Monday 2 October 2023

വിഴുപ്പലക്കുന്നവർ മാത്രം

2010 ഏപ്രിൽ 10 നു കോന്നി ശ്രീ പി.ഏ .ചന്ദ്രപ്പൻ പിള്ള മുഖ്യ എഡിറ്റർ ആയി പ്രസിദ്ധീകരിച്ച കേരള വെള്ളാള മഹാസഭ സുവർണ്ണ ജൂബിലി സ്മരണിക എത്ര പേർ വാങ്ങി എത്ര പേര് വായിച്ചു എത്ര പേർ സൂക്ഷിച്ചു വയ്ക്കുന്നു എന്നറിഞ്ഞതുകൂടാ .കുറെയധികം കോപ്പികൾ വിൽക്കപ്പെടാതെ റാന്നി ഹെഡ് ഓഫിസിൽ ഇരുന്നത് 2018 ലെ വെള്ളപ്പൊക്കത്തിൽ നശിപ്പിക്കപ്പെട്ട് പോയി എന്നും കേട്ടു . വളരെ വിലപിടിച്ച ഒരു വെള്ളാള ചരിത്ര രേഖ ആയിരുന്നു .

പ്രസ്തുത സോവനീർ തയാറാക്കുന്നതിൽ സഹകരിക്കണം എന്ന് ശ്രീ ചെല്ലപ്പൻ പിള്ള എന്നോട് ആവശ്യപ്പെട്ടത് ഒരു വലിയ ബഹുമതിയായി ഞാൻ കണക്കാക്കി അകമഴിഞ്ഞു സഹായിച്ചു

“വെള്ളാളർ ഇന്നലെ ,ഇന്ന് നാളെ “ എന്ന ബൈലൈൻ എൻ്റെ വക ആയിരുന്നു . വെള്ളാള പഴമ അഥവാ ചരിത്രം വെള്ളാളരുടെ ഇന്നത്ത സ്ഥി നാളെ (ഉദാ സി.ഇ 2030 ) വെള്ളാള സമൂഹം എങ്ങനെ ആവണം എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ഉണ്ടാവണം എന്ന നിർദ്ദേശം എൻ്റെ വക ആയിരുന്നു .

vb58xYwCNmVW84Nr/s400/IMG_3978.JPG"/>

എൻ്റെ വകയായി മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങളിൽ അച്ചടിച്ചു വന്ന ഏതാനും ലേഖനങ്ങളും വിവിധ പത്രമാസികളിൽ വന്ന പത്രാധിപർക്കുള്ള കത്തുകളും അതിൽ ഉൾപ്പെടുത്തി എനിക്ക് അംഗീകാരം നൽകിയതിൽ

ചന്ദ്രപ്പൻ പിള്ള സാറിനോട് എനിക്ക് അതിയായ നന്ദി ഉണ്ട് . അദ്ദേഹം അങ്ങനെ ചെയ്യാതിരിന്നുവെങ്കിൽ ഞാൻ എഴുതിയ ആ കാതുകൾ വിസ്മൃതിയിൽ ആകുമായിരുന്നു . നന്ദി .ചന്ദ്രപ്പൻ പിള്ള സാർ നന്ദി

രണ്ടാം ഭാഗവും (ഇന്ന് )മൂന്നാം ഭാഗവും (നാളെ ) തയാറാക്കാൻ ചന്ദ്രപ്പൻ പിള്ള സാർ സമയം നൽകിയില്ല . ആ രണ്ടു ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ഒരു രണ്ടാം ഭാഗം തയാറാക്കാൻ സാർ തയാർ എടുത്ത് എങ്കിലും കോവിഡു ബാധയാൽ രണ്ടാം ഭാഗം ഇറങ്ങിയില്ല . ഇനി ഇറങ്ങാൻ സാധ്യതയും കാണുന്നില്ല .

എന്നെ അത്ഭുതപ്പെടുത്തുന്നത് മലയാള പത്ര മാസികളിൽ ഏതെങ്കിലും വിഷയത്തിൽ ലേഖനം എഴുതുന്ന വെള്ളാള എഴുത്തുകാർ വിരലിൽ എണ്ണാൻ പോലുമില്ല എന്ന നഗ്ന സത്യം ആണ് .

ഒരു വെള്ളനാട് രാമചന്ദ്രൻ -പ്രാദേശിക ചരിത്രം ഒരു ഉല്ലല ബാബു -ബാല കഥകൾ ഒരു സുഭാഷ് ചന്ദ്ര ബോസ് -പരിസ്ഥിതി പ്രശ്നങ്ങൾ ഒരു ഡോ .ടി എം ഗോപിനാഥ പിള്ള -വൈദ്യശാസ്ത്രം ഒരു നീലപദ്മനാഭൻ -കലാകൗമുദിയിൽ കഥകൾ അനീഷ് ആനിക്കാട് രതീഷ് നാരായണൻ ശ്രീ കാന്ത് പങ്കപ്പാട് -കഥകൾ പിന്നെ ഡോ .കാനം ശങ്കരപ്പിള്ള എന്ന ഞാനും (വൈദ്യശാസ്ത്രം ,ചരിത്രം ,സ്മരണകൾ )

ഇതിൽ രണ്ടു പേർക്ക് വെള്ളനാട് രാമചന്ദ്രനും ഡോ ഗോപിനാഥപിള്ളയ്ക്കും യൂ ട്യൂബ് ചാനലുകൾ ഉണ്ട് അനീഷ് ,രതീഷ് എന്നിവർ ഗാനകാസറ്റുകൾ (പ്രധാനമായും ഭക്തി ഗാനങ്ങൾ) പുറത്തിറക്കുന്നു

പത്തു പേര് തികച്ചില്ല വെറും ഒൻപതു പേർ .

പതിനെട്ടു ലക്ഷം ഇരുപത്തിരണ്ടു ലക്ഷം എന്നൊക്കെ നമ്മുടെ നേതാക്കൾ പെരുപ്പിച്ചു കാട്ടുന്ന അതിപ്രാചീന ജനസമൂഹത്തിൽ സ്ഥിതി വിശേഷം തികച്ചും ശോചനീയം.

അമേരിക്കയിലെ “ജോഷ്വ പ്രോജക്ട് നെറ്റ്” നൽകുന്ന കണക്കു പ്രകാരം കേരളത്തിലെ വെള്ളാളർ വെറും 3 .8 ലക്ഷം മാത്രം . ലിപികൾ കണ്ടുപിടിച്ച ,കണക്കു കൂട്ടാൻ പഠിച്ച ആദ്യകാല അക്ഷര ജ്ഞാനികൾ ആയിരുന്ന എഴുത്തച്ഛൻ മാരായിരുന്ന ,ആധാരമെഴുത്തുകാർ ആയിരുന്ന , ദ്വിഭാഷികൾ ആയിരുന്ന, നാണുവിന്റെയും കുഞ്ഞന്റെയും കാളിയുടെയും മറ്റും മറ്റും ഗുരുക്കന്മാരായിരുന്ന, കണക്കപ്പിള്ള മാർ ആയിരുന്ന നിരവധി പ്രൈമറി സ്‌കൂളുകൾ തിരുവിതാം കൂറിൽ സ്ഥാപിച്ച അതി പ്രാചീന വെള്ളാള സമൂഹത്തിനു വന്ന അധപ്പതനം കാണുക.

അതേ സമയം ദളിത് ഈഴവ നായർ വിഭാഗങ്ങളിലെ എഴുത്തുകാരുടെ കണക്കു നോക്കുക . നമ്മൾക്കു എന്ത് പറ്റി ?

എന്നാൽ അഴുക്കു തുണി പരസ്യമായി അലക്കുന്ന മണ്ണാൻ വിഭാഗത്തിൽ യുവാക്കൾ ഇഷ്ടം പോലെ

No comments:

Post a Comment