Tuesday 10 October 2023

ചരിത്രകാരൻ വെളുത്താട്ടിനു നൽകണം നല്ലൊരു “ആട്ട്”

ഡോ .കാനം ശങ്കരപ്പിള്ള

9447035416

യൂ .കെയിലെ ലസ്റ്ററിലുള്ള ഡിമോണ്ട് യുണിവേഴ്സിറ്റി. അവിടെ എലിസബത്ത് ലംബോണിന്റെ നേതൃ ത്വത്തിൽ പത്തു രാജ്യങ്ങളിലെ മുപ്പതു ചരിത്ര പണ്ഡിതന്മാരെ ഉൾപ്പെടുത്തി വിപുലമായ ഒരു പഠനം നടത്തിയിരുന്നു; 2013 -15 കാലഘട്ടത്തിൽ . “പഴ്ചിമേഷ്യന് സമുദ്രത്തിലെ വ്യാപാര ശൃ൦ഘല “ ആയിരുന്നു വിഷയം .തരിസാപ്പള്ളി പട്ടയത്തെ ആധാരമാക്കി ഒരു പഠനം .

പഠന സംഘത്തിലെ മലയാളി കേരളചരിത്ര പണ്ഡിതൻ കേശവൻ വെളുത്താട്ട് ആയിരുന്നു .

അതിൻ്റെ ഭാഗമായി വെളുത്താട്ട്,എം ആർ .രാഘവ വാര്യരുടെ സഹായത്തോടു കൂടി തട്ടിക്കൂട്ടിയ പഠനമായിരുന്നു എൻ ബി എസ് 2013 ൽ പുറത്തിറക്കിയ “ തരിസാപ്പള്ളി പട്ടയം”എന്ന വികൃത കൃതി . എത്രയോ നന്നാക്കാമായിരുന്നു ഒരു പഠനം .

തരിസാപ്പള്ളി പട്ടയത്തെ കുറിച്ച് അതുവരെ നടത്തിയ പഠനങ്ങൾ എല്ലാം ഉൾപ്പെടുത്തിയ ഒരു പഠനം എത്രയോ ആധികാരികമായിരുന്നു .പക്ഷെ കളഞ്ഞു കുളിച്ചു നമ്മുടെ വിവരദോഷികളായ ചരിത്ര പണ്ഡിത ദ്വയം. .ബിബ്ലിയോ ഗ്രാഫി നൽകാത്ത പഠനം . തരിസാ പട്ടയത്തിൽ “വെള്ളാളർ “ (ഉദാഹരണം :”പൂമിക്കു കരാളർ വെള്ളാളർ”,”വേൾകുല” സുന്ദരൻ ) എന്ന് നൽകിയത് മൊഴിമാറ്റത്തിൽ വെള്ളാളർ എന്ന് തന്നെ നൽകി വെള്ളാളർ ആരെന്നു വിശദമാക്കാതെ, വെളുത്താട്ട് farm worker എന്ന് നൽകി ആഗോള ചരിത്രപണ്ഡിതന്മാരെ തെറ്റിദ്ധരിപ്പിച്ചു കളഞ്ഞു .ആ ചതി വെള്ളാളർ ഒരു കാലത്തും മറക്കില്ല .

1771 കാലത്തിറങ്ങിയ ഫ്രഞ്ച് ഭാഷയിലുള്ള “സെന്റ് അവസ്ഥ”യിൽ കൊച്ചിക്കാരൻ ഒരു നസ്രാണി പുരോഹിതനും ഒരു കൊടും ചതി ചെയ്തു വെള്ളാളർ എന്നതിന് ആ വിവരം കെട്ട പാതിരി നൽകിയത് Nayer എന്ന മൊഴിമാറ്റം .

ഡീ മോണ്ട് കാരുടെ പഠന ഫലം 2015 ൽ ന്യൂഡൽഹിയിലെ പ്രൈമസ് പബ്ലീഷേർസ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും എന്നായിരുന്നു സംഘാടക വെബ് സൈറ്റിലെ പ്രഖ്യാപനം .www.849ce.org.uk എന്ന അവരുടെ വെബ് സൈറ്റ് 2015 ൽ തന്നെഅപ്രത്യക്ഷമായി .പ്രൈമസ്‌ കാരുടെ Forthcoming publications ലിസ്റ്റിൽ അവസാനമായി The Copperplates fromKollam: Global and Local ,Nineth Century South India by Elizabeth Lambourn, Kesava Veluthatt and Robert Tomber ഇപ്പോഴും കിടപ്പുണ്ട് .

പ്രഖ്യാപിത തീയതി കഴിഞ്ഞിട്ട് വര്ഷം എട്ട് (2015+8-2023 )ആകുന്നു .

പതിനേഴു വെള്ളാളരുടെ ആനമുദ്രയുള്ള സാക്ഷിപ്പട്ടിക ഒളിപ്പിച്ചു വച്ച പാപത്തിനു കിട്ടിയ പ്രതിഫലം ആവാം അവസാനിക്കാത്ത ആ കാത്തിരിപ്പ്

വെള്ളാളർ കൃഷിക്കാർ മാത്രം എന്നാരാണ് വെളുത്താട്ടിനെ പഠിപ്പിച്ചത് ? ശുദ്ധ അസംബന്ധം .വിവരക്കേട് നല്ലൊരു ആട്ടു കൊടുക്കാൻ തോന്നുന്നു വെളുത്ത ആട്ടിന് .

വെളുത്താട്ട് വെള്ളാളർ ആരാണെന്നു പഠിക്കണം ആർ ബാലകൃഷ്ണൻ ഐ. ഏ. എസ് എഴുതിയ ജേർണി ഓഫ് എ സിവിലൈസേഷൻ ഹാരപ്പ ടു വൈക വായിക്കണം വെളുത്ത ആട്ടു പണ്ഡിതൻ ഒരു തവണ അല്ല പല തവണ .

വെളുത്താട്ടും രാഘവ വാര്യരും ചേർന്ന് തയാറാക്കിയ എൻ .ബി .എസ് “തരിസാപ്പള്ളി പട്ടയം”, പുറം 95 ൽ ഇങ്ങനെ വായിക്കാം :”നാട്ടുകാരായ ചില സാക്ഷികളുടെ പേരും തോമസ് കാനായി ക്കു ലഭിച്ചു എന്ന് പറയുന്ന പട്ടയത്തിന്റെ ചുരുക്കവും അദ്ദേഹം (പെറോ -ഡോ .കാനം ) കാനായി ക്കു കൊടുക്കുന്നു .”

പക്ഷെ സെൻറ് അവസ്ഥ രചിച്ച ആംക്തിൽ ഡി .പെറോയ്ക്ക് നൽകിയ നാടൻ സാക്ഷികളുടെ പേര് കണ്ടെത്താൻ അജ്ഞാത കാരണങ്ങളാൽ

വെളുത്താട്ടും വാര്യരും ശ്രമിച്ചില്ല . നന്നായി ആ പതിനേഴു നാടാണ് വെള്ളാള സാക്ഷികളുടെ പട്ടിക , ഇടയിൽ അയ്യൻ അടികൾ തിരുവടികളുടെ ആനമുദ്ര യുള്ള യഥാർത്ഥ സാക്ഷിപ്പട്ടിക ഫ്രഞ്ചിലുള്ള സെന്റ് അവസ്ഥയിൽ നിന്നും കണ്ടെടുത്തത് പ്രസിദ്ധീകരിക്കാനുള്ള അപൂർവ്വ ഭാഗ്യം കൈവന്നത് എനിക്കാണ് .

മലയാളം വിക്കിയിലുള്ള “തരിസാപ്പള്ളി പട്ടയം” എന്ന ലേഖനത്തിൽ (ശ്രദ്ധിക്കുക :തരിസാപ്പള്ളി “ശാസനം” എന്ന് മറ്റൊരു ലേഖനം ഉണ്ട് .അത് വായിക്കരുത് ) സെന്റ് അവസ്ഥയുടെ പ്രസക്ത പേജുകൾ ഞാൻ നൽകിയിട്ടുണ്ട് .

ആ അപൂർവ്വ ഭാഗ്യം കൈവരിക്കാൻ അവസരം തന്ന വെളുത്താട്ട് , വാര്യർ ചരിത്ര പണ്ഡിതന്മാർക്ക് നന്ദി .

Wednesday 4 October 2023

ഡോ .ബർട്ടൻ ക്ളീറ്റസ് എഴുതുന്നത് ശുദ്ധ വിഡ്ഢിത്തരം ================================ ഡോ .കാനം ശങ്കരപ്പിള്ള 9447935416 drkanam@gmai.com മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണി ഒക്ടോബർ ലക്കത്തിൽ മുഖ്യ ലേഖനം ആയി നൽകിയ “ ഒരു ദേശത്തിന്റെ കഥ (യാത്രയുടെയും )” സശ്രദ്ധം വായിച്ചു . ദൽഹി ജവഹർലാൽ സർവ്വകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ ബാർട്ടൻ ക്ളീറ്റസ് ആണ് ലേഖകൻ .മൊഴിമാറ്റമാണോ സ്വയം എഴുതിയതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല . ഏതായാലും ചില ശുദ്ധ വിഡ്ഢിത്തരങ്ങൾ അതിൽ ഇക്കാലത്തും എഴുതി വച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കട്ടെ . സി ഇ (അദ്ദേഹം ഏ .ഡി എന്നാണു എഴുതിയത് ) 849 കാലത്ത് കുരക്കേണിക്കൊല്ലത്ത് സിറിയൻ ക്രിസ്ത്യൻ സമൂഹം ഉണ്ടായിരുന്നു എന്ന് തരിസാപ്പള്ളി ചെപ്പേട് ഒരിടത്തും പറയുന്നില്ല . എന്നാൽ വെള്ളാളർ ,ഈഴവർ ,ഈഴവക്കയ്യർ ,എരുവിയർ,മണ്ണാൻ എന്നിവർ ഉണ്ടായിരുന്നു എന്ന് പറയുന്നു .പൂമിക്കു കരാളർ വെള്ളാളർ എന്നും എടുത്ത് പറയുന്നു .തരിസാപ്പള്ളി എന്ന ജൈനപ്പള്ളി നസ്രാണി പള്ളി എന്ന് പറയാനുള്ള ഒരു തെളിവും അതിലില്ല .ശബരീശൻ എന്ന ചെട്ടി എങ്ങനെ നസ്രാണി വ്യാപാരി ആയി എന്നും വ്യക്തമല്ല . “കുരക്കേണി കൊല്ലം” ചെപ്പേടും “വെള്ളാള” അഥവാ “വെള്ളാള ഈഴവ” ചെപ്പേട് ആയ തരിസാപ്പള്ളി ചെപ്പേടിനെ ആദ്യകാല മോൺസൺ ആയ ഗുണ്ടർട്ട് സായിപ്പ് “നസ്രാണിപ്പഴമ” കാട്ടാൻ “കോട്ടയം” ,”സിറിയൻ ക്രിസ്ത്യൻ “ വിശേഷണങ്ങൾ നൽകി കേരളചരിത്രകാരന്മാരുടെ കണ്ണുകെട്ടി എന്നതാണ് യാഥാർഥ്യം . പട്ടയത്തിൽ ഉള്ള യശോദാ തപിരായി പണിയിച്ച എന്ന ഭാഗം ഗുണ്ടർട്ട് പരാമർശിച്ചതേ ഇല്ല .ജൈന സന്യാസിയായ യശോദാ തപിരായിയെ ഗുണ്ടർട്ട് മുക്കി കളഞ്ഞു .പട്ടയത്തിൽ പേരില്ലാത്ത മാർ പ്രോദു എന്നൊരു ഫ്രോഡിനെ ബാർട്ടൻ അവതരിപ്പിക്കുന്നു . പട്ടയത്തിൽ മാർ എന്നൊരു പ്രയോഗം ഇല്ല . കാട്ടിക്കൊടുത്തമരുവാൻ എന്ന പദം വെട്ടി മുറിച്ചാണ് ഗുണ്ടർട്ട് മാർ എന്ന പദം ഉണ്ടാക്കിയത് .എന്നിട്ടു മാർ എന്ന് പറഞ്ഞാൽ ലോർഡ് ആണെന്നൊരു വിശദീകരണവും .ശുദ്ധപൊളി . തരിസാപ്പള്ളി ചെപ്പേടിന്റെ ഭാഗം എന്ന് പറഞ്ഞു അവസാനം കാട്ടുന്ന പശ്ചിമേഷ്യന് ഓല വ്യാജൻ എന്ന് 2015 നവംബറിൽ കോട്ടയം സി.എം എസ് കോളേജ് ദ്വി ശതാബ്ദി ആഘോഷവേളയിൽ നടത്തപ്പെട്ട മൂന്നാമത് ആഗോള ചരിത്ര കോൺഫ്രൻസിൽ ഞാൻ തെളിയിച്ചിട്ടുണ്ട് . യഥാർത്ഥ , പതിനേഴു വെള്ളാള സാക്ഷികളുടെ ,ഇടയിൽ ആയ് വംശ ആനമുദ്ര ഉള്ള പട്ടിക പ്രഞ്ചിലുള്ള “സെൻറ് അവസ്ഥ’(1771 ) എന്ന കൃതിയിൽ നിന്നും ഞാൻ കണ്ടെത്തി .മലയാളം വിക്കിയിലെ “തരിസാപ്പള്ളി പട്ടയം” എന്ന ലേഖനത്തിൽ അനുബന്ധമായി അത് നൽകിയിട്ടുണ്ട് .ഓർമ്മിക്കുക വിക്കിയിലെ തരിസാപ്പള്ളി “ചെപ്പേട്” എന്ന ലേഖനം വായിക്കരുത് .അത് മുഴുവൻ വിഡ്ഢിത്തരം .

ോ .കാനം ശങ്കരപ്പിള്ള

9447935416

drkanam@gmai.com

മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണി ഒക്ടോബർ ലക്കത്തിൽ മുഖ്യ ലേഖനം ആയി നൽകിയ “ ഒരു ദേശത്തിന്റെ കഥ (യാത്രയുടെയും )” സശ്രദ്ധം വായിച്ചു .

ദൽഹി ജവഹർലാൽ സർവ്വകലാശാലയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ ബാർട്ടൻ ക്ളീറ്റസ് ആണ് ലേഖകൻ .മൊഴിമാറ്റമാണോ സ്വയം എഴുതിയതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല .

ഏതായാലും ചില ശുദ്ധ വിഡ്ഢിത്തരങ്ങൾ അതിൽ ഇക്കാലത്തും എഴുതി വച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കട്ടെ . സി ഇ (അദ്ദേഹം ഏ .ഡി എന്നാണു എഴുതിയത് ) 849 കാലത്ത് കുരക്കേണിക്കൊല്ലത്ത് സിറിയൻ ക്രിസ്ത്യൻ സമൂഹം ഉണ്ടായിരുന്നു എന്ന് തരിസാപ്പള്ളി ചെപ്പേട് ഒരിടത്തും പറയുന്നില്ല . എന്നാൽ വെള്ളാളർ ,ഈഴവർ ,ഈഴവക്കയ്യർ ,എരുവിയർ,മണ്ണാൻ എന്നിവർ ഉണ്ടായിരുന്നു എന്ന് പറയുന്നു .പൂമിക്കു കരാളർ വെള്ളാളർ എന്നും എടുത്ത് പറയുന്നു .തരിസാപ്പള്ളി എന്ന ജൈനപ്പള്ളി നസ്രാണി പള്ളി എന്ന് പറയാനുള്ള ഒരു തെളിവും അതിലില്ല .ശബരീശൻ എന്ന ചെട്ടി എങ്ങനെ നസ്രാണി വ്യാപാരി ആയി എന്നും വ്യക്തമല്ല .

“കുരക്കേണി കൊല്ലം” ചെപ്പേടും “വെള്ളാള” അഥവാ “വെള്ളാള ഈഴവ” ചെപ്പേട് ആയ തരിസാപ്പള്ളി ചെപ്പേടിനെ ആദ്യകാല മോൺസൺ ആയ ഗുണ്ടർട്ട് സായിപ്പ് “നസ്രാണിപ്പഴമ” കാട്ടാൻ “കോട്ടയം” ,”സിറിയൻ ക്രിസ്ത്യൻ “ വിശേഷണങ്ങൾ നൽകി കേരളചരിത്രകാരന്മാരുടെ കണ്ണുകെട്ടി എന്നതാണ് യാഥാർഥ്യം .

പട്ടയത്തിൽ ഉള്ള യശോദാ തപിരായി പണിയിച്ച എന്ന ഭാഗം ഗുണ്ടർട്ട് പരാമർശിച്ചതേ ഇല്ല .ജൈന സന്യാസിയായ യശോദാ തപിരായിയെ ഗുണ്ടർട്ട് മുക്കി കളഞ്ഞു .പട്ടയത്തിൽ പേരില്ലാത്ത മാർ പ്രോദു എന്നൊരു ഫ്രോഡിനെ ബാർട്ടൻ അവതരിപ്പിക്കുന്നു .

പട്ടയത്തിൽ മാർ എന്നൊരു പ്രയോഗം ഇല്ല . കാട്ടിക്കൊടുത്തമരുവാൻ എന്ന പദം വെട്ടി മുറിച്ചാണ് ഗുണ്ടർട്ട് മാർ എന്ന പദം ഉണ്ടാക്കിയത് .എന്നിട്ടു മാർ എന്ന് പറഞ്ഞാൽ ലോർഡ് ആണെന്നൊരു വിശദീകരണവും .ശുദ്ധപൊളി . തരിസാപ്പള്ളി ചെപ്പേടിന്റെ ഭാഗം എന്ന് പറഞ്ഞു അവസാനം കാട്ടുന്ന പശ്ചിമേഷ്യന് ഓല വ്യാജൻ എന്ന് 2015 നവംബറിൽ കോട്ടയം സി.എം എസ് കോളേജ് ദ്വി ശതാബ്ദി ആഘോഷവേളയിൽ നടത്തപ്പെട്ട മൂന്നാമത് ആഗോള ചരിത്ര കോൺഫ്രൻസിൽ ഞാൻ തെളിയിച്ചിട്ടുണ്ട് .

യഥാർത്ഥ , പതിനേഴു വെള്ളാള സാക്ഷികളുടെ ,ഇടയിൽ ആയ് വംശ ആനമുദ്ര ഉള്ള പട്ടിക പ്രഞ്ചിലുള്ള “സെൻറ് അവസ്ഥ’(1771 ) എന്ന കൃതിയിൽ നിന്നും ഞാൻ കണ്ടെത്തി .മലയാളം വിക്കിയിലെ “തരിസാപ്പള്ളി പട്ടയം” എന്ന ലേഖനത്തിൽ അനുബന്ധമായി അത് നൽകിയിട്ടുണ്ട് .ഓർമ്മിക്കുക വിക്കിയിലെ തരിസാപ്പള്ളി “ചെപ്പേട്” എന്ന ലേഖനം വായിക്കരുത് .അത് മുഴുവൻ വിഡ്ഢിത്തരം .

Monday 2 October 2023

വിഴുപ്പലക്കുന്നവർ മാത്രം

2010 ഏപ്രിൽ 10 നു കോന്നി ശ്രീ പി.ഏ .ചന്ദ്രപ്പൻ പിള്ള മുഖ്യ എഡിറ്റർ ആയി പ്രസിദ്ധീകരിച്ച കേരള വെള്ളാള മഹാസഭ സുവർണ്ണ ജൂബിലി സ്മരണിക എത്ര പേർ വാങ്ങി എത്ര പേര് വായിച്ചു എത്ര പേർ സൂക്ഷിച്ചു വയ്ക്കുന്നു എന്നറിഞ്ഞതുകൂടാ .കുറെയധികം കോപ്പികൾ വിൽക്കപ്പെടാതെ റാന്നി ഹെഡ് ഓഫിസിൽ ഇരുന്നത് 2018 ലെ വെള്ളപ്പൊക്കത്തിൽ നശിപ്പിക്കപ്പെട്ട് പോയി എന്നും കേട്ടു . വളരെ വിലപിടിച്ച ഒരു വെള്ളാള ചരിത്ര രേഖ ആയിരുന്നു .

പ്രസ്തുത സോവനീർ തയാറാക്കുന്നതിൽ സഹകരിക്കണം എന്ന് ശ്രീ ചെല്ലപ്പൻ പിള്ള എന്നോട് ആവശ്യപ്പെട്ടത് ഒരു വലിയ ബഹുമതിയായി ഞാൻ കണക്കാക്കി അകമഴിഞ്ഞു സഹായിച്ചു

“വെള്ളാളർ ഇന്നലെ ,ഇന്ന് നാളെ “ എന്ന ബൈലൈൻ എൻ്റെ വക ആയിരുന്നു . വെള്ളാള പഴമ അഥവാ ചരിത്രം വെള്ളാളരുടെ ഇന്നത്ത സ്ഥി നാളെ (ഉദാ സി.ഇ 2030 ) വെള്ളാള സമൂഹം എങ്ങനെ ആവണം എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ഉണ്ടാവണം എന്ന നിർദ്ദേശം എൻ്റെ വക ആയിരുന്നു .

vb58xYwCNmVW84Nr/s400/IMG_3978.JPG"/>

എൻ്റെ വകയായി മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിൽ അച്ചടിച്ചു വന്ന ഏതാനും ലേഖനങ്ങളും വിവിധ പത്രമാസികളിൽ വന്ന പത്രാധിപർക്കുള്ള കത്തുകളും അതിൽ ഉൾപ്പെടുത്തി എനിക്ക് അംഗീകാരം നൽകിയതിൽ

ചന്ദ്രപ്പൻ പിള്ള സാറിനോട് എനിക്ക് അതിയായ നന്ദി ഉണ്ട് . അദ്ദേഹം അങ്ങനെ ചെയ്യാതിരിന്നുവെങ്കിൽ ഞാൻ എഴുതിയ ആ കാതുകൾ വിസ്മൃതിയിൽ ആകുമായിരുന്നു . നന്ദി .ചന്ദ്രപ്പൻ പിള്ള സാർ നന്ദി

രണ്ടാം ഭാഗവും (ഇന്ന് )മൂന്നാം ഭാഗവും (നാളെ ) തയാറാക്കാൻ ചന്ദ്രപ്പൻ പിള്ള സാർ സമയം നൽകിയില്ല . ആ രണ്ടു ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു രണ്ടാം ഭാഗം തയാറാക്കാൻ സാർ തയാർ എടുത്ത് എങ്കിലും കോവിഡു ബാധയാൽ രണ്ടാം ഭാഗം ഇറങ്ങിയില്ല . ഇനി ഇറങ്ങാൻ സാധ്യതയും കാണുന്നില്ല .

എന്നെ അത്ഭുതപ്പെടുത്തുന്നത് മലയാള പത്ര മാസികളിൽ ഏതെങ്കിലും വിഷയത്തിൽ ലേഖനം എഴുതുന്ന വെള്ളാള എഴുത്തുകാർ വിരലിൽ എണ്ണാൻ പോലുമില്ല എന്ന നഗ്ന സത്യം ആണ് .

ഒരു വെള്ളനാട് രാമചന്ദ്രൻ -പ്രാദേശിക ചരിത്രം ഒരു ഉല്ലല ബാബു -ബാല കഥകൾ ഒരു സുഭാഷ് ചന്ദ്ര ബോസ് -പരിസ്ഥിതി പ്രശ്നങ്ങൾ ഒരു ഡോ .ടി എം ഗോപിനാഥ പിള്ള -വൈദ്യശാസ്ത്രം ഒരു നീലപദ്മനാഭൻ -കലാകൗമുദിയിൽ കഥകൾ അനീഷ് ആനിക്കാട് രതീഷ് നാരായണൻ ശ്രീ കാന്ത് പങ്കപ്പാട് -കഥകൾ പിന്നെ ഡോ .കാനം ശങ്കരപ്പിള്ള എന്ന ഞാനും (വൈദ്യശാസ്ത്രം ,ചരിത്രം ,സ്മരണകൾ )

ഇതിൽ രണ്ടു പേർക്ക് വെള്ളനാട് രാമചന്ദ്രനും ഡോ ഗോപിനാഥപിള്ളയ്ക്കും യൂ ട്യൂബ് ചാനലുകൾ ഉണ്ട് അനീഷ് ,രതീഷ് എന്നിവർ ഗാനകാസറ്റുകൾ (പ്രധാനമായും ഭക്തി ഗാനങ്ങൾ) പുറത്തിറക്കുന്നു

പത്തു പേര് തികച്ചില്ല വെറും ഒൻപതു പേർ .

പതിനെട്ടു ലക്ഷം ഇരുപത്തിരണ്ടു ലക്ഷം എന്നൊക്കെ നമ്മുടെ നേതാക്കൾ പെരുപ്പിച്ചു കാട്ടുന്ന അതിപ്രാചീന ജനസമൂഹത്തിൽ സ്ഥിതി വിശേഷം തികച്ചും ശോചനീയം.

അമേരിക്കയിലെ “ജോഷ്വ പ്രോജക്ട് നെറ്റ്” നൽകുന്ന കണക്കു പ്രകാരം കേരളത്തിലെ വെള്ളാളർ വെറും 3 .8 ലക്ഷം മാത്രം . ലിപികൾ കണ്ടുപിടിച്ച ,കണക്കു കൂട്ടാൻ പഠിച്ച ആദ്യകാല അക്ഷര ജ്ഞാനികൾ ആയിരുന്ന എഴുത്തച്ഛൻ മാരായിരുന്ന ,ആധാരമെഴുത്തുകാർ ആയിരുന്ന , ദ്വിഭാഷികൾ ആയിരുന്ന, നാണുവിന്റെയും കുഞ്ഞന്റെയും കാളിയുടെയും മറ്റും മറ്റും ഗുരുക്കന്മാരായിരുന്ന, കണക്കപ്പിള്ള മാർ ആയിരുന്ന നിരവധി പ്രൈമറി സ്‌കൂളുകൾ തിരുവിതാം കൂറിൽ സ്ഥാപിച്ച അതി പ്രാചീന വെള്ളാള സമൂഹത്തിനു വന്ന അധപ്പതനം കാണുക.

അതേ സമയം ദളിത് ഈഴവ നായർ വിഭാഗങ്ങളിലെ എഴുത്തുകാരുടെ കണക്കു നോക്കുക . നമ്മൾക്കു എന്ത് പറ്റി ?

എന്നാൽ അഴുക്കു തുണി പരസ്യമായി അലക്കുന്ന മണ്ണാൻ വിഭാഗത്തിൽ യുവാക്കൾ ഇഷ്ടം പോലെ