദ്ധൻ ഡോ.ദീപക് ഡേവിഡ് സണെ കുറിച്ചറിയാമായിരുന്ന അർജുൻ അദ്ദേഹത്തിന്റെ സഹപാഠി പുന്നാംപറമ്പിൽബംഗ്ളാവിൽ ആദ്യകാല ഡോക്ടർ പി.എൻ. കൃഷ്ണ പിള്ളയുടെ കൊച്ചുമകനും കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്ഷയ രോഗ വിദഗ്‌ദ്ധനുമായിരുന്ന ഡോ. കെ എൻ പിള്ളയുടെ ഏകമകനും ദുബായിലെ കാര്ഡിയോളജിസ്റ്റമായ കിച്ചുവിന്റെ

(ഡോ  മുരളി കൃഷ്ണനെ )കസിന് ഡോ. ഗോപീകൃഷ്ണൻ (ശാന്തി ഹോസ്പിറ്റൽ സ്ഥാപകൻ ഡോ  കെ. ബി പിള്ള എഫ് ആർ സി എസ് യുടെ മകന് ) വഴി ബന്ധപ്പെട്ടു .വിവരം കിട്ടിയ ഡോ. ദീപക് ഡേവിഡ്സൻ എന്നെ കാരിത്താസിൽ എത്തിക്കുമ്പോൾ ആന്ജിയോഗ്രാം ആന്ജിയോപ്ലാസ്റ്റി എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി ക്വാഷ്യാലിറ്റിയിൽ കാത്തിരിന്നിരുന്നു .അങ്ങനെ എത്തേണ്ട കരങ്ങളില് എന്നെ എത്തിച്ചു.എല്ലാവര്ക്കും നന്ദി.

പൂര്ണ്ണ ആരോഗ്യവാനായി ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി.

അർജുൻ ,ഗോപീക്രുഷ്‌ണൻ ,ഡോ.മുരളീകൃഷ്ണൻ ,ഡോ ദീപക് ഡേവിഡ്സൻ കാരിത്താസ് കാർഡിയോളജി യൂണിറ്റ് എന്നിവര്ക്കെല്ലാം  എന്റെയും കുടുംബത്തിന്റെയും അകമഴിഞ്ഞ നന്ദി .യാതൊരു കോമ്പ്ലിക്കേഷനും കൂടാതെ ഹൃദയാഘത്തിൽ നിന്നും ഞാൻ രക്ഷപെട്ടു .ദൈവത്തിനു നന്ദി .യഥാസമയം

കുടുംബാംഗങ്ങളിൽ ഒരുപാട്‌പേർ ഒന്നായി,ഒത്തൊരുമിച്ച് സഹായിച്ചു.

ശാന്തയുടേയും എന്റെയും ജാതകപ്പൊരുത്തം നോക്കിയ ഗണകന് ആരെന്ന് ഓര്മ്മയില്ല.സമസപ്തമം ഉണ്ടെന്നു പില്ക്കാലം കണ്ടെത്തിയത് എരുമേലിക്കാരന് ഗോപാല ഗണകന്.

മക്കള് ഇരുവരും  ഡോക്ടര് മാരാകുമെന്നും ഞാന് രണ്ടു തവണ ഉപരി പഠനത്തിനു പോകുമെന്നും പ്രവചിച്ചതും അതേ ഗോപാലഗണകന്, പൂഞ്ഞാര് മിത്രന് നമ്പൂതിരിപ്പാട്, പന്തളത്തെ പ്രൊ.ശര്മ്മ, കുടമാളൂരിലെ ക്രുഷ്ണ മൂര്ത്തി, അരൂര് ശ്രീധരന്റെ മകന് ചന്തിരൂര് വിജയന് എന്നിവരും ക്രുത്യമായ പ്രവചനങ്ങള് നടത്തി വഴികാട്ടികളായി.അരൂര് ശ്രീധരന് മുത്തച്ഛന് കല്ലൂര് രാമന് പിള്ളയുടെ ജോല്സ്യനായിരുന്നു.മക്കള്ക്ക് വിജയന് വിദേശ വാസം വിധിച്ചത് ശരിയായി.ഞങ്ങളുടെ മരണവര്ഷം മരണ കാരണങ്ങള്, മരണ ഓര്ഡര് ഇവയും വിജയന് പ്രവചിച്ചിട്ടുണ്ട്.

അവ തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു.

എന്റെ സഹപാഠികളില് നല്ല പങ്കും ഞങ്ങളുടെ വിവാഹകാലത്ത് കോട്ടയം വിട്ടിരുന്നു.

അവരുടെ മേല് വിലാസം കണ്ടെത്തുക സാദ്ധ്യമായിരുന്നില്ല.കോടിമതക്കാരന് പി.എസ് രാമചന്ദ്രന്( ടി.ബി ചികില്സകന്) റേഡിയോളജിസ്റ്റ് , കെ.സി.ജോസഫ്( അവസാനകാലം കാരിത്താസ്  ഹോസ്പിറ്റല് സൂപ്രണ്ട്) എന്നിവര് മാത്രമാണ് പങ്കെടുത്തത്.ജോസഫ് ആയിടെയാണ് വിവാഹിതനായത്.വിവാഹ സാരി എടുക്കാന് പ്രതിശ്രുത വധുവിനെ ക്ഷണിച്ച കാര്യം വിവരിച്ച് അങ്ങിനെ ചെയ്യാന് എന്നെ ഉപദേശിച്ചു.ഞാനും അങ്ങനെ ചെയ്തു.ശാന്തയും അമ്മയും സഹോദരന് പ്രസന്നകുമാറും ഒത്ത്  കോട്ടയം ശീമാട്ടിയില് എത്തി വിവാഹസാരി എടുത്തു കുടുംബത്തില് ചരിത്രം സ്രുഷ്ടിച്ചു.

വിവാഹിതരായ ഞങ്ങൾ ആദ്യം താമസിച്ചത് പള്ളിക്കത്തോട്ടിൽ ബ്ലോക്ക് പടിയില് ബി. ഡി.ഓ മാർ സ്ഥിരം താമസിച്ചിരുന്ന, ലോകനാര് കാവിലമ്മയുടെ ആരാധകര് അമ്പഴത്തില് കര്ത്താക്കന്മാരുടെ ഒരു  വീട്ടിൽ .പിൽക്കാലത്ത് എനിക്ക് പകരം വന്ന എന്റെ സഹപാഠി പുതുപ്പള്ളിക്കാരൻ മാളിയേക്കൽ അലക്‌സാണ്ടര് സ്കറിയയും (ഇന്നദ്ദേഹം ഇംഗ്ലണ്ടിൽ സീനിയർ മനോരോഗചികിത്സകൻ ആയ ഡോ  എം എസ് അലക്‌സാണ്ടർ ) അതേ വീട്ടിൽ

താമസിച്ചു

അവിടെയാണ് പില്ക്കാല മുഖ്യമന്ത്രി കിടങ്ങൂര്കാരന് സഖാവ് പി കെ വാസുദേവന് നായര് പാര്ട്ടി പിരിവിനായി എന്റെ കസിന് പില്ക്കാലത്ത് ആത്മഹത്യ ചെയ്ത, അതിനു മുമ്പ്  ജീവപര്യന്തം ജയിലില് കിടന്ന, സഖാവ് കല്ലൂര് രാമന് പിള്ളയുമൊത്ത് വന്നത്.രാമന്പിള്ളയോട് പാര്ട്ടി കാട്ടിയ അവഗണനയും ക്രൂരതയും ശരിക്കും അറിയാമായിരുന്ന ഞാന് പിരിവ് കൊടുത്തില്ല. 

ശാന്തയുടെ അച്ഛൻ രാമകൃഷ്ണപിള്ള ചേട്ടനെക്കുറിച്ചു അയൽവാസിയായിരുന്ന സഖാവ് പി.ടി പുന്നൂസും റോസമ്മപുന്നൂസും പറഞ്ഞറിയാമെന്നും അദ്ദേഹവും കസിന് കൈപ്പട്ടൂര് കിഴക്കേടത്തു രാഘവൻ പിള്ളയും കൂടി സഖാവ് സി.അച്യുതമേനോന് ഷെൽട്ടർ ഒരുക്കിയ കാര്യവും മറ്റും പറഞ്ഞറിയാം എന്നും മറ്റും പറഞ്ഞ് പി.കെ വി സോപ്പിടാൻ നോക്കി എങ്കിലും ഞാൻ സംഭാവന ഒന്നും നൽകിയില്ല .കസിന് രാമൻ പിള്ള അതിനു എന്നെ പറയാത്ത ചീത്ത ഇല്ല .അങ്ങേരോടു പാര്ട്ടി കാണിച്ച നന്ദികേടിന് അങ്ങിനെ എങ്കിലും പ്രതികരിക്കേണ്ടത് എന്റെ കടമ എന്നു ഞാന് കരുതി.


ആ വീട്ടിൽ വച്ചാണ് ഞങ്ങളുടെ ആദ്യത്തെ കണ്മണി ആൺകുട്ടി രൂപം കൊള്ളുന്നത് .പക്ഷെ അവൻ അവിടെ താമസിച്ചില്ല .മകൻ ജനിച്ചത് കാഞ്ഞിരപ്പള്ളി മേരിക്യൂൻസ്‌ ഹോസ്പിറ്റലിൽ സിസേറിയൻ ആയിരുന്നു. ഡോ കെ.സി ചെറിയാൻ- മറിയാമ്മ ദമ്പതികൾ ആണ് സിസ്സേറിയൻ ചെയ്തത് .പുറത്തുവന്ന ചെറിയാൻ പറഞ്ഞു "യുവർ ഡിറ്റോ" .അദ്ദേവത്തിന്റെ വാക്കുകൾ ശരിയായി. അവനും എനിക്കു പിന്നാലെ ഗൈനക്കോളജിസ്റ്റ് ആയി. അങ്ങ് ഇംഗ്ലണ്ടിൽ യഥാര്ത്ഥ "ദൈവത്തിന്റെ സ്വന്തം നാടാ"യ യോര്ക്ക് ഷെയറില് .

അവന് ജനിച്ചു കഴിഞ്ഞപ്പോൾ എനിക്ക് കോട്ടയം ജില്ലാ കം മെഡിക്കൽകോളേജ് ഹോസ്പിറ്റലിലേക്ക് സ്ഥലം മാറ്റമായി .താമസം മണര്കാട് ഗവ.യൂ.പി  സ്‌കൂളിനെതിർവശം മാരുതി റബർ വർക്‌സിനു സമീപമുളള പുതിയ വീട്ടിൽ .

അവിടെയാണ് ആദ്യ തെരഞ്ഞെടുപ്പിൽ ജയിച്ച ഉമ്മൻ ചാണ്ടി എന്ന പിൽക്കാല മുഖ്യമന്ത്രി ആരാധകരുടെ തോളിലേറി വന്ന് എന്റെ മകനെ പേടിപ്പിച്ചു കളഞ്ഞത് .അക്കഥ ഞാൻ വിശദമായി എഴുതിയിട്ടുണ്ട് .

രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ എരുമേലി പ്രൈമറി സെന്ററിലേക്ക് സ്ഥലം മാറ്റം ചോദിച്ചുവാങ്ങി .ഒരു കാലത് ശാന്തയുടെ അയൽവാസി ആളുന്ന റോസമ്മ പുന്നൂസ് ആണ് സ്ഥലം മാറ്റി വാങ്ങി  തന്നത് .അന്നവർ റബർ ബോർഡ് ചെയര്മാന് ആയിരുന്നു .അക്കാലത്തെ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ. ബലരാമൻ (തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപകൻ ,ഇന്ത്യൻ മെഡിക്കൽ

അസ്സോസിയേഷൻ ആദ്യ മലയാളി പ്രസിഡന്റ് മാവേലിക്കര കാരൻ സി.ഓ. കരുണാകരന്റെ മകൻ) റോസമ്മ പുന്നൂസിന്റെ സുഹൃത്ത് ആയിരുന്നു .ഇരുവരേയും നന്ദിയോടെ ഓർമ്മിക്കുന്നു  

എരുമേലിയിൽ ആദ്യം താമസിച്ചത് ഹെൽത്ത് സെന്റ റിന് തൊട്ടു ചെമ്പകത്തിൽ കാരുടെ കെട്ടിടത്തിൽ അക്കാലത്തു ചെമ്പകത്തിങ്കലെ കാരണവർ ആണ് ബാങ്ക് അക്കൗണ്ട് തുടങ്ങി പണം സൂക്ഷിച്ചു തുടങ്ങണം എന്ന ഉപദേശം ആദ്യം തരുന്നത് .കിട്ടുന്ന പണം മുഴുവൻ ആവശ്യമുള്ള ബന്ധുക്കള്ക്കും നാട്ടുകാർക്കും കൊടുത്തിരരുന്ന എന്റെ പിതാവ് തൊണ്ടുവേലിൽ കെ,എസ് അയ്യപ്പൻ പിള്ളയ്ക്ക് ജീവിതത്തിന്റെ അവസാനകാലം മാത്രമാണ് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായത് .ദുമ്മിനി അച്ചായന് നന്ദി .ആ വീട്ടിൽ കൊച്ചുമകന് കറിയാച്ചന്( അദ്ദേഹമായിരുന്നു ജനയുഗത്തിലെ എന്റെ പേട്ടതുള്ള





ല് സചിത്ര ലേഖനത്തിന്റെ ഫോട്ടോഗ്രാഫര്) താമസിക്കണം എന്ന് വന്നപ്പോൾ താമസം കോ ഓപ്പറേറ്റിവ് ബാങ്കിന് സമീപം പൂവത്തിങ്കൽ സണ്ണിക്കുട്ടിയുടെ കെട്ടിടത്തിലേക്ക് മാറി .സണ്ണി കുട്ടി മകൾ സരിതയെ സ്കൂളില് കൊണ്ടു പോകുമേപോള് ഞങ്ങളുടെ മകനെയും സ്വന്തം ജീപ്പിൽ സെന്റ് തോമസ് പ്രൈമറി സ്‌കൂളിൽ കൊണ്ടുപോയിരുന്ന  കാലം നന്ദിയോടെ ഓർമ്മിക്കുന്നു .

പിൽക്കാലത്തു കോട്ടയം ഈരയിൽ കടവിൽ കൊടുർ ആറിന് സമീപം തൃപ്പൂണിത്തുറയിലെ  മേനോൻ ഡിസൈൻ ചെയ്ത വീട് പണിയാൻ ഏൽപ്പിക്കുന്നത് സണ്ണിക്കുട്ടിയെ .ശാന്ത ജനിച്ച താളിയാനിൽ വീട് അന്യ കൈവശമാകും എന്ന സ്ഥിതി വന്നപ്പോൾ ആ വീട് വിലയ്ക്ക് വാങ്ങിക്കേണ്ടി വന്നതിനാൽ ഈരയിൽ കടവിലെ വീട് പണി കല്ലിടീലിൽ ഒതുങ്ങി.

നിര്ദ്ദിഷ്ട കോട്ടയം ലുലുമാെള്/ കോട്ടയം കെ.റെയില് സ്റ്റേഷന് എന്നിവയ്ക്കു സമീപം മൈ ഓണ്  കോളനിയില് ആ പ്ളോട്ട് ഇന്നും കിടക്കുന്നു.

പ്ളോട്ട് വാങ്ങാന് സഹായിച്ചത് കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീ കെ.ബാലക്രുഷ്ണന് നായരും.

( പുന്നാം പറമ്പ് തറവാട്ടിലെ

തുളസിയുടെ ഭര്ത്താവ്) അദ്ദേഹത്തിന് ആദരാജ്ഞലികള്.

സണ്ണിക്കുട്ടി അകാലത്തിൽ മരണമടഞ്ഞു. .

എരുമേലിയിലെ വീട്ടിൽ ജനയുഗം പത്രാധിപര് കാമ്പിശ്ശേരി കരുണാകരന്കാർട്ടൂണിസ്റ് യേശുദാസൻ തുടങ്ങിയ സുഹൃത്തക്കൾ വന്നു. അങ്ങനെയാണ് ജനയുഗം വാരികയിൽ പംക്തികൾ തുടങ്ങിയത്. എരുമേലി പേട്ട തുള്ളലിനെ കുറിച്ച് ലേഖനങ്ങളും പുസ്തകവും പ്രസിദ്ധീകരി ക്കപ്പെടുകയും ചെയ്യുന്നത് .എരുമേലി ഡവലപ്മെന്റ് സൊസൈറ്റി ( EDC ) എന്ന സംഘടനയുടം രൂപീകരണവും പ്രവർത്തനങ്ങളും ഇക്കാലത്താണ് .തിരുവല്ലക്കാരൻ പി,ചന്ദ്ര ശേഖര പിള്ള ,സിൽവസ്റ്റർ സ്റ്റർ ഡൊമനിക് (കുഞ്ഞപ്പൻ  )

വാഴവേലിൽ തങ്കപ്പൻ പിള്ള താഴത്തു വീട്ടിൽ ഹസൻ റാവുത്തർ , കൊരട്ടി ശിവരാമൻ തുടങ്ങിയവർ ആ സംഘടനയിൽ സജീവമായി പ്രവർത്തിച്ചു .എരുമേലിയുടെ വികസനത്തിന് പലകാര്യങ്ങളും ചെയ്തു ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം പണിതത് ആ സംഘടന ആയിരുന്നു 







എരുമേലിയിൽ വച്ചാണ് മോൾ ജനിച്ചത് .പക്ഷെ അവൾ അവിടെ താമസിച്ചില്ല അവളും മേരിക്യൂൻസിൽ സിസേറിയൻ കൂടാതെ ജനിച്ചു .മെഡിക്കൽ കോളേജിൽ നിന്ന് വന്ന ഡോ. തങ്കമ്മ ആണ് പരിചരണം ചെയ്തത് .അവൾ ജനിച്ച ഉടനെ ജ്യോൽസ്യൻ എരുമേലി ഗോപാലൻ മുൻകൂട്ടി പ്രവചിച്ച പ്രകാരം എനിക്ക് ബിരുദാനന്തര പഠനത്തിന് പ്രവേശനം കിട്ടി .മോൾ ഡോക്ടർ ആകുമെന്ന് ജാതകത്തിൽ ജ്യോത്സര് വ്യക്തമായി എഴുതി .പെൺകുട്ടി ആണെങ്കിൽ കന്യാകു

മാരി ദേവിയുടെ സന്നിധിയിൽ ചോറ് കൊടുക്കാം എന്നും ദേവി എന്ന് പേരിടാമെന്നും ശാന്ത നേർന്നിരുന്നു .രണ്ടും ഞങ്ങൾ പാലിച്ചു .ബിരുദാനന്തരപഠനകാലത് ശാന്ത സ്വന്തം വീട്ടിൽ തന്നെ താമസിച്ചു .അക്കാലം ഏക സഹോദരൻ പ്രസന്ന കുമാർ വിവാഹിതൻ ആയിരുന്നില്ല.അമ്മ ജീവി ച്ചിരുന്നു . ഞാൻ ഹൗസ് സർജൻസ് ക്വാര്ട്ടേഴ്സിലും. അക്കാലത്ത് കാമ്പിശ്ശേരി കരുണാകരൻ എന്റെ പംക്തിയിൽ മറുപടി എഴുതാനുള്ള കത്തുകളും ചെക്കും കൊടുത്തു വിട്ടിരുന്നത് ആർപ്പൂക്കരയിൽ താമസിച്ചിരുന്ന കോട്ടയം പുഷ്പനാഥ് എന്ന അപസർപ്പക നോവലിസ്റ്റ് വഴി .എന്റെ സഹമുറിയൻ പിൽക്കാലത്ത് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ആയി ഉയർന്ന മന്നത്ത്  പി ,ബാലചന്ദ്രൻ (പ്രൊഫ .എൻ .സുമതിക്കുട്ടിയമ്മയുടെ .മൂത്തമകൻ) .

ബിരുദാനന്തര പഠനം കഴിഞ്ഞപ്പോൾ വൈക്കത്തിന് പോകാൻ കാരണം അന്നത്തെ ഡി.എം. ഓ. ഡോ അന്നാ കെ.ഡാൻ  കളരിക്കൽ .

ഡോ മാത്യു സാം കളരിക്കൽ എന്ന ഇന്ത്യൻ ആന്ജിയോപ്ലാസ്റ്റിയുടെ പിതാവിന്റെ അമ്മായി .

വൈക്കത്ത് ഡോ. സാറാമ്മ കുര്യൻ സൂപ്രണ്ട് .പിന്നെ ഡോ.അലക്സാണ്ടറും . ഇപ്പോൾ കോട്ടയം ഈരയിൽ കടവിൽ മൈ ഓൺ കോളനിയിൽ താമസം ) 

കെ ഗോപിനാഥൻ, ഭദ്രൻ, രാജലക്ഷ്മി, ചെല്ലപ്പൻ, അപ്പുക്കുട്ടൻ, ശങ്കരൻ നമ്പൂതിരി എന്നിവർ സഹഡോക്ടര്മാര്. 

വൈക്കത്തുവച്ചാണ് സഹപ്രവർത്തകരെ അസൂയാലുക്കളാക്കി ഒരു പുത്തൻ ഫിയറ്റ് കാർ സ്വന്തമായി വാങ്ങിയത് KRK 4848

സംഖ്യാ ശാസ്ത്രം നോക്കാതെ

എന്റെ പേരിൽ വാങ്ങിയ ആദ്യത്തേയും അവസാനത്തേതുമായ കാർ .ആ കാർ ഒരുപാട് വെള്ളം കുടിപ്പിച്ചു 

അക്കഥ വിശദമായി ഒരു ബ്ലോഗിൽ എഴുതിയിട്ടുണ്ട് .ചേർത്തലയിലെ അഡ്വേ. സുബ്രഹ്മണ്യം, എറണാകുളം സിറ്റി പോലീസ് കണ്ട്റോൾ റൂമിലെ ആർ സി പിള്ള (ശാന്തയുടെ അമ്മായിയുടെ മകൻ കുറുങ്കണ്ണിയിലെ ചന്ദ്രൻ, മദിരാശിയിലെ അബാൻ കൺസ്ട്രക്ഷൻ ഉടമ പത്തനംതിട്ട ക്കാരൻ അബ്രഹാം എന്നിവർ ആ പ്രശ്നത്തിൽ ഏറെ സഹായം നൽകി .അവർ മൂവരും ഇന്നില്ല .

നിരവധി അപൂർവ്വ ഗൈനക് /മറ്റേർണിറ്റി കേസുകൾ വൈക്കത്തു വച്ച് കാണാനുള്ള ഭാഗ്യം കിട്ടി  .ഗര്ഭപാത്രത്തില് വെളിയിൽ വളർന്ന് സ്വപ്‍ന (ഇന്ന് നാൽപ്പത്തി അഞ്ചു കാരിയായ അവൾ നാലുകുട്ടികളുടെ മാതാവ്) അതിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു .

വൈക്കത്തു ജോലി നോക്കുന്ന കാലത്താണ് ഒരു ചെറിയ സഹായം ചെയ്തതിന്റെ പേരിൽ പ്രസിദ്ധ കാർട്ടൂണിസ്റ് യേശുദാസൻ എറണാകുളത്ത് ഇപ്പോൾ ദേശാഭിമാനി നിലകൊള്ളുന്ന സ്ഥലം എൺപത് സെന്റ് എൺപതിനായിരം രൂപയ്ക്കു വാങ്ങാൻ നിർബന്ധിച്ചത് .അടുത്ത ദിവസം വരാം എന്ന് പറഞ്ഞ ഞാൻ പിന്നെ അങ്ങോട്ട് പോയത് വർഷങ്ങൾ കഴിഞ്ഞു മാത്രം പില്ക്കാലത്ത് ഒരു കോടീശ്വരൻ ആകാനുള്ള ഒരു വഴി അങ്ങനെ ഞാന് സ്വയം അടച്ചു കളഞ്ഞു 

തുടരും.